Browsing: latest

ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ വത്തിക്കാനില്‍ സമ്മേളിക്കുന്ന 133 കര്‍ദിനാള്‍മാരില്‍ ഒട്ടേറെ പുതുമുഖങ്ങളുണ്ട് – അവരില്‍ പലരും ഭൂമിയുടെ ‘പ്രാന്തപ്രദേശങ്ങളില്‍’ നിന്നു വരുന്നവരാണ്. അവരാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ സഭാനൗകയെ നയിക്കേണ്ടത് ആരാകണം എന്നു നിശ്ചയിക്കുന്നത്.

കോട്ടപ്പുറം: 200 ദിവസമായി തുടര്‍ന്നുവരുന്ന മുനമ്പം ഭൂമരം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി…

തീരശോഷണത്തിന് ശാസ്ത്രീയ പ്രതിവിധികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകിച്ച് ഒന്നും ചെയ്തതായി കാണുന്നില്ല. തീരദേശത്തെ പാവപ്പെട്ട ജനങ്ങള്‍ പാര്‍പ്പിടങ്ങളും സാമൂഹികജീവിതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാന സങ്കേതങ്ങളും നഷ്ടപ്പെട്ട് പരമ്പരാഗത തൊഴിലിടങ്ങളില്‍ നിന്നും കൂട്ടായ്മയില്‍ നിന്നും പറിച്ചെറിയപ്പെട്ടപ്പോള്‍ അവര്‍ക്കായി ശബ്ദമുയര്‍ത്തിയ സഭാമേലധ്യക്ഷരെയും സമുദായ നേതാക്കളെയും രാജ്യദ്രോഹികളും അക്രമികളും ക്രിമിനല്‍ ഗൂഢാലോചനക്കാരുമെന്നു മുദ്രകുത്തി അപകീര്‍ത്തിപ്പെടുത്തി, കൊടിയ ക്രിമിനല്‍ കേസുകളില്‍ കുടുക്കിയ സര്‍ക്കാര്‍ ഇന്നും ശത്രുതാപരമായ നിലപാടുകളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.

പാപ്പാബിലെ എന്ന പേരില്‍ പേപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പ്രവചിക്കാറുള്ള ‘വത്തിക്കാന്‍ നിരീക്ഷകര്‍’  2025-ലെ കോണ്‍ക്ലേവിലെ കാര്യങ്ങള്‍ ‘പ്രവചനാതീതമാണ്’  എന്നു സമ്മതിക്കുന്നു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ദിനാള്‍മാര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവാണ് മേയ് ഏഴിന് ആരംഭിക്കുന്നത്.

 ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ ആരംഭിക്കും. വത്തിക്കാനില്‍ ഇന്നു ചേര്‍ന്ന കര്‍ദിനാള്‍മാരുടെ പൊതുസമ്മേളനമാണ് (ജനറല്‍ കോണ്‍ഗ്രിഗേഷന്‍) കോണ്‍ക്ലേവിന്റെ തീയതി പ്രഖ്യാപിച്ചത്.

ഒരു ആദ്ധ്യാത്മിക ആചാര്യനും കടന്നുചെല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച മഹനീയ വ്യക്തിത്വമായിരുന്നു ഫ്രാൻസീസ് പാപ്പയുടേതെന്ന് പ്രൊഫ. എം.കെ സാനു പറഞ്ഞു. കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച ഫ്രാന്‍സിസ് പാപ്പാ അനുസ്മരണ സമ്മേളനം ‘പാപ്പാസ്മൃതി’