- മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കെ.എൽ.എം. കൊച്ചിയുടെ ഈസ്റ്റർ സമ്മാനം; 16 വള്ളങ്ങൾ
- ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം
- ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
- നോമ്പ് കാലത്തോടനുബന്ധിച്ച് പ്രസംഗ മത്സരം സംഘടിപ്പിച്ചു
- ഈസ്റ്റർ ദിനത്തിലെ പരീക്ഷകൾക്കെതിരെ കെ.എൽ.സി.എ
- കുരിശിന്റെ് വഴിയുമായി പൊൻവിള മതബോധനം
- യൗസേപ്പിതാവിന്റെതു എന്ന് വിശ്വസിക്കുന്ന മേലങ്കിയും അരപ്പട്ടയും അടങ്ങുന്ന തിരുശേഷിപ്പുകൾ റോമിലെ ബസിലിക്കയിൽ
- ക്രൈസ്തവർക്ക് നോമ്പുകാല അരൂപി നിറച്ചു, ഗോവയിൽ ഭക്തിഗാനമേള
Browsing: Pope leo
സ്പെയിൻ രാജകുടുംബത്തിന് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. മേരി മേജർ ബസലിക്കയുടെ പ്രോട്ടോ കാനൻ പദവി ഏറ്റെടുക്കുന്നതിന്റെ കൂടി ഭാഗമായി വത്തിക്കാനിലെത്തിയ സ്പെയിൻ രാജാവ് ഫെലിപ്പെ ആറാമനും രാജ്ഞി ലെത്തീത്സ്യയ്ക്കും പരിശുദ്ധപിതാവ് ലിയോ പതിനാലാമൻ പാപ്പാ മാർച്ച് ഇരുപതാം തീയതി വെള്ളിയാഴ്ച്ച രാവിലെ കൂടിക്കാഴ്ച്ച അനുവദിച്ചുവെന്നു വത്തിക്കാൻ പ്രെസ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ദൈവവിളി സംബന്ധിച്ച് ലെയോ പതിനാലാമന്‍ പാപ്പ ഡിസംബര്‍ മാസം എട്ടാം തീയതി ‘വിശ്വസ്തതയില്‍ സൃഷ്ടിക്കപ്പെടുന്ന ഭാവി’ എന്ന പേരില്‍ ഒരു അപ്പോസ്‌തോലിക പ്രബോധനം പുറത്തിറക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലുള്ള ആശയങ്ങളും ചിന്തകളും ദൈവവിളി പ്രോത്സാഹിപ്പിക്കുവാനുള്ള നിര്‍ദ്ദേശങ്ങളുമാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലിയോ പതിനാലാമൻ പാപ്പാ അർപ്പിക്കുന്ന വിശുദ്ധ ബലിയിൽ സംബന്ധിക്കാനുള്ള ടിക്കറ്റുകൾക്കെന്ന പേരിൽ ആളുകളിൽനിന്ന് പണം കൈക്കലാക്കാനായി ഇറങ്ങിയിരിക്കുന്ന ഓൺലൈൻ തട്ടിപ്പുകാരിൽനിന്ന് അകന്നുനിൽക്കാൻ ജാഗ്രതാനിർദ്ദേശവുമായി കാമറൂണിലെ അപ്പസ്തോലിക നൂൺഷ്യേച്ചറും വിവിധ പ്രാദേശികസഭാനേതൃത്വങ്ങളും. ഏപ്രിൽ 13 മുതൽ 23 വരെ തീയതികളിൽ പരിശുദ്ധ പിതാവ് ആഫ്രിക്കയിലേക്ക് അപ്പസ്തോലിക യാത്ര നടത്താനിരിക്കെയാണ്, ഇത്തരമൊരു പുതിയ തട്ടിപ്പുമായി കുബുദ്ധികൾ ഇറങ്ങിയതെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
തന്റെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ. പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടതിന് ഏതാണ്ട് പത്ത് മാസങ്ങൾക്ക് ശേഷം, ഫെബ്രുവരി പതിനാല് ശനിയാഴ്ച ഉച്ചകഴിഞ്ഞ് തന്റെ നാളിതുവരെയുള്ള താമസയിടത്തുനിന്ന് പരിശുദ്ധ പിതാവ് അപ്പസ്തോലിക കൊട്ടാരത്തിലേക്ക് താമസം മാറ്റുന്നത് സംബന്ധിച്ച വിവരം പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണിയാണ് പത്രപ്രവർത്തകരെ അറിയിച്ചത്.
ഫെബ്രുവരി 22 മുതൽ വത്തിക്കാനിലെ പൗളിൻ ചാപ്പലിൽ നടന്നുവരികയായിരിന്ന ലെയോ പാപ്പയുടെയും റോമൻ കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനം സമാപിച്ചു . നോർവേയിലെ ട്രോണ്ട്ഹൈമിലെ സിസ്റ്റേഴ്‌സിയൻ ബിഷപ്പ് എറിക് വാർഡൻ നയിച്ച ധ്യാനം ആഴമേറിയ ആത്മീയാനുഭവമായിരിന്നുവെന്ന് ലെയോ പാപ്പ പ്രതികരിച്ചു.
