വാഷിംഗ്ടൺ ഡിസി: ഗാസയിൽ താത്കാലിക വെടിനിർത്തലിനു ധാരണയെന്ന് വാഷിംഗ്ടൺ പോസ്റ്റ് .അഞ്ചു ദിവസം വെടിനിർത്തുന്നതിനു പകരം സ്ത്രീകളും കുട്ടികളും അടക്കം അന്‍പതോളം ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നാണത്രെ വാഗ്ദാനം . എന്നാൽ, യുഎസും ഇസ്രയേലും ഇക്കാര്യം നിഷേധിച്ചു.
ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിനായി താത്കാലിക ധാരണ ഉണ്ടാക്കിയാതെന്നു റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ 240ഓളം പേരെയാണ് ഹമാസ് ഭീകരർ ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയത്.
വെടിനിർത്തൽ ധാരണ പരിഗണനയില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി . ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കാമെങ്കിൽ താത്കാലിക വെടിനിർത്തൽ പരിഗണിക്കാമെന്ന് ഇസ്രായേൽ നിലപാട് . വെടിനിർത്തലിനു ധാരണ ആയിട്ടില്ലെന്നും ധാരണ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നുമാണ് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് അഡ്രിയാൻ വട്സന്റെ പ്രതികരണം .
Trending
- വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷികാചരണം ; ഫ്രാൻസിസ്കൻ ആത്മീയസദസ് ഇന്ന്
- 18 വർഷമായിട്ടും പുനരധിവാസം യാഥാർഥ്യമായില്ല; തുതിയൂർ സൈറ്റ് സന്ദർശിച്ച് ജില്ലാ കളക്ടർ
- ഗുവാഹത്തി അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്ത; ബിഷപ്പ് ആൽബർട്ട് ഹെംറോമിനെ നിയമിച്ച് ലെയോ പതിനാലാമൻ പാപ്പ
- വർഷകാല പാർലമെന്റ് സമ്മേളനത്തിൽ എഫ്സിആർഎ ഭേദഗതി ബിൽ അവതരിപ്പിച്ചേക്കും
- ലോകകപ്പ് സെമിഫൈനലിൽ ശ്രദ്ധനേടി റഫറിയുടെ വിസിലിലെ കുരിശുരൂപം; വിശ്വാസസാക്ഷ്യമെന്ന് സമൂഹമാധ്യമങ്ങൾ
- കെആര്‍എല്‍സിസി: വര്‍ത്തമാനവും ഭാവിയുംസ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും
- ജൂബിലി നിറവില്‍ നവീകരണവും മുന്നേറ്റവും
- മനുഷ്യസ്നേഹിയായ തിയോഫിനച്ചന്, ഒരു യഥാര്‍ത്ഥ പുരോഹിതന്

