- മുണ്ടക്കൈ ചൂരൽമല ടൗൺഷിപ്പിന് ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി തറക്കല്ലിടും
- കെ സി വൈ എം സുൽത്താൻപേട്ട രൂപത യുവജന ധ്യാനം സംഘടിപ്പിച്ചു
- ആംഗ്ലോ ഇന്ത്യൻ വിദ്യാഭ്യാസ സംവരണം – വീണ്ടും ഹൈക്കോടതിയിൽ ഹർജി
- ജലാശയങ്ങളില്‍ കൊക്കക്കോള മാലിന്യങ്ങള്‍, 2030 ല്‍ 603 ദശലക്ഷം മെട്രിക് ടണ്‍ പിന്നിടും
- സ്കൂള്‍ പ്രവേശന പ്രായം ആറാക്കും- മന്ത്രി വി ശിവന്‍കുട്ടി
- ചൂരല്‍ പ്രവേശനോത്സവം
- എയ്ഡഡ് നിയമനത്തില്‍ ഉരുണ്ടുകളിക്കരുത്
- മായാത്ത സ്മരണകള്‍
Browsing: Movies
ബോസ്നിയന്‍ എഴുത്തുകാരനും സംവിധായകനുമായ ഡാനിസ് താനോവിച്ച് രചനയും സംവിധാനവും നിര്‍വഹിച്ച ‘നോ മാന്‍സ് ലാന്‍ഡ്’ ഒരു ശക്തിയേറിയ യുദ്ധചിത്രമാണ്. തനോവിച്ചിന്റെ അരങ്ങേറ്റ ചിത്രമാണിത്. ബോസ്നിയന്‍ യുദ്ധം പശ്ചാത്തലമാക്കി എടുത്ത തീവ്രമായ രാഷ്ട്രീയവും മാനവികതയും അടങ്ങിയിരിക്കുന്ന ഈ ചിത്രം യുദ്ധത്തിന്റെ വ്യാജസ്വഭാവവും അര്‍ത്ഥശൂന്യതയും സുതാര്യമായി അവതരിപ്പിക്കുന്നു.
പതിനഞ്ചാം നൂറ്റാണ്ടില്‍ കൊളംബസ്സിന്റെ നേതൃത്വത്തില്‍ തുടങ്ങി വച്ച സ്പാനിഷ് സാമ്രാജ്യത്വത്തിന്റെ ചൂഷണത്തെക്കുറിച്ചുള്ള ഒരു സിനിമ നിര്‍മ്മിക്കാന്‍, ഇരുപതാം നൂറ്റാണ്ടില്‍ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളെ ഉപയോഗിക്കുന്നതിലെ നഗ്നമായ വൈരുദ്ധ്യത്തിന്റെ നേര്‍ക്കാഴ്ചയാണീ ചിത്രം. ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് ഇടയില്‍ നടക്കുന്ന സംഭവങ്ങളിലൂടെ സിനിമ നമ്മെ കൊണ്ടുപോകുന്നു. ബൊളീവിയയുടെ സമീപകാല ചരിത്രത്തിലെ ഒരു യഥാര്‍ത്ഥ ചരിത്ര പ്രതിസന്ധിയെ, സിനിമയ്ക്കുള്ളിലെ സിനിമ എന്ന നിലയില്‍ ഫലപ്രദമായി ചേര്‍ത്ത് വയ്ക്കുന്നു ഈ ചിത്രം.
നിര്‍മാതാവും സംവിധായകനുമായ വെര്‍ണര്‍ ഹെര്‍സോഗ് ഒരുക്കിയ 1982-ലെ ജര്‍മ്മന്‍ ചിത്രം ഫിറ്റ്സ് കറാള്‍ഡോ വിചിത്രവും അതിശയകരവുമായ സിനിമാനുഭവമാണ്. കഥയിലും നിര്‍മ്മാണത്തിലും അസാധാരണമായ ദൃശ്യഭാഷയിലും ഈ ചിത്രം സവിശേഷത പുലര്‍ത്തുന്നു. ജര്‍മ്മന്‍ സിനിമയിലെ അതികായകനായി അറിയപ്പെടുന്ന ഹെര്‍സോഗ് ആധുനിക ചലച്ചിത്രലോകത്തെ ഏറ്റവും പ്രതിഭാശാലികളായ സംവിധായകരില്‍ ഒരാളാണ്. യാഥാര്‍ത്ഥ്യവും സ്വപ്നവും ഒത്തുചേരുന്ന ഒട്ടനവധി അവിസ്മരണീയ ദൃശ്യാനുഭവങ്ങള്‍ അദ്ദേഹം ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.