ദൈവത്തെ സ്നേഹിക്കുകയും അവനെ ഹൃദയപൂർവ്വം തേടുകയും ചെയ്യുന്ന ഒരാൾക്കും നിരീശ്വരവാദിയായിരിക്കാൻ സാധിക്കില്ലെന്ന് ലിയോ പതിനാലാമൻ പാപ്പാ. സ്വയം നിരീശ്വരവാദിയെന്ന് കരുതുകയും, എന്നാൽ ദൈവത്തെ തേടുകയും അവിടുത്തെ സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കയും ചെയ്യുന്ന ഒരു വ്യക്തിയുടെ കത്തിന്, “വിശുദ്ധ പത്രോസിന്റെ ചത്വരം” എന്ന മാസികയുടെ ഫെബ്രുവരി ലക്കത്തിലൂടെ മറുപടി നൽകവെയാണ്, ഒരേ സമയം ദൈവത്തെ തേടാനും സ്നേഹിക്കാനും, അതേസമയം നിരീശ്വരവാദിയായിരിക്കാനും സാധിക്കില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്.
2026 -ഇൽ വിവിധ രാജ്യങ്ങളിലേക്കുള്ള പുതിയ അപ്പസ്തോലിക യാത്രകൾക്കൊരുങ്ങി ലിയോ പതിനാലാമൻ പാപ്പാ. അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി, സ്പെയിൻ, മൊണാക്കോ എന്നീ രാജ്യങ്ങളിലേക്ക് പാപ്പാ അപ്പസ്തോലിക യാത്ര നടത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഫെബ്രുവരി 25 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. 2025.ലെ ജൂബിലിക്കും, തുർക്കിയിലേക്കും ലെബനനിലേക്കും പാപ്പാ അപ്പസ്തോലിക യാത്രകൾ നടത്തിയിരുന്നു.
നോമ്പുകാലത്തിന്റെ ഒന്നാം ഞായറാഴ്ച്ചയായ, ആത്മാവിനാൽ മരുഭൂമിയിലേക്ക് നയിക്കപ്പെട്ടു പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടുന്ന യേശുവിനെ കുറിച്ചാണ് സുവിശേഷം നമ്മോട് സംസാരിക്കുന്നത്. നാൽപ്പത് ദിവസം ഉപവസിച്ച ശേഷം, തന്റെ മാനുഷികമായ ഭാരം അദ്ദേഹത്തിന് അനുഭവപ്പെടുന്നു: ശാരീരിക തലത്തിൽ വിശപ്പും ധാർമ്മിക തലത്തിൽ പിശാചിന്റെ പ്രലോഭനങ്ങളും. നമ്മുടെ യാത്രയിൽ നാമെല്ലാവരും അനുഭവിക്കുന്ന അതേ ക്ഷീണം അവനും അനുഭവിക്കുന്നു, പിശാചിനെ ചെറുത്തുനിൽക്കുന്നതിലൂടെ, അവന്റെ വഞ്ചനകളെയും കെണികളെയും എങ്ങനെ മറികടക്കാമെന്ന് അവൻ നമുക്ക് കാണിച്ചുതരുന്നു.
തൊഴിൽ ലോകത്ത് സുവിശേഷ സാന്നിധ്യമാകുക, ഒരു പുതിയ സംസ്കാരം പ്രോത്സാഹിപ്പിക്കുക, യുവാക്കളെ ഉചിതമായ തൊഴിൽ തിരയുന്നതിലും സാക്ഷാത്കരിക്കുന്നതിലും അനുഗമിക്കുക എന്നീ ലക്ഷ്യങ്ങളോടെ കഴിഞ്ഞ മുപ്പതുവർഷങ്ങളായി പ്രവർത്തിക്കുന്ന പോളികോറോ (policoro) പദ്ധതിയിലെ അംഗങ്ങളുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി. ഇറ്റലിയുടെ സുന്ദരമായ മുഖമാണ് ചെറുപ്പക്കാരായ പദ്ധതിയിലെ അംഗങ്ങൾ എന്ന് ആമുഖമായി പാപ്പാ എടുത്തുപറഞ്ഞു.
പൊതുനന്മ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത, ഒരു രാഷ്ട്രത്തിന്റെ പ്രത്യേകിച്ചും ഇറ്റലിയുടെ “ധാർമ്മികവും ആത്മീയവുമായ” പൈതൃകവുമായി ബന്ധപ്പെട്ടതിനാൽ, അവയെ “ഭൗതിക വശങ്ങളിലേക്ക് ചുരുക്കാൻ കഴിയില്ല” എന്ന് എടുത്തു പറഞ്ഞുകൊണ്ട്, ഇറ്റലിയിലെ പ്രവിശ്യകളുടെ മേലധികാരികളുടെ സമ്മേളനത്തെ, ലിയോ പതിനാലാമൻ പാപ്പാ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. രാജ്യത്തിന്റെ സുരക്ഷയെ കുറ്റകൃത്യങ്ങളുടെയും കലാപങ്ങളുടെയും അടിച്ചമർത്തലിലേക്ക് ചുരുക്കുന്നത് അതിനെ ദരിദ്രമാക്കുകയും അതിന്റെ ധാർമ്മികവും ആത്മീയവുമായ മാനത്തെ ഇല്ലാതാക്കുകയും ചെയ്യുമെന്നും പാപ്പാ എടുത്തു പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
