- കെസിവൈഎം; മുൻകാല ഭാരവാഹികളുടെ സംഗമം
- ഫാ. ജോസ് പുത്തൻവീട് വിടവാങ്ങി.
- പാപ്പായുടെ മൊണാക്കോ യാത്ര: കാര്യപരിപാടികൾ പ്രസിദ്ധീകരിച്ചു
- സഭയിലെ സ്ത്രീകളുടെ പങ്കിനെ കുറിച്ചുള്ള പഠനം: അന്തിമ റിപ്പോർട്ട് സിനഡ് പുറത്തിറക്കി
- വിശുദ്ധ ജോൺ ഓഫ് ഗോഡിന്റെ തിരുനാൾ ദിനം; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
- “കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ”, ആഗോള തലത്തിൽ ദേവാലയങ്ങളിൽ മാർച്ച് 13, 14 തീയതികളിൽ പ്രാർത്ഥന
- ലെബനൻ ദുരന്തത്തിൽ ഒരു വൈദികൻ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു
- വനിതാദിനാഘോഷവും, ഹൗസ് ചലഞ്ച് പദ്ധതിയുടെ 215 & 216 വീടുകളുടെ താക്കോൽ കൈമാറ്റവും
Browsing: vatican news
മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസഭയുടെ ആദ്യ സമ്മേളനത്തിനുശേഷം, ഫ്രാൻസിസ് പാപ്പാ നിയമിച്ച പഠന സംഘങ്ങളുടെ മൂന്നാമത്തെ അന്തിമ റിപ്പോർട്ട് സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ് പുറത്തിറക്കി.
ലോകമെമ്പാടുമുള്ള രൂപതകളിൽ, പ്രാർത്ഥനയുടെയും അനുരഞ്ജനത്തിന്റെയും ആത്മീയത വിശ്വാസികളിൽ ഊട്ടിയുറപ്പിക്കുന്നതിനു, ദേവാലയങ്ങളിൽ “കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ” ആചരിക്കുവാൻ, സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി ആഹ്വാനം ചെയ്തു.
സ്ത്രീകൾക്കെതിരായ ആക്രമണങ്ങളും, കൊലപാതകങ്ങളും വർധിക്കുന്ന ഒരു സാഹചര്യത്തിൽ, ഇവ തടയുന്നതിന്, സഭയും, വിദ്യാലയങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ടും, പരസ്പര ബഹുമാനത്തിന്റെ ഒരു സംസ്കാരം വളർത്തേണ്ടതിനു ഈ ഇരു തലങ്ങളിൽ നിന്നുമുള്ള സഹായം അഭ്യർത്ഥിച്ചുകൊണ്ടുമുള്ള, “വിശുദ്ധ പത്രോസിന്റെ ചത്വരം” (Piazza San Pietro) എന്ന മാസികയുടെ വായനക്കാരി, ജൊവാന്നയുടെ, കത്തിന്, പാപ്പാ മറുപടി നൽകി
റിപ്പബ്ലിക് ഓഫ് മാൾട്ടയുടെ പ്രസിഡൻ്റ് മിറിയം സ്പിറ്റെറി ഡെബോനോയെ, മാർച്ചു മാസം രണ്ടാം തീയതി, തിങ്കളാഴ്ച്ച ലെയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
നാടകീയമായ യുദ്ധ രംഗങ്ങളിലൂടെ കടന്നു പോകുന്ന, മധ്യ പൂർവേഷ്യ, ഇറാൻ, പാക്കിസ്‌താൻ, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളെ പ്രത്യേകം പേരെടുത്തു പരാമർശിച്ചുകൊണ്ട്, സമാധാനത്തിനായി, ലിയോ പതിനാലാമൻ പാപ്പാ അഭ്യർത്ഥനകൾ നടത്തി. മാർച്ചു മാസം ഒന്നാം തീയതി വത്തിക്കാൻ ചത്വരത്തിൽ, നയിച്ച മധ്യാഹ്ന പ്രാർത്ഥനയ്ക്കുശേഷം നടത്തിയ അഭ്യർത്ഥനകളിലാണ് പാപ്പാ സമാധാനത്തിനായി പ്രാർത്ഥിക്കുവാനും, പ്രവർത്തിക്കുവാനും ഏവരെയും ആഹ്വാനം ചെയ്തത്.