‘ഓള് വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന സിനിമ മുംബൈ നഗരത്തിലെ മൂന്ന് സ്ത്രീകളുടെ ജീവിതത്തെ ആഴത്തില്‍ അവതരിപ്പിക്കുന്ന ഒരു ഹൃദയഹാരിയായ ചിത്രമാണ്. പ്രഭ (കനി കുസൃതി), അനു (ദിവ്യ പ്രഭ) എന്നീ രണ്ട് മലയാളി നഴ്സുമാരും, അവര്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ പര്‍വ്വതി (ഛായാ കദം) എന്ന പാചകക്കാരിയുമാണ് ഈ സിനിമയുടെ കേന്ദ്ര കഥാപാത്രങ്ങള്‍.
2024-ല്‍ പുറത്തിറങ്ങിയ’ദ ഗേള്‍ വിത്ത് ദ നീഡില്‍’ മാഗ്നസ് വോണ്‍ ഹോണ്‍ സംവിധാനം ചെയ്ത ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമാണ്. 1919ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ ഡെന്മാര്ക്കില് അരങ്ങേറിയ യഥാര്‍ത്ഥ സംഭവത്തെ പിന്‍പറ്റിയുള്ള രചനയില്‍ നിന്നാണ് ചിത്രം. കോപ്പന്‍ഹേഗന്‍ നഗരത്തെ പശ്ചാത്തലമാക്കി, ദരിദ്ര മാതാക്കളുടെ അനാഥ ശിശുക്കളെ ദത്തെടുക്കുന്ന രഹസ്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കരോലിന് എന്ന യുവതിയുടെ കഥയാണ് പറയുന്നത്.
വിവിധ കഥാപാത്രങ്ങളേയും വ്യത്യസ്ഥമായ സംസ്കാരങ്ങളേയും ഒരുമിച്ച് കൊണ്ടുവരുന്ന, മനുഷ്യരെ വേര്‍തിരിക്കുന്ന വിഭജനങ്ങളെ മറികടക്കുന്ന ഹൃദയസ്പര്‍ശിയായ ചിത്രമാണ് ക്രോസ്സിങ്. സ്വത്വത്തെയും സ്വീകാര്യതയെയും കുറിച്ചുള്ള സിനിമയുടെ അന്വേഷണം അതിനെ സമകാലിക സിനിമയിലെ ഒരു മികച്ച ചിത്രമാക്കി മാറ്റുന്നു.
2024 കാന്‍ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സരത്തിലേക്ക് അദ്ദേഹത്തിന്റെ ചിത്രം ‘ദി സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’ തിരഞ്ഞെടുക്കപ്പെട്ടു എന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന്, സംവിധായകനെയും അണിയറപ്രവര്‍ത്തകരെയും രാജ്യം വിടുന്നത് വിലക്കുകയുണ്ടായി ഇറാന് സര്‍ക്കാര്‍. കൂടാതെ ഫെസ്റ്റിവലില്‍ നിന്നും സിനിമ പിന്‍വലിക്കാന്‍ റസൂലോഫിനെ പ്രേരിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിനെ അനുസരിക്കാത്തതിനെത്തുടര്‍ന്ന് റസൂലോഫിനെ എട്ട് വര്‍ഷത്തെ തടവിനും ചാട്ടവാറടിക്കും പിഴയ്ക്കും സ്വത്ത് കണ്ടു കെട്ടുന്നതിനും ശിക്ഷിച്ചു.
ഒരു ശക്തയായ സ്ത്രീക്കും അവരുടെ കുടുംബത്തിനും ആദരാഞ്ജലി അര്‍പ്പിക്കുന്ന ആവേശകരമായ, ഹൃദയസ്പര്‍ശിയായ സിനിമ ഐഎഫ്എഫ്കെ 2024 ലെ ഉദ്ഘാടന ചിത്രം എന്ന നിലയില്‍ വമ്പിച്ച പ്രേക്ഷക പ്രശംസ നേടി.
യുദ്ധം പ്രമേയമാക്കിയ അനേകം ചിത്രങ്ങള്‍ ലോക സിനിമയില്‍ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് 2023ലെ ജര്‍മന്‍ ചിത്രമായ ബ്ലഡ് ആന്‍ഡ് ഗോള്‍ഡ്. രണ്ടാം ലോക മഹായുദ്ധകാലമാണ് പ്രമേയം.
മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥ റീറിലീസിനൊരുങ്ങുന്നു . എംടിയുടെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.