- OCD സുപ്പീരിയർ ജനറൽ, ഫാ. മിഗെൽ മാർക്കെസിന്റെ ഉക്രൈൻ സന്ദർശന അനുഭവങ്ങൾ
- കൽദായ സഭാ സിനഡ് അംഗങ്ങൾക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു
- പാപ്പായുടെ ആദ്യ ആഫ്രിക്കൻ സന്ദർശനം ഏപ്രിൽ 13 മുതൽ
- സമന്വയ-2026; എറണാകുളം സെന്റ് തെരേസാസ് കോളേജിൽ
- കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഏപ്രിൽ 15 ന്
- പി.സി. ജോർജിന് ശക്തമായ മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ്
- ലോകസമാധാനത്തിനായി പാപ്പയുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക പ്രാർത്ഥന
- സൗജന്യ സന്ധിമാറ്റിവയ്ക്കൽ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് ലൂർദ് ആശുപത്രി
Browsing: international
യുദ്ധകാലത്ത്, ഉക്രൈനിലേക്കുള്ള തന്റെ നാലാമത്തെ സന്ദർശനത്തെക്കുറിച്ച്, നിഷ്പാദുക കർമ്മലീത്ത സഭയുടെ സുപ്പീരിയർ ജനറൽ, ഫാ, മിഗെൽ മാർക്കെസ് കാലെ, വിവരിച്ചു. സഹനത്തിന്റെ മൂർദ്ധന്യതയിലും, ജനത കാത്തുസൂക്ഷിക്കുന്ന, വിശ്വാസമാണ്, കൂട്ടായ്‍മയിൽ അവരെ ഒന്നിച്ചു നിർത്തുന്നതെന്നും, അത് ഏവർക്കും ഒരു മാതൃകയാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ഭാരത ലത്തീൻ കത്തോലിക്ക സഭയുടെ(സിസിബിഐ ) അധ്യക്ഷനായ കർദിനാൾ ഫിലിപ്പ് നേരി ഫെറവോയെ ലോക കത്തോലിക്കാ സഭയുടെ ആഗോള ആശയ വിനിമയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വത്തിക്കാൻ ഡിക്കാസ്റ്ററി ഫോർ ഫോർ കമ്മ്യൂണിക്കേഷന്റെ അംഗമായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു.
നൈജീരിയ: ഓശാന ഞായര്‍ ദിവസം നൈജീരിയയിലെ ജോസില്‍ കുറഞ്ഞത് 30 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ട…
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നാല്‍ ഇറാനുമായി വെടിനിര്‍ത്തലിന് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇറാന്‍ സമ്മതിച്ചാല്‍ രണ്ടാഴ്ചത്തേക്ക് ഇറാനുമേലുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇത് ഇരുവിഭാഗവും പാലിക്കേണ്ട വെടിനിര്‍ത്തലായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യേശുക്രിസ്തുവിനെ കുരിശിൽ തറച്ചതിനുശേഷം സംസ്‌കരിക്കാൻ ഉപയോഗിച്ചതായി വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയിൽ, നിരവധി നൂറ്റാണ്ടുകളായി വ്യാപിച്ചുകിടക്കുന്ന ഒന്നിലധികം ദേശങ്ങളിൽ നിന്നുള്ള അംശങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനങ്ങൾ കണ്ടെത്തി. ഔദ്യോഗിക വത്തിക്കാൻ ന്യൂസ് ആദ്യം റിപ്പോർട്ട് ചെയ്തതുപോലെ, ഇപ്പോൾ പ്രീപ്രിന്റായി ലഭ്യമായ സമീപകാല പഠനം, പാദുവ സർവകലാശാലയിലെ ഡോ. ഗിയാനി ബാർക്കാസിയ ഉൾപ്പെടെ നിരവധി ജനിതകശാസ്ത്രജ്ഞർ നടത്തിയതാണ്.
ഈസ്റ്റര്‍ ദിനത്തിൽ വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുണ സംസ്ഥാനത്തെ അരിക്കോയിലെ ക്രൈസ്തവ ദേവാലയത്തില്‍ ഈസ്റ്റർ ആഘോഷങ്ങൾ ലക്ഷ്യമിട്ട് നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി സുരക്ഷാ സേനയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു
ജറുസലേമിലെ സഭയും ഇസ്രായേൽ അധികാരികളുമായി നടന്ന ചർച്ചയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് താത്കാലിക സമ്മതം നൽകാൻ ഇസ്രായേൽ തീരുമാനിച്ചു. ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റും വിശുദ്ദ നാടിന്റെ കസ്റ്റോഡിയനും തിങ്കളാഴ്ച ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. തിരുകല്ലറ ദേവാലയത്തിൽ വിശുദ്ധ വാരത്തിന്റെയും ഈസ്റ്റർ ആഘോഷങ്ങളുടെയും ക്രമീകരണങ്ങൾ സംബന്ധിച്ച് ഇസ്രായേൽ അധികാരികളുമായി ഒരു കരാറിലെത്തിയതായി പ്രഖ്യാപിച്ചു.
യുദ്ധ ഭീതിയിലും വിശുദ്ധനാട്ടിൽ പ്രതീക്ഷയുടെ ഒരു അപ്രതീക്ഷിത സൂചനയായി, ഗാസ സിറ്റിയിലെ ഹോളി ഫാമിലി ഇടവകയിലെ ക്രിസ്ത്യാനികൾക്ക് മാർച്ച് 29 ന് കുരുത്തോല ആശീർവാദത്തോടെയും, ഘോഷയാത്രയോടെയും ഓശാന ഞായർ ശുശ്രൂഷകൾ നടത്താൻ സാധിച്ചു. കനത്ത മഴയും സമീപത്തായി നടന്നുകൊണ്ടിരുന്ന വെടിവെപ്പും വകവയ്ക്കാതെ, അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു .
“ദൈവത്തിന്റെ സ്നേഹമുള്ള സൗമ്യമായ മുഖം അവൻ വെളിപ്പെടുത്തി, ഹിംസയെ എപ്പോഴും നിരസിക്കുന്ന ദൈവത്തിന്റെ മുഖം,” പോപ്പ് പറഞ്ഞു. “സ്വയം രക്ഷപ്പെടുന്നതിന് പകരം, ചരിത്രത്തിലെ ഓരോ കാലത്തും സ്ഥലത്തും മനുഷ്യർ വഹിക്കുന്ന എല്ലാ ക്രൂശുകളെയും ചേർത്തുപിടിച്ച്, ക്രൂശിൽ തറക്കപ്പെടാൻ അവൻ സമ്മതിച്ചു.”
ലിയോപോളിയിലുള്ള ബെർണദീത്ത സന്ന്യാസാശ്രമസമുച്ചയത്തിനുനേരെയുണ്ടായ ആക്രമണത്തിൽ 22 പേർക്കെങ്കിലും പരിക്കേറ്റു. ഉക്രൈൻ രാജ്യാതിർത്തിയിൽനിന്ന് അകലെ പടിഞ്ഞാറൻ ഉക്രൈൻ നഗരമായ ലിയോപോളിയിൽപ്പോലും റഷ്യൻ ആക്രമണം രൂക്ഷമായി തുടരുന്നവെന്ന് മേയർ അന്ദ്രി സാദോവി. മാർച്ച് 24-ന് മാത്രം ആയിരത്തോളം ഡ്രോണുകളാണ് റഷ്യ അയച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