ഫെബ്രുവരി 22 മുതൽ വത്തിക്കാനിലെ പൗളിൻ ചാപ്പലിൽ നടന്നുവരികയായിരിന്ന ലെയോ പാപ്പയുടെയും റോമൻ കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനം സമാപിച്ചു . നോർവേയിലെ ട്രോണ്ട്ഹൈമിലെ സിസ്റ്റേഴ്‌സിയൻ ബിഷപ്പ് എറിക് വാർഡൻ നയിച്ച ധ്യാനം ആഴമേറിയ ആത്മീയാനുഭവമായിരിന്നുവെന്ന് ലെയോ പാപ്പ പ്രതികരിച്ചു.
വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ കുരിശിന്റെ വഴിയുടെ 14 പുതിയ ഛായ ചിത്രങ്ങൾ സ്ഥാപിച്ചു. ബസിലിക്കയുടെ സമർപ്പണത്തിന്റെ 400-ാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് കുരിശിന്റെ വഴിയുടെ പുതിയ ചിത്രങ്ങൾ സ്ഥാപിച്ചത്. സ്വിസ് ചിത്രകാരൻ മാനുവൽ ഡൂർ ഈ ചിത്രങ്ങൾ വരച്ചത്. 2023 ഡിസംബർ മാസം മുതൽ നടത്തിയ അന്താരാഷ്ട്ര മത്സരത്തിന് ശേഷമാണ് ഈ ചിത്രങ്ങൾ തെരഞ്ഞെടുത്തത്. 80 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം ചിത്രകാരന്മാർ കുരിശിന്റെ വഴിയുടെ ചിത്രങ്ങൾ സമർപ്പിച്ചിരിന്നു.
റോമൻ കൂരിയയുടെ നോമ്പുകാല ധ്യാനം വത്തിക്കാനിലെ വിശുദ്ധ പൗലോസിന്റെ കപ്പേളയിൽ വച്ച്, ഫെബ്രുവരി 22 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ചു. റോമിൽ താമസിക്കുന്ന കർദ്ദിനാൾമാർ, ഡിക്കാസ്റ്ററികളുടെ തലവൻമാർ എന്നിവരാണ് പാപ്പയോടൊപ്പം ധ്യാനത്തിൽ പങ്കെടുക്കുന്നത്. ട്രാപ്പിസ്റ്റ് സഭയിലെ മെത്രാനായ എറിക് വാർഡനാണ് ധ്യാനപ്രസംഗകൻ.
നോമ്പുകാലത്തിന്റെ ഒന്നാം ഞായറാഴ്ച്ചയായ, ആത്മാവിനാൽ മരുഭൂമിയിലേക്ക് നയിക്കപ്പെട്ടു പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടുന്ന യേശുവിനെ കുറിച്ചാണ് സുവിശേഷം നമ്മോട് സംസാരിക്കുന്നത്. നാൽപ്പത് ദിവസം ഉപവസിച്ച ശേഷം, തന്റെ മാനുഷികമായ ഭാരം അദ്ദേഹത്തിന് അനുഭവപ്പെടുന്നു: ശാരീരിക തലത്തിൽ വിശപ്പും ധാർമ്മിക തലത്തിൽ പിശാചിന്റെ പ്രലോഭനങ്ങളും. നമ്മുടെ യാത്രയിൽ നാമെല്ലാവരും അനുഭവിക്കുന്ന അതേ ക്ഷീണം അവനും അനുഭവിക്കുന്നു, പിശാചിനെ ചെറുത്തുനിൽക്കുന്നതിലൂടെ, അവന്റെ വഞ്ചനകളെയും കെണികളെയും എങ്ങനെ മറികടക്കാമെന്ന് അവൻ നമുക്ക് കാണിച്ചുതരുന്നു.
തൊഴിൽ ലോകത്ത് സുവിശേഷ സാന്നിധ്യമാകുക, ഒരു പുതിയ സംസ്കാരം പ്രോത്സാഹിപ്പിക്കുക, യുവാക്കളെ ഉചിതമായ തൊഴിൽ തിരയുന്നതിലും സാക്ഷാത്കരിക്കുന്നതിലും അനുഗമിക്കുക എന്നീ ലക്ഷ്യങ്ങളോടെ കഴിഞ്ഞ മുപ്പതുവർഷങ്ങളായി പ്രവർത്തിക്കുന്ന പോളികോറോ (policoro) പദ്ധതിയിലെ അംഗങ്ങളുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി. ഇറ്റലിയുടെ സുന്ദരമായ മുഖമാണ് ചെറുപ്പക്കാരായ പദ്ധതിയിലെ അംഗങ്ങൾ എന്ന് ആമുഖമായി പാപ്പാ എടുത്തുപറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
