Browsing: Movies

സാമൂഹിക ബോധമുള്ള, സിനിമയിലോ, പ്രതിരോധത്തെയും അതിജീവനത്തെയും കുറിച്ചുള്ള കഥകളിലോ, താല്‍പ്പര്യമുള്ളവര്‍ ഈ സിനിമ കാണേണ്ടതാണ്. വേട്ടയാടപ്പെടുന്ന അരികു ജീവിതങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാവ്യ സ്പര്‍ശനത്തോടെയുള്ള ഒരു സിനിമയാണിത്. അത് എളുപ്പമുള്ള ഉത്തരങ്ങളോ വ്യക്തമായ പ്രമേയങ്ങളോ നല്‍കുന്നില്ല, പകരം കാഴ്ചക്കാരനെ കഥാപാത്രങ്ങളുടെ ജീവിതത്തിനൊപ്പം നടത്തിക്കുന്നു, ഭയവും അടിച്ചമര്‍ത്തലും മൂലം പലപ്പോഴും നിശബ്ദരായവര്‍ക്ക് ശബ്ദം നല്‍കുന്നു.

ജസ്റ്റിന്‍ ചാഡ് വിക്ക് സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഫസ്റ്റ് ഗ്രേഡര്‍’ എഴുതാനും വായിക്കാനുമുള്ള അപാരമായ നിശ്ചയത്തോടെ മുന്നോട്ടുവരുന്ന കെനിയന്‍ കര്‍ഷകന്‍, 84 വയസ്സുള്ള കികുയു ഗോത്രക്കാരനായ ‘കിമാനി മറുഗെ’യുടെ (ഒലിവര്‍ മുസില ലിറ്റോണ്ടോ) യഥാര്‍ത്ഥ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പോസ്റ്റ്- കൊളോണിയല്‍ കെനിയയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ സിനിമ വിദ്യാഭ്യാസത്തിന്റെ ശക്തി, മനുഷ്യരുടെ ചെറുത്തുനില്‍പ്പ്, ആഫ്രിക്കന്‍ സമൂഹങ്ങളില്‍ കോളനിവല്‍ക്കരണം കൊണ്ടുവന്ന നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നു.

പടിഞ്ഞാന്‍ ഓസ്‌ട്രേലിയയില്‍ പെര്‍ത്ത് നഗരത്തിന് വടക്കുള്ള ആ സെറ്റില്‍മെന്റില്‍നിന്ന് ഒളിച്ചോടുന്ന മൂവര്‍ സംഘം, രണ്ട് മാസമെടുത്ത് 1600 മൈലുകള്‍ക്കപ്പുറമുള്ള സ്വന്തം ഗ്രാമത്തിലേക്ക് രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതാണ് പ്രമേയം.

സിനിമയുടെ കേന്ദ്ര പ്രമേയം അതിര്‍ത്തികളുടെ സങ്കല്‍പ്പമാണ്, ശാരീരികം മാത്രമല്ല, അത് വൈകാരികവും മാനസികവുമാണ്. രാഷ്ട്രീയ സ്ഥാപനങ്ങള്‍ വരച്ച ഏകപക്ഷീയമായ അതിര്‍ത്തികള്‍ കുടുംബങ്ങളെ ശിഥിലമാക്കുകയും വ്യക്തിജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കുകയും ചെയ്യുന്നതിനെ സിനിമ വിമര്‍ശിക്കുന്നു.

വംശീയതയും വെറുപ്പും, തന്മൂലമുള്ള യുദ്ധങ്ങളും ആധുനിക മനുഷ്യരെ പുറകോട്ട് നയിക്കുന്നു എന്ന ഗൗരവകരമായ വിഷയമാണ് ആക്ഷേപഹാസ്യത്തിലൂടെ സിനിമ ചര്‍ച്ച ചെയ്യുന്നത്. നുണ പ്രചരണങ്ങളിലൂടെ സാധാരണ മനുഷ്യരുടെ ഈഗോയെ വളര്‍ത്തിയെടുത്ത് തീവ്ര ദേശീയത നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം. ബാല്യങ്ങള്‍ എങ്ങിനെ തീവ്രവാദ ചിന്തകളിലേക്ക് എത്തപെടും എന്ന് അതിശയപ്പെടേണ്ടതില്ല, അത് വര്‍ത്തമാനകാല പരിസരങ്ങളില്‍ നാം നേരില്‍ കാണുന്നതാണ്. തീവ്രദേശീയത, നേതൃത്വത്തിനോടുള്ള അന്ധമായ ആരാധന ഇതെല്ലാം അവരെ വെറുപ്പിലേക്കും അക്രമങ്ങളിലേക്കും എളുപ്പം കൊണ്ടുപോകും.

ഇരുപതാം നൂറ്റാണ്ടിലെ ചൈനീസ് ചരിത്രത്തെ അതിമനോഹരമായി വരച്ച ചുവര്‍ചിത്രമാണ് ദി ലാസ്റ്റ് എംപറര്‍. ഒരാളുടെ ജീവിതത്തിലൂടെ മാത്രം ഒരു രാഷ്ട്രത്തിന്റെ മാറ്റങ്ങളും ഇടിവുകളും അനാവരണം ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ളതും,
കൃത്യമായും മനോഹരമായും ചിത്രീകരിക്കപ്പെട്ടതുമായ സിനിമയായി ഇത് നിലകൊള്ളുന്നു. മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്‍പ്പെടെ 9 ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് ദി ലാസ്റ്റ് എംപറര്‍ കരസ്ഥമാക്കിയത്.

‘എ ട്വല്‍വ് ഇയര്‍ നൈറ്റ്’ ഒരു കാഴ്ച്ചയുടെ സിനിമ കൂടിയാണ്. ഛായാഗ്രാഹകന്‍ ‘കാര്‍ലോസ് കാറ്റലന്‍’ തടവുകാരുടെ പരിസരങ്ങളിലെ നിത്യമായ അന്ധകാരത്തെ പ്രതിഫലിപ്പിക്കാന്‍ നരച്ച വര്‍ണ്ണങ്ങള്‍ ഉപയോഗിക്കുന്നു. സെല്ലുകളിലെ അടിച്ചമര്‍ത്തുന്ന ഇരുട്ടും പുറംലോകത്തിന്റെ ഇടയ്ക്കിടെയുള്ള കാഴ്ചകളും തമ്മിലുള്ള കടുത്ത വൈരുദ്ധ്യം തടവുകാരുടെ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹത്തെ ഉയര്‍ത്തിക്കാട്ടുന്നു.