Browsing: Movies

മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിൽ എത്താനുള്ള കഠിനമായ യാത്രയെ ഈ സിനിമ ഉയർത്തിപ്പിടിക്കുന്നു. ഐക്യരാഷ്ട്രസഭയും മറ്റു മനുഷ്യാവകാശ സംഘടനകളും നിരന്തരം ഉന്നയിക്കുന്ന വിഷയമായ, കുടിയേറ്റക്കാർ നേരിടുന്ന ദുരന്തങ്ങൾ ഈ ചിത്രത്തിൽ ആഴത്തിൽ സ്പഷ്ടമാണ്. കൂടാതെ, മനുഷ്യക്കടത്തുകാരുടെ ക്രൂരതയും അവരെ തുടരെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളും വളരെ ഹൃദയഭേദകമായി അവതരിപ്പിക്കുന്നു. യൂറോപ്പിലേക്കുള്ള യാത്ര സ്വപ്നങ്ങൾ മാത്രമല്ല, പലപ്പോഴും ദുരന്തങ്ങളിലേക്കുള്ള പാതയാണെന്നും സാർവദേശീയ തലത്തിൽ ഉണർത്തൽ നൽകുന്നു.

നിക് ബാര്‍കോവിന്റെ നോവലിനെ ആധാരമാക്കി റോള്‍ഫ് ഷൂബെലിന്റെ സംവിധാനത്തില്‍ 1999-ല്‍ പുറത്തിറങ്ങിയ ജര്‍മ്മന്‍ സിനിമയാണ് ‘ഗ്ലൂമി സണ്‍ഡേ’. പ്രസിദ്ധമായ ഹംഗേറിയന്‍ ‘സൂയിസൈഡ് സോങ് ‘ എന്ന പേരില്‍ അറിയപ്പെടുന്ന ഗാനവുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിലെ നാസി അധിനിവേശത്തിന്റെ നിഴലില്‍ ജീവിച്ചിരുന്ന ഹംഗറിയിലാണ് കഥ പ്രധാനമായും ആവിഷ്‌കരിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഹംഗറിയെ വലച്ചിരുന്ന ഒരു കാലമായിരുന്നു അത്. യുദ്ധത്തിന്റെയും സംഗീതത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ മനോഹരമായ ഒരു ത്രികോണ പ്രണയ കാവ്യമാണ് ഗ്ലൂമി സണ്‍ഡേ.

താജിക്കിസ്ഥാനില്‍ നിന്നുള്ള ചലച്ചിത്രമാണ് നോസിര്‍ സെയ്‌ഡോവ് സംവിധാനം ചെയ്ത ‘ട്രൂ നൂണ്‍’. സോവിയറ്റ് യൂണിയന് ശേഷമുള്ള സാമൂഹിക അവസ്ഥയെ, നാടകവും ആക്ഷേപഹാസ്യവും സമന്വയിപ്പിച്ച് പ്രേക്ഷകന് മുന്നില്‍ നല്‍കുന്നു. താജിക്കിസ്ഥാനും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയിലെ മലമടക്കുകള്‍ക്കിടയില്‍ കിടക്കുന്ന രണ്ട് കുഗ്രാമങ്ങളിലൊന്നായ സഫെഡോബയിലാണ് കഥ നടക്കുന്നത്.

സ്പില്‍മാന്‍ തന്റെ നീണ്ട് സുന്ദരമായ കൈ വിരലുകള്‍ കൊണ്ട് പിയാനോ വായിക്കുന്ന മനോഹരമായ ഒരു ദൃശ്യത്തോടെയാണ് സിനിമയുടെ ആരംഭം. നാസി ക്രൂരതകള്‍ക്കുള്ള മറുപടിയായും ആ സംഗീതം വര്‍ത്തിക്കുന്നു. അയാളുടെ സംഗീതത്തോടുള്ള പ്രണയവും, അതിജീവനത്തിനുള്ള ത്വരയും സിനിമയെ ശ്രദ്ധേയമാക്കുന്നു.

സാമൂഹിക ബോധമുള്ള, സിനിമയിലോ, പ്രതിരോധത്തെയും അതിജീവനത്തെയും കുറിച്ചുള്ള കഥകളിലോ, താല്‍പ്പര്യമുള്ളവര്‍ ഈ സിനിമ കാണേണ്ടതാണ്. വേട്ടയാടപ്പെടുന്ന അരികു ജീവിതങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാവ്യ സ്പര്‍ശനത്തോടെയുള്ള ഒരു സിനിമയാണിത്. അത് എളുപ്പമുള്ള ഉത്തരങ്ങളോ വ്യക്തമായ പ്രമേയങ്ങളോ നല്‍കുന്നില്ല, പകരം കാഴ്ചക്കാരനെ കഥാപാത്രങ്ങളുടെ ജീവിതത്തിനൊപ്പം നടത്തിക്കുന്നു, ഭയവും അടിച്ചമര്‍ത്തലും മൂലം പലപ്പോഴും നിശബ്ദരായവര്‍ക്ക് ശബ്ദം നല്‍കുന്നു.