- ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി : വരുമാനദായക പദ്ധതികൾക്ക് തുടക്കം
- ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം, പരമ്പര
- സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപ
- അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ദാരുണ അന്ത്യം
- ഇസ്രായേൽ വംശഹത്യ നടത്തുന്നു: തെക്കേ ആഫ്രിക്കൻ മെത്രാൻ സംഘം
- ഗാസയ്ക്ക് സഹായഹസ്ഥവുമായി കാരിത്താസ് ഇറ്റലി
- യുവജന ജൂബിലിയിൽ പങ്കെടുക്കാൻ കൊറിയയിൽ നിന്ന് ആയിരത്തിലേറെ യുവജനങ്ങൾ
- ജനഹൃദയങ്ങളിൽ അതുല്യസ്ഥാനം കരസ്ഥമാക്കിയ ജനകീയ നേതാവായിരുന്നു വി.എസ്-കെആർഎൽസിസി
Browsing: vatican news
ഗാസയിലെ ജനങ്ങളെ സഹായിക്കാൻ ഇറ്റലിയിലെ കാരിത്താസ് സംഘടന 2 ലക്ഷത്തി 60000 യൂറോ – ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് 2 കോടി 62 ലക്ഷത്തിൽപ്പരം ഇന്ത്യൻ രൂപയുടെ ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നു.
പ്രപഞ്ചത്തെ വലിയ തോതിൽ വിവരിക്കുന്ന ഐൻസ്റ്റീന്റെ സമവാക്യങ്ങൾക്ക് പുതിയ പരിഹാരങ്ങൾ പോലും സൃഷ്ടിക്കാൻ ഈ വഴികൾക്കു സാധിക്കുമെന്ന് അനുമാനിക്കപ്പെടുന്നു.
വരുന്ന നവംബർ മാസത്തിൽ ബ്രസീലിൽ നടക്കാനിരിക്കുന്ന കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ കോപ്30 (COP30) സമ്മേളനത്തിന്റെ വെളിച്ചത്തിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട നീതിക്കും പാരിസ്ഥിതിക പരിവർത്തനത്തിനു ആഹ്വാനം ചെയ്തുകൊണ്ട് ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള മെത്രാൻസമിതികളും ലാറ്റിൻ അമേരിക്കയ്‌ക്കായുള്ള പൊന്തിഫിക്കൽ കമ്മീഷനും ചേർന്ന് പുതിയൊരു രേഖ പുറത്തിറക്കി.
വത്തിക്കാൻ: ലെയോ പതിനാലാമൻ പാപ്പ ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ, മാർപാപ്പാമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന…
സപ്ലിമെന്റല്‍ ഓക്സിജന്‍ ലഭിക്കാനുള്ള നേര്‍ത്ത കന്യൂല ട്യൂബ് മുഖത്ത് ഇല്ലാതെയാണ് ഫ്രാന്‍സിസ് പാപ്പാ…
തൂവെള്ള പേപ്പല്‍ വസ്ത്രങ്ങളും വെള്ളവട്ടതൊപ്പിയും കുരിശുമാലയും മോതിരവുമണിഞ്ഞ് വീല്‍ചെയറില്‍ ആശുപത്രിയിലെ ബാല്‍ക്കണിയില്‍ എത്തിയ പരിശുദ്ധ പിതാവ് കൈവീശുകയും തള്ളവിരല്‍ ഉയര്‍ത്തി വിജയചിഹ്നം കാണിക്കുകയും ചെയ്തു. മൈക്രോഫോണ്‍ ആവശ്യപ്പെട്ട പാപ്പാ, പതറിയ ശബ്ദത്തില്‍ പറഞ്ഞു: ”എല്ലാവര്‍ക്കും നന്ദി. മഞ്ഞപ്പൂക്കളുമായി നില്‍ക്കുന്ന ആ വനിതയെ എനിക്കു കാണാനാകുന്നുണ്ട്. എ ബ്രാവാ!” ജനക്കൂട്ടം ‘പാപ്പാ ഫ്രാന്‍ചെസ്‌കോ, വിവാ ഇല്‍ പാപ്പാ’ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടിരിക്കെ, മെല്ലെ കരമുയര്‍ത്തി കുരിശടയാളത്തോടെ ആശീര്‍വാദം നല്‍കിയ പരിശുദ്ധ പിതാവിനെ അകത്തേക്കു കൊണ്ടുപോയി.
റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഒരുമാസമായി ശ്വാസകോശ സംബന്ധമായ ചികിത്സയില്‍ കഴിയുന്ന എണ്‍പത്തെട്ടുകാരനായ ഫ്രാന്‍സിസ് പാപ്പാ, പരിശുദ്ധ സിംഹാസനത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചത് ആശുപത്രി സ്റ്റാഫിനൊപ്പമാണ്. മാര്‍ച്ച് 13ന് ഉച്ചതിരിഞ്ഞ് ജെമെല്ലിയില്‍ പാപ്പായെ പരിചരിക്കുന്നവരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും 12 മെഴുകുതിരികളും ഒരു കേക്കുമായി പരിശുദ്ധ പിതാവിനെ ‘അതിശയിപ്പിക്കുകയായിരുന്നു.’
ഫ്രാന്‍സിസ് പാപ്പായുടെ പരമാചാര്യശുശ്രൂഷയുടെ 12-ാം വാര്‍ഷികമാണിന്ന്. ജെമെല്ലി ആശുപത്രിയിലോ വത്തിക്കാനിലോ പ്രത്യേക ആഘോഷ പരിപാടിയൊന്നും ആസൂത്രണം ചെയ്തിട്ടില്ല. വത്തിക്കാനില്‍ ഇന്ന് പൊതുഅവധിയാണ്. റോമിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പരിശുദ്ധ പിതാവിനുവേണ്ടി ഇന്ന് സവിശേഷമായി ദിവ്യബലിയര്‍പ്പണവും പ്രാര്‍ഥനകളും നടക്കുന്നുണ്ട്. നാളെ പാപ്പായുടെ ആശുപത്രിവാസം 28 ദിവസം പൂര്‍ത്തിയാകും.
ഒരാഴ്ചയായി ശ്വസന പ്രതിസന്ധിയോ പനിയോ ഒന്നുമില്ലാതെ, രക്തത്തിലെ ഓക്‌സിജന്റെ തോത് വേണ്ടവണ്ണം നിലനിര്‍ത്തിയും ഔഷധങ്ങളോടും ചികിത്സാവിധികളോടും നന്നായി പ്രതികരിച്ചും പാപ്പായുടെ ആരോഗ്യസ്ഥിതി ‘സംയോജിതവും സുസ്ഥിരവുമായ രീതിയില്‍’ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എങ്കിലും ആശുപത്രിയുടെ സുരക്ഷിത അന്തരീക്ഷത്തില്‍ കുറച്ചുനാള്‍ കൂടി ചികിത്സയില്‍ കഴിയേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ‘വേദനയുടെ അന്ധകാരത്തില്‍ അല്പം വെളിച്ചം കൊണ്ടുവരുന്ന ആര്‍ദ്രതയുടെ അദ്ഭുതം’ ഞായറാഴ്ച ആഞ്ജലുസ് സന്ദേശത്തില്‍ പാപ്പാ സൂചിപ്പിച്ചിരുന്നു.
”കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പരിശുദ്ധ പിതാവിന്റെ ക്ലിനിക്കല്‍ അവസ്ഥ പൊതുവെ മെച്ചപ്പെട്ട നിലയില്‍ വ്യതിയാനങ്ങളില്ലാതെ തുടരുകയാണ്. ചികിത്സാവിധികളോട് നന്നായി പ്രതികരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.” ശ്വാസനാളവീക്കത്തിനും ന്യൂമോണിയയ്ക്കും 23 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാപ്പാ ശനിയാഴ്ച രാവിലെ ആശുപത്രിയിലെ തന്റെ മുറിയോടു ചേര്‍ന്നുള്ള ചാപ്പലില്‍ പരിശുദ്ധ കുര്‍ബാന സ്വീകരിച്ച് കുറച്ചുനേരം പ്രാര്‍ഥിക്കുകയും, പകല്‍ ശ്വസനവും ചലനശേഷിയും മെച്ചപ്പെടുത്തുന്നതിനുള്ള ഫിസിയോതെറപ്പിക്കും മറ്റു പരിചരണങ്ങള്‍ക്കുമിടയില്‍ ചില ഔദ്യോഗിക കൃത്യങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തതായി 48 മണിക്കൂര്‍ ഇടവേളയ്ക്കുശേഷം ഇറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.