Browsing: Movies

ലാ സ്ട്രാഡയില്‍, ജീവിതം കഠിനവും ക്രൂരവുമാണ് ഒരു പക്ഷെ അതിജീവനവും. യുദ്ധാനന്തര യൂറോപ്പിലെ മനുഷ്യരുടെ ജീവിതം എത്രമാത്രം നിരാശയും ആവശ്യകതയും നിറഞ്ഞതായിരുന്നു എന്ന് ചിത്രം സംസാരിക്കുന്നു.

1908-ല്‍ ആരംഭിച്ച മോണ്ടിക്രിസ്റ്റോയുടെ ചലച്ചിത്ര ആവിഷ്‌കാരം 2024- ലും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കൂടാതെ ഫ്രാന്‍സ്, ഇറ്റലി, യുകെ എന്നീ രാജ്യങ്ങളില്‍ നിരവധി ടിവി- മിനി സീരീസുകള്‍, ആനിമേറ്റഡ് പതിപ്പുകള്‍, കുട്ടികള്‍ക്കുള്ള അഡാപ്‌റ്റേഷനുകള്‍ മുതലായവയും ഓരോ കാലങ്ങളില്‍ റിലീസ് ചെയ്യുകയുണ്ടായി. പ്രണയവും പകയും പ്രതികാരവും ഓരോ നാടിന്റെയും പശ്ചാത്തലത്തിലേക്ക് മാറ്റി സൃഷ്ടിച്ചുകൊണ്ട് നിരവധി സൃഷ്ടികള്‍ ലോക സിനിമയില്‍ ഉണ്ടായി. 1982-ല്‍ മലയാളത്തില്‍ ഇറങ്ങിയ, ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘പടയോട്ടം’ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടത് ‘കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’ എന്ന സിനിമയില്‍ നിന്നായിരുന്നു എന്ന് നിര്‍മ്മാതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.

സഭയുടെ അടിസ്ഥാന പ്രബോധനങ്ങള്‍ക്കും ചരിത്രപാരമ്പര്യങ്ങള്‍ക്കും വിരുദ്ധമായ കഥാതന്തു വികസിപ്പിച്ച് ഇത്തരം പൊളിറ്റിക്കല്‍ ത്രില്ലര്‍ ചമയ്ക്കുന്നത് കാലാനുസൃതമായ സഭാനവീകരണത്തിനായുള്ള ആഹ്വാനമാണെന്ന വ്യാഖ്യാനം ആര്‍ക്ക് ഉള്‍ക്കൊള്ളാനാകും?    

1946 ല്‍ നിക്കോസ് കസാന്‍ദ്‌സാക്കിസ് എഴുതിയ ‘ദി ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് അലക്‌സിസ് സോര്‍ബ’ എന്ന അതി പ്രശസ്തമായ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നോവലിന്റെ സമ്പന്നമായ ഒരു സിനിമാറ്റിക് അഡാപ്‌റ്റേഷനാണ് സോര്‍ബ ദി ഗ്രീക്ക്. 1964ല്‍ പുറത്തിറങ്ങിയ ഈ ചിത്രം അന്താരാഷ്ട്ര വിജയമായി മാറി, നിരൂപക പ്രശംസയും നിരവധി അക്കാദമി അവാര്‍ഡുകളും നേടി.

ഡോക്ടര്‍ ഷിവാഗോ വെറുമൊരു പ്രണയകഥയല്ല, ചരിത്രം വ്യക്തി ജീവിതങ്ങളെ എങ്ങനെ രൂപപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ധ്യാനമാണിത്. ഇതിലെ കഥാപാത്രങ്ങള്‍ റഷ്യന്‍ സമൂഹത്തിന്റെ വ്യത്യസ്ത വശങ്ങളെ പ്രതിനിധീകരിക്കുന്നു, അതിന്റെ ദുരന്തസ്വരം ഒരു യുഗത്തിന്റെ നിരാശയെ പ്രതിഫലിപ്പിക്കുന്നു. വൈകാരിക ആഴം, അതിശയിപ്പിക്കുന്ന ഛായാഗ്രഹണം, പ്രണയം, നഷ്ടം, വിധി എന്നിവയുടെ വേട്ടയാടുന്ന പ്രമേയങ്ങള്‍ മൂലം ഈ സിനിമ ഒരു കാലാതീതമായ ക്ലാസിക് ആയി തുടരുന്നു.

യഥാര്‍ത്ഥ ട്രാന്‍സ് വുമണായ ‘കാര്‍ല സോഫിയ ഗാസ്‌കോണാണ് ‘മാനിറ്റാസ്’ ആയും എമിലിയ ആയും ഇരട്ട വേഷത്തില്‍ വരുന്നത്. ആദ്യമായാണു മികച്ച നടിക്കുള്ള നോമിനേഷന്‍ ഒരു ട്രാന്‍സ് പേഴ്‌സണ് ലഭിക്കുന്നത്. ഗാസ്‌കോണ്‍ ഇരട്ട വേഷത്തില്‍ തന്റെ അഭിനയ ശ്രേണിയും ആലാപനവും ശ്രദ്ധേയമായി അവതരിപ്പിക്കുന്നു. ആദ്യം, മയക്കുമരുന്ന് മാഫിയ തലവനായ മാനിറ്റാസ് ഡെല്‍ മോണ്ടെയായും, പിന്നീട് അപ്രത്യക്ഷരായ പ്രിയപ്പെട്ടവരെ തിരയാന്‍ കുടുംബങ്ങളെ സഹായിക്കുന്ന, ലാഭേച്ഛയില്ലാത്ത ഒരു മനുഷ്യസ്‌നേഹിയായ എമിലിയ പെരെസായും.

ബോസ്‌നിയന്‍ എഴുത്തുകാരനും സംവിധായകനുമായ ഡാനിസ് താനോവിച്ച് രചനയും സംവിധാനവും നിര്‍വഹിച്ച ‘നോ മാന്‍സ് ലാന്‍ഡ്’ ഒരു ശക്തിയേറിയ യുദ്ധചിത്രമാണ്. തനോവിച്ചിന്റെ അരങ്ങേറ്റ ചിത്രമാണിത്. ബോസ്‌നിയന്‍ യുദ്ധം പശ്ചാത്തലമാക്കി എടുത്ത തീവ്രമായ രാഷ്ട്രീയവും മാനവികതയും അടങ്ങിയിരിക്കുന്ന ഈ ചിത്രം യുദ്ധത്തിന്റെ വ്യാജസ്വഭാവവും അര്‍ത്ഥശൂന്യതയും സുതാര്യമായി അവതരിപ്പിക്കുന്നു.