- തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര നാളെ
- സപ്ലൈകോ ഓണം ഫെയർ; ഉദ്ഘാടനം ഇന്ന്
- യുക്രെയ്ന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യയിലെ ആണവനിലയത്തിനു തീപിടിച്ചു
- രാഹുല്‍ മാങ്കൂട്ടത്തിലിന് സസ്പെന്ഷന്; എംഎല്‍എ സ്ഥാനത്ത് തുടരും
- ക്രൈസ്തവവിഭാഗത്തെ മൈക്രോ മൈനോറിറ്റിയായി പ്രഖ്യാപിക്കണം: കത്തോലിക്ക കോൺഗ്രസ്
- ടോട്ടൽ ഫോർ യു തട്ടിപ്പ്: നടി റോമ മൊഴി നൽകി
- ഗഗൻയാൻ ദൗത്യത്തിൻറെ ഇൻ്റഗ്രേറ്റഡ് എയർ ഡ്രോപ് പരീക്ഷണം വിജയം
- യെമന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം
Browsing: Movies
നിര്‍മാതാവും സംവിധായകനുമായ വെര്‍ണര്‍ ഹെര്‍സോഗ് ഒരുക്കിയ 1982-ലെ ജര്‍മ്മന്‍ ചിത്രം ഫിറ്റ്സ് കറാള്‍ഡോ വിചിത്രവും അതിശയകരവുമായ സിനിമാനുഭവമാണ്. കഥയിലും നിര്‍മ്മാണത്തിലും അസാധാരണമായ ദൃശ്യഭാഷയിലും ഈ ചിത്രം സവിശേഷത പുലര്‍ത്തുന്നു. ജര്‍മ്മന്‍ സിനിമയിലെ അതികായകനായി അറിയപ്പെടുന്ന ഹെര്‍സോഗ് ആധുനിക ചലച്ചിത്രലോകത്തെ ഏറ്റവും പ്രതിഭാശാലികളായ സംവിധായകരില്‍ ഒരാളാണ്. യാഥാര്‍ത്ഥ്യവും സ്വപ്നവും ഒത്തുചേരുന്ന ഒട്ടനവധി അവിസ്മരണീയ ദൃശ്യാനുഭവങ്ങള്‍ അദ്ദേഹം ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.
‘ഓള് വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന സിനിമ മുംബൈ നഗരത്തിലെ മൂന്ന് സ്ത്രീകളുടെ ജീവിതത്തെ ആഴത്തില്‍ അവതരിപ്പിക്കുന്ന ഒരു ഹൃദയഹാരിയായ ചിത്രമാണ്. പ്രഭ (കനി കുസൃതി), അനു (ദിവ്യ പ്രഭ) എന്നീ രണ്ട് മലയാളി നഴ്സുമാരും, അവര്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ പര്‍വ്വതി (ഛായാ കദം) എന്ന പാചകക്കാരിയുമാണ് ഈ സിനിമയുടെ കേന്ദ്ര കഥാപാത്രങ്ങള്‍.
2024-ല്‍ പുറത്തിറങ്ങിയ’ദ ഗേള്‍ വിത്ത് ദ നീഡില്‍’ മാഗ്നസ് വോണ്‍ ഹോണ്‍ സംവിധാനം ചെയ്ത ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമാണ്. 1919ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ ഡെന്മാര്ക്കില് അരങ്ങേറിയ യഥാര്‍ത്ഥ സംഭവത്തെ പിന്‍പറ്റിയുള്ള രചനയില്‍ നിന്നാണ് ചിത്രം. കോപ്പന്‍ഹേഗന്‍ നഗരത്തെ പശ്ചാത്തലമാക്കി, ദരിദ്ര മാതാക്കളുടെ അനാഥ ശിശുക്കളെ ദത്തെടുക്കുന്ന രഹസ്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കരോലിന് എന്ന യുവതിയുടെ കഥയാണ് പറയുന്നത്.
വിവിധ കഥാപാത്രങ്ങളേയും വ്യത്യസ്ഥമായ സംസ്കാരങ്ങളേയും ഒരുമിച്ച് കൊണ്ടുവരുന്ന, മനുഷ്യരെ വേര്‍തിരിക്കുന്ന വിഭജനങ്ങളെ മറികടക്കുന്ന ഹൃദയസ്പര്‍ശിയായ ചിത്രമാണ് ക്രോസ്സിങ്. സ്വത്വത്തെയും സ്വീകാര്യതയെയും കുറിച്ചുള്ള സിനിമയുടെ അന്വേഷണം അതിനെ സമകാലിക സിനിമയിലെ ഒരു മികച്ച ചിത്രമാക്കി മാറ്റുന്നു.
2024 കാന്‍ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സരത്തിലേക്ക് അദ്ദേഹത്തിന്റെ ചിത്രം ‘ദി സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’ തിരഞ്ഞെടുക്കപ്പെട്ടു എന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന്, സംവിധായകനെയും അണിയറപ്രവര്‍ത്തകരെയും രാജ്യം വിടുന്നത് വിലക്കുകയുണ്ടായി ഇറാന് സര്‍ക്കാര്‍. കൂടാതെ ഫെസ്റ്റിവലില്‍ നിന്നും സിനിമ പിന്‍വലിക്കാന്‍ റസൂലോഫിനെ പ്രേരിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിനെ അനുസരിക്കാത്തതിനെത്തുടര്‍ന്ന് റസൂലോഫിനെ എട്ട് വര്‍ഷത്തെ തടവിനും ചാട്ടവാറടിക്കും പിഴയ്ക്കും സ്വത്ത് കണ്ടു കെട്ടുന്നതിനും ശിക്ഷിച്ചു.
ഒരു ശക്തയായ സ്ത്രീക്കും അവരുടെ കുടുംബത്തിനും ആദരാഞ്ജലി അര്‍പ്പിക്കുന്ന ആവേശകരമായ, ഹൃദയസ്പര്‍ശിയായ സിനിമ ഐഎഫ്എഫ്കെ 2024 ലെ ഉദ്ഘാടന ചിത്രം എന്ന നിലയില്‍ വമ്പിച്ച പ്രേക്ഷക പ്രശംസ നേടി.
യുദ്ധം പ്രമേയമാക്കിയ അനേകം ചിത്രങ്ങള്‍ ലോക സിനിമയില്‍ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് 2023ലെ ജര്‍മന്‍ ചിത്രമായ ബ്ലഡ് ആന്‍ഡ് ഗോള്‍ഡ്. രണ്ടാം ലോക മഹായുദ്ധകാലമാണ് പ്രമേയം.
മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥ റീറിലീസിനൊരുങ്ങുന്നു . എംടിയുടെ…
ബിജോ സില്‍വേരി ‘കണ്ടാലിരക്കുന്ന മനുഷ്യരുണ്ടോ കാക്കാന്‍ മടിക്കുന്നു തരം വരുമ്പോള്‍’… എന്നാണ് ചൊല്ല്.…
ഈ ചിത്രത്തിലെ നായകനായ എട്ടുവയസുകാരന് അമരിഗോയെ നമ്മള്, എത്രയോ തവണ നമ്മുടെ പരിസരങ്ങളില്‍ കണ്ടിട്ടുണ്ടെന്നോ!
Subscribe to Updates
Get the latest creative news from FooBar about art, design and business.