കൊച്ചി: കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ എൻ. ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇഡിയുടെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ എറണാകുളം പ്രത്യേക സിബിഐ കോടതി രണ്ടിൽ പ്രതികളെ എത്തിക്കും. ഇഡിയുടെ കസ്റ്റഡിയിൽവെച്ചുള്ള ചോദ്യം ചെയ്യൽ പൂർത്തിയായാൽ രണ്ട് പേരെയും ഇന്ന് തന്നെ റിമാൻഡ് ചെയ്തേക്കും. കരുവന്നൂർ മാതൃകയിലാണ് കണ്ടല സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയത് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ക്രമരഹിതമായി വായ്പകൾ നൽകിയാണ് ഭാസുരാംഗൻ തട്ടിപ്പ് നടത്തിയത്.
നിക്ഷേപങ്ങൾ വഴി തിരിച്ചുവിട്ട് ഭാസുരാംഗന്റെയും മകന്റെയും പേരിൽ ആസ്തികൾ വാങ്ങിക്കൂട്ടിയെന്നും ഇ ഡി പറയുന്നു. 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് നേരത്തെ കണ്ടെത്തിയത്. എന്നാൽ 200 കോടി രൂപയിലേറെ തട്ടിയെന്നാണ് ഇ ഡിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
Trending
- ദരിദ്രരോടും അവശരോടും ദയകാണിക്കാൻ ആഘ്വാനവുമായ്; പാപ്പയുടെ ക്രിസ്മസ് സന്ദേശം
- ‘ഒപ്താതാം തോസിയൂസ്, പ്രെസ്ബിതെറോറും ഓർദിനിസ്’ എന്നിവയുടെ അറുപതാം വാർഷികത്തിൽ; പൗരോഹിതർക്ക് സന്ദേശം നൽകി പാപ്പാ
- ഡൽഹി കത്തീഡ്രലിൽ, പ്രാർഥനയിൽ പങ്കുചേർന്ന് പ്രധാനമന്ത്രി
- അസ്സമിൽ ക്രൈസ്തവ സ്കൂളിന് നേരെ ബജറങ് പ്രവർത്തകരുടെ ആക്രമണം
- മധ്യപ്രദേശിൽ കാഴ്ച പരിമിതിയുള്ള ക്രിസ്ത്യൻ സ്ത്രീക്ക് നേരെ ആക്രമണം
- തിരുപിറവി ആഘോഷങ്ങൾക്ക് തയാറെടുത്ത് ലോകം
- പ്രത്യാശയുടെ ജൂബിലി വർഷ സമാപനം; വിശുദ്ധ വാതിലുകൾ അടയ്ക്കുന്ന തീയതികള്‍ പ്രഖ്യാപിച്ചു
- ആകാശത്തു വിസ്മയമായ് ഡ്രോൺ ഷോ

