Browsing: Movies

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം കിഴക്കന്‍ യൂറോപ്പിനെ ഉലച്ച ആഭ്യന്തര യുദ്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു ‘ടാംഗറിന്‍സ്’. 1992ലെ ജോര്‍ജിയയും അബ്ഖാസിയയും തമ്മിലുള്ള സംഘര്‍ഷത്തിനിടയിലാണ് സിനിമ നടക്കുന്നത്.

ഈ സിനിമ നാം അറിഞ്ഞ ചരിത്രത്തെ ചോദ്യം ചെയ്യുകയും ലാറ്റിനമേരിക്കയുടെ കൊളോണിയല്‍ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.

ദാരിദ്ര്യത്തിൽ നിന്നും സംഘർഷങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ലോകമെമ്പാടും ആയിരക്കണക്കിന് അഭയാർത്ഥികൾ മരിച്ചുവീഴുന്നുവെന്ന് സമ്മതിക്കുമ്പോൾ തന്നെ ആ അസന്തുലിതാവസ്ഥ എങ്ങിനെ പരിഹരിക്കാം എന്ന് ലോകത്തോട് ചോദ്യമെറിയുന്നു സംവിധായിക ഈ സിനിമയിലൂടെ.

മനുഷ്യരെ മനുഷ്യരായിപ്പോലും പരിഗണിക്കാതെ അവന്റെ ജാതിയിലൂടെയും മതത്തിലൂടെയും കാണുകയും ജീവിക്കാനുള്ള അടിസ്ഥാന അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്ന ചുറ്റുപാടുകള്‍ ഇപ്പോഴും ഉണ്ട്. മനുഷ്യഹൃദയങ്ങളില്‍ മറ്റൊരു സമുദായത്തിനെതിരായ വിദ്വേഷത്തിന്റെ വിത്ത് പാകുകവഴി വംശീയ ഉന്മൂലനത്തിലേക്ക് നയിക്കുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ചൂണ്ട് പാലകയാണീ സിനിമ.