Browsing: Movies

നിക് ബാര്‍കോവിന്റെ നോവലിനെ ആധാരമാക്കി റോള്‍ഫ് ഷൂബെലിന്റെ സംവിധാനത്തില്‍ 1999-ല്‍ പുറത്തിറങ്ങിയ ജര്‍മ്മന്‍ സിനിമയാണ് ‘ഗ്ലൂമി സണ്‍ഡേ’. പ്രസിദ്ധമായ ഹംഗേറിയന്‍ ‘സൂയിസൈഡ് സോങ് ‘ എന്ന പേരില്‍ അറിയപ്പെടുന്ന ഗാനവുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിലെ നാസി അധിനിവേശത്തിന്റെ നിഴലില്‍ ജീവിച്ചിരുന്ന ഹംഗറിയിലാണ് കഥ പ്രധാനമായും ആവിഷ്‌കരിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഹംഗറിയെ വലച്ചിരുന്ന ഒരു കാലമായിരുന്നു അത്. യുദ്ധത്തിന്റെയും സംഗീതത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ മനോഹരമായ ഒരു ത്രികോണ പ്രണയ കാവ്യമാണ് ഗ്ലൂമി സണ്‍ഡേ.

താജിക്കിസ്ഥാനില്‍ നിന്നുള്ള ചലച്ചിത്രമാണ് നോസിര്‍ സെയ്‌ഡോവ് സംവിധാനം ചെയ്ത ‘ട്രൂ നൂണ്‍’. സോവിയറ്റ് യൂണിയന് ശേഷമുള്ള സാമൂഹിക അവസ്ഥയെ, നാടകവും ആക്ഷേപഹാസ്യവും സമന്വയിപ്പിച്ച് പ്രേക്ഷകന് മുന്നില്‍ നല്‍കുന്നു. താജിക്കിസ്ഥാനും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയിലെ മലമടക്കുകള്‍ക്കിടയില്‍ കിടക്കുന്ന രണ്ട് കുഗ്രാമങ്ങളിലൊന്നായ സഫെഡോബയിലാണ് കഥ നടക്കുന്നത്.

സ്പില്‍മാന്‍ തന്റെ നീണ്ട് സുന്ദരമായ കൈ വിരലുകള്‍ കൊണ്ട് പിയാനോ വായിക്കുന്ന മനോഹരമായ ഒരു ദൃശ്യത്തോടെയാണ് സിനിമയുടെ ആരംഭം. നാസി ക്രൂരതകള്‍ക്കുള്ള മറുപടിയായും ആ സംഗീതം വര്‍ത്തിക്കുന്നു. അയാളുടെ സംഗീതത്തോടുള്ള പ്രണയവും, അതിജീവനത്തിനുള്ള ത്വരയും സിനിമയെ ശ്രദ്ധേയമാക്കുന്നു.

സാമൂഹിക ബോധമുള്ള, സിനിമയിലോ, പ്രതിരോധത്തെയും അതിജീവനത്തെയും കുറിച്ചുള്ള കഥകളിലോ, താല്‍പ്പര്യമുള്ളവര്‍ ഈ സിനിമ കാണേണ്ടതാണ്. വേട്ടയാടപ്പെടുന്ന അരികു ജീവിതങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാവ്യ സ്പര്‍ശനത്തോടെയുള്ള ഒരു സിനിമയാണിത്. അത് എളുപ്പമുള്ള ഉത്തരങ്ങളോ വ്യക്തമായ പ്രമേയങ്ങളോ നല്‍കുന്നില്ല, പകരം കാഴ്ചക്കാരനെ കഥാപാത്രങ്ങളുടെ ജീവിതത്തിനൊപ്പം നടത്തിക്കുന്നു, ഭയവും അടിച്ചമര്‍ത്തലും മൂലം പലപ്പോഴും നിശബ്ദരായവര്‍ക്ക് ശബ്ദം നല്‍കുന്നു.

ജസ്റ്റിന്‍ ചാഡ് വിക്ക് സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഫസ്റ്റ് ഗ്രേഡര്‍’ എഴുതാനും വായിക്കാനുമുള്ള അപാരമായ നിശ്ചയത്തോടെ മുന്നോട്ടുവരുന്ന കെനിയന്‍ കര്‍ഷകന്‍, 84 വയസ്സുള്ള കികുയു ഗോത്രക്കാരനായ ‘കിമാനി മറുഗെ’യുടെ (ഒലിവര്‍ മുസില ലിറ്റോണ്ടോ) യഥാര്‍ത്ഥ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പോസ്റ്റ്- കൊളോണിയല്‍ കെനിയയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ സിനിമ വിദ്യാഭ്യാസത്തിന്റെ ശക്തി, മനുഷ്യരുടെ ചെറുത്തുനില്‍പ്പ്, ആഫ്രിക്കന്‍ സമൂഹങ്ങളില്‍ കോളനിവല്‍ക്കരണം കൊണ്ടുവന്ന നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നു.