കൊച്ചി: കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ എൻ. ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇഡിയുടെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ എറണാകുളം പ്രത്യേക സിബിഐ കോടതി രണ്ടിൽ പ്രതികളെ എത്തിക്കും. ഇഡിയുടെ കസ്റ്റഡിയിൽവെച്ചുള്ള ചോദ്യം ചെയ്യൽ പൂർത്തിയായാൽ രണ്ട് പേരെയും ഇന്ന് തന്നെ റിമാൻഡ് ചെയ്തേക്കും. കരുവന്നൂർ മാതൃകയിലാണ് കണ്ടല സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയത് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ക്രമരഹിതമായി വായ്പകൾ നൽകിയാണ് ഭാസുരാംഗൻ തട്ടിപ്പ് നടത്തിയത്.
നിക്ഷേപങ്ങൾ വഴി തിരിച്ചുവിട്ട് ഭാസുരാംഗന്റെയും മകന്റെയും പേരിൽ ആസ്തികൾ വാങ്ങിക്കൂട്ടിയെന്നും ഇ ഡി പറയുന്നു. 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് നേരത്തെ കണ്ടെത്തിയത്. എന്നാൽ 200 കോടി രൂപയിലേറെ തട്ടിയെന്നാണ് ഇ ഡിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
Trending
- ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ നടപടിക്കെതിരെ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
- രാജ്യത്തെ ആദ്യ ദയാമരണത്തിന് അർഹനായി ഹരീഷ് റാണ മരണത്തിന് കീഴടങ്ങി.
- ബോണക്കാട് കുരിശുമല തീർത്ഥടന ദിനങ്ങൾക്ക് തുടക്കമായി
- KRLCBC, വിമണ്‍സ് കമ്മീഷന് കൊല്ലം രൂപത; പ്രാര്‍ത്ഥനായജ്ഞം
- ജസീറ ഐർവേയ്സ് സർവീസുകൾ പുനരാരംഭിക്കുന്നു
- അമേരിക്ക – ഇറാൻ സംഘർഷത്തിന് പരിഹാര വേദിയാകാൻ പാക്കിസ്ഥാൻ.
- സഭയിൽ സ്ത്രീകളുടെ വൈദിക പട്ടത്തെകുറിച്ചുള്ള ചർച്ചകൾ അനിവാര്യം: കര്‍ദിനാള്‍ ഹോളറിക്
- ഓർത്തഡോക്സ് – യാക്കോബായ സഭാതർക്കം; പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് ഡിവിഷന് ബെഞ്ച്

