കൊച്ചി: കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ എൻ. ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇഡിയുടെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ എറണാകുളം പ്രത്യേക സിബിഐ കോടതി രണ്ടിൽ പ്രതികളെ എത്തിക്കും. ഇഡിയുടെ കസ്റ്റഡിയിൽവെച്ചുള്ള ചോദ്യം ചെയ്യൽ പൂർത്തിയായാൽ രണ്ട് പേരെയും ഇന്ന് തന്നെ റിമാൻഡ് ചെയ്തേക്കും. കരുവന്നൂർ മാതൃകയിലാണ് കണ്ടല സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയത് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ക്രമരഹിതമായി വായ്പകൾ നൽകിയാണ് ഭാസുരാംഗൻ തട്ടിപ്പ് നടത്തിയത്.
നിക്ഷേപങ്ങൾ വഴി തിരിച്ചുവിട്ട് ഭാസുരാംഗന്റെയും മകന്റെയും പേരിൽ ആസ്തികൾ വാങ്ങിക്കൂട്ടിയെന്നും ഇ ഡി പറയുന്നു. 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് നേരത്തെ കണ്ടെത്തിയത്. എന്നാൽ 200 കോടി രൂപയിലേറെ തട്ടിയെന്നാണ് ഇ ഡിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
Trending
- പീച്ചി ഡാമിന്റെ നാലു ഷട്ടറുകൾ ഉച്ചയ്ക്ക് ഉയർത്തും; ജാഗ്രതാ നിർദേശം
- ശബരിമല :ഉണ്ണികൃഷ്ണൻ പോറ്റിയുമായി പോലീസ് സംഘം ബംഗളൂരുവിലേക്ക്
- കുർണൂലിൽ ബസിന് തീപിടിച്ചു; 32 പേർക്ക് ദാരുണാന്ത്യം
- “ജറുസലേമിലെ തിരുക്കല്ലറയുടെ അശ്വാരൂഢസേന”യെ അഭിനദിച്ച്, പാപ്പാ
- പൊതുവിദ്യാഭ്യാസം തകർക്കാൻ സർക്കാർ ശ്രമിക്കുന്നു: ബിഷപ്പ് തോമസ് തറയിൽ
- മധ്യപൂർവ്വേഷ്യയിലെ ക്രൈസ്തവ പീഡനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി
- സിസ്റ്റർ വിമൽ ഗ്രേസ് സി.ടി.സി. അഭിഭാഷകയായി
- രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കൊച്ചിയിൽ

