ന്യൂഡൽഹി: ബില്ലുകളിൽ ഒപ്പുവയ്ക്കാതെ കാലതാമസം വരുത്തുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള സർക്കാർ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇന്ന് പരിഗണിക്കും.
പഞ്ചാബ്,തെലങ്കാന സർക്കാരുകൾ സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ നിന്ന് ഗവർണർമാർക്കെതിരേ രൂക്ഷ പരാമർശമുണ്ടായ സാഹചര്യത്തിൽ ഇന്നത്തെ ഹർജി സവിശേഷ ശ്രദ്ധ ആകർഷിക്കുന്നുണ്ട് .
ഗവർണറർക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും, സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും ഹാജരാകും.
രണ്ട് വർഷം പിന്നിട്ട മൂന്ന് ബില്ലുകളടക്കം എട്ടെണ്ണത്തിൽ സത്വര തീരുമാനമെടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം. കഴിയാവുന്നത്ര വേഗത്തിൽ തീരുമാനമെടുക്കണമെന്ന ഭരണഘടന അനുച്ഛേദം 200ലെ വ്യവസ്ഥ പാലിക്കപ്പെടണമെന്നും ബില്ലുകൾ എത്രകാലം ഗവർണർക്ക് കൈവശം വയ്ക്കാമെന്നതിൽ വ്യക്തതയുണ്ടാകണമെന്നും ഹർജിയിലുണ്ട് .
തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവിക്കെതിരെ സ്റ്റാലിൻ സർക്കാർ സമർപ്പിച്ച ഹർജിയും കോടതി പരിഗണിക്കും.
കോടതി വിമർശനത്തെ തുടർന്ന്, പിടിച്ചു വച്ചിരുന്ന 10 ബില്ലുകൾ തമിഴ്നാട് ഗവർണർ സർക്കാരിന് തിരിച്ചയച്ചിരുന്നു. എന്നാൽ, ശനിയാഴ്ച് പ്രത്യേക നിയമസഭാസമ്മേളനം ചേർന്ന് ബില്ലുകൾ വീണ്ടും പാസാക്കി ഗവർണറുടെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ് ഗവർണറുടെ മനോഭാവം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാനാണ് തമിഴ്നാട് സർക്കാരിൻറെ തീരുമാനം.
Trending
- ഹൗസ് ചലഞ്ച് പദ്ധതി: 214-)മത്തെ വീടിന്റെ ആശീർവാദ കർമ്മം നടത്തപ്പെട്ടു
- മുഖ്യമന്ത്രിയുടെ ഓഫീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
- വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഭൗതീകതിരുശേഷിപ്പുകൾ, പരസ്യവണക്കത്തിനായി തുറന്നുകൊടുക്കുന്നു
- ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട്; തത്വത്തിൽ അംഗീകാരം
- ടാൻസാനിയൻ കർദ്ദിനാൾ പോളികാർപോ ദിവംഗതനായി
- കേരള റീജിയൻ ഡയറക്ടർമാരുടെ യോഗം
- ക്രൈസ്തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി: പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു
- ക്രൈസ്തവ വിരുദ്ധത ചെറുക്കാൻ പ്രമേയം പാസ്സാക്കി; യൂറോപ്യൻ യൂണിയൻ

