വാഷിംഗ്ടൺ ഡിസി: ഗാസയിൽ താത്കാലിക വെടിനിർത്തലിനു ധാരണയെന്ന് വാഷിംഗ്ടൺ പോസ്റ്റ് .അഞ്ചു ദിവസം വെടിനിർത്തുന്നതിനു പകരം സ്ത്രീകളും കുട്ടികളും അടക്കം അന്പതോളം ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നാണത്രെ വാഗ്ദാനം . എന്നാൽ, യുഎസും ഇസ്രയേലും ഇക്കാര്യം നിഷേധിച്ചു.
ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിനായി താത്കാലിക ധാരണ ഉണ്ടാക്കിയാതെന്നു റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ 240ഓളം പേരെയാണ് ഹമാസ് ഭീകരർ ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയത്.
വെടിനിർത്തൽ ധാരണ പരിഗണനയില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി . ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കാമെങ്കിൽ താത്കാലിക വെടിനിർത്തൽ പരിഗണിക്കാമെന്ന് ഇസ്രായേൽ നിലപാട് . വെടിനിർത്തലിനു ധാരണ ആയിട്ടില്ലെന്നും ധാരണ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നുമാണ് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് അഡ്രിയാൻ വട്സന്റെ പ്രതികരണം .
Trending
- മേപ്പാടിയിലെ കാട്ടാന ആക്രമണം: ദുരന്തബാധിത കുടുംബത്തെ കോഴിക്കോട് അതിരൂപത പ്രതിനിധികൾ സന്ദർശിച്ചു
- കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ച് പൊൻവിള ഇടവക
- വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാഭ്യാസ ദിനാഘോഷം 2026
- ദമ്പതി സംഗമം നടത്തി
- ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യ ചാക്രികലേഖനം ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ പ്രസിദ്ധീകരിച്ചു.
- പാപ്പാ കപ്പ് പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെൻ്റ്
- കെഎൽസിഎ ചവിട്ടുനാടക ശില്പശാല സംഘടിപ്പിച്ചു
- പുസ്തകവായനയിലൂടെ കൂടുതൽ മൂല്യ ബോധമുള്ള തലമുറ വളർന്നു വരണം: ബിഷപ് ഡെന്നീസ് കുറുപ്പശ്ശേരി

