Browsing: Church

ഫ്രാൻസിസ്കൻ ശതാബ്ദിയുടെ ഈ വർഷത്തിൽ, അസീസി നഗരം യൂറോപ്യൻ ഭൂഖണ്ഡത്തിലെമ്പാടുമുള്ള ആയിരക്കണക്കിന് ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ്. ” ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിംഗ് ” എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ, പരസ്പരമുള്ള സൗഹൃദം, പ്രാർത്ഥന, ആഘോഷങ്ങൾ എന്നിവയിലൂടെ, വിശുദ്ധ ഫ്രാൻസിസിന്റെ സമാധാന സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് പ്രധാന ലക്‌ഷ്യം.

പൊതുനന്മ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത, ഒരു രാഷ്ട്രത്തിന്റെ പ്രത്യേകിച്ചും ഇറ്റലിയുടെ “ധാർമ്മികവും ആത്മീയവുമായ” പൈതൃകവുമായി ബന്ധപ്പെട്ടതിനാൽ, അവയെ “ഭൗതിക വശങ്ങളിലേക്ക് ചുരുക്കാൻ കഴിയില്ല” എന്ന് എടുത്തു പറഞ്ഞുകൊണ്ട്, ഇറ്റലിയിലെ പ്രവിശ്യകളുടെ മേലധികാരികളുടെ സമ്മേളനത്തെ, ലിയോ പതിനാലാമൻ പാപ്പാ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. രാജ്യത്തിന്റെ സുരക്ഷയെ കുറ്റകൃത്യങ്ങളുടെയും കലാപങ്ങളുടെയും അടിച്ചമർത്തലിലേക്ക് ചുരുക്കുന്നത് അതിനെ ദരിദ്രമാക്കുകയും അതിന്റെ ധാർമ്മികവും ആത്മീയവുമായ മാനത്തെ ഇല്ലാതാക്കുകയും ചെയ്യുമെന്നും പാപ്പാ എടുത്തു പറഞ്ഞു.

വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അടുത്തിടെയുണ്ടായ അവഹേളന ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നു. സുരക്ഷ കൂടുതൽ ഏർപ്പെടുത്തുവാനാണ് തീരുമാനിക്കുന്നതെന്നും എന്നാൽ സൈനികവൽക്കരണമല്ല നടത്തുന്നതെന്നും, ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ സെൻറ് പീറ്റേഴ്സ് ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റും പാപ്പയുടെ വികാരി ജനറലുമായ കർദ്ദിനാൾ മൗറോ ഗാംബെറ്റി പറഞ്ഞു.

കാമറൂണിൽ വിഘടനവാദികൾ തട്ടികൊണ്ടുപോയ വൈദികൻ അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ. 2025 നവംബർ 15-ന് കാമറൂണിലെ ബമെൻഡ അതിരൂപതയിൽ നിന്ന് തട്ടിക്കൊണ്ടുപോകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ആറ് കത്തോലിക്ക വൈദികരിൽ ഒരാളായ ഫാ. ജോൺ ബെരിൻയുയ് ടാറ്റയെയാണ് ലെയോ പതിനാലാമൻ മാർപാപ്പ അതിരൂപതയുടെ നിയുക്ത സഹായ മെത്രാനായി നിയമിച്ചിരിക്കുന്നത്.

ഉരുൾപൊട്ടൽ ദുരന്തത്തിൽ കിടപ്പാടം നഷ്‌ടപ്പെട്ട കുടുംബങ്ങൾക്കായി എറണാകുളം – അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നിർമിച്ച ഏഴു വീടുകൾ കൈമാറി. വിലങ്ങാട്ടെ ദുരിതബാധിതർക്കാണ് വീടുകൾ നിർമിച്ചുനൽകിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതിരൂപത നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നിർമിച്ച ഏഴു വീടുകളാണ് പൂർത്തീകരിച്ചു കൈമാറിയത്.

ലോകത്ത് സമാധാനം സംജാതമാകുവാൻ നോമ്പ് കാലത്തു പ്രാർത്ഥിക്കുവാൻ ആഹ്വാനവുമായി യൂറോപ്യൻ സഭ. യുദ്ധങ്ങളും ആക്രമണങ്ങളുംക്കൊണ്ട് സംഘർഷഭരിതമായ ലോകത്ത്, പ്രത്യേകിച്ച് യുക്രൈനിലും മധ്യപൂർവ്വേഷ്യയിലും സമാധാനം പുലരുവാൻ വേണ്ടിയാണ് പ്രാർത്ഥനയ്ക്കു നിർദേശം നൽകിയിരിക്കുന്നത്.

ജാർഖണ്ഡിലെ ഡോർമയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കപ്പൂച്ചിൻ വൈദികര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തെ തുടർന്ന് ഓർഡർ ഓഫ് ഫ്രയേഴ്‌സ് മൈനർ കപ്പൂച്ചിൻ അംഗങ്ങളായ ഫാ. ഗ്രിഗറി ബിലുങ് (55), ഫാ. സ്റ്റാനിസ്ലോസ് കുജുർ (68) എന്നിവരാണ് മരിച്ചത്.

ജനപ്രതിനിധികൾ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . കോട്ടപ്പുറം രൂപതാംഗങ്ങളായ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളായ 44 പേർക്ക് കോട്ടപ്പുറം രൂപതയുടെ ആദരവ് അർപ്പിക്കാൻ കോട്ടപ്പുറം വികാസ് – ആൽബർട്ടൈൻ ആനിമേഷൻ സെൻ്ററിൽ കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നോമ്പുകാലം മാനസാന്തരത്തിനുള്ള സമയമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടും, തിരുവചനത്തിനു ചെവികൊടുത്തുകൊണ്ടും, ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിച്ചുകൊണ്ടും, ഈ സമയം ഫലപ്രദമാക്കണമെന്നു ലെയോ പാപ്പ. നമ്മുടെ വിശ്വാസത്തിന്റെ ഊർജ്ജം വീണ്ടെടുക്കാനും, ദൈനംദിന ഉത്കണ്ഠകൾക്കും വ്യതിചലനങ്ങൾക്കും ഇടയിൽ ഹൃദയം നഷ്ടപ്പെടാതിരിക്കാനും ദൈവീക രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രത്തിൽ തിരികെ സ്ഥാപിക്കാൻ സഭ നമ്മെ ക്ഷണിക്കുന്ന സമയമാണ് നോമ്പു കാലമെന്നും പാപ്പ പറഞ്ഞു. ശ്രവിക്കുക, ഉപവാസമനുഷ്ഠിക്കുക, കൂട്ടായ്മയിൽ ജീവിക്കുക, എന്നിങ്ങനെയുള്ള നോമ്പുകാല ചൈതന്യങ്ങളെ പാപ്പ സന്ദേശത്തിൽ പ്രത്യേകം ചൂണ്ടിക്കാണിച്ചു.

“കുട്ടികളുടെ ആഗോളദിനാചരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മറ്റി” പിരിച്ചുവിട്ട് ലിയോ പതിനാലാമൻ പാപ്പാ. ഫെബ്രുവരി 12 വ്യാഴാഴ്ച ഒപ്പിട്ട ഒരു രേഖയിലൂടെയാണ്, ഒന്നേകാൽ വർഷത്തോളം നീണ്ട ഈ കമ്മിറ്റി പരിശുദ്ധ പിതാവ് പിരിച്ചുവിട്ടത്. കുട്ടികളുടെ ആഗോളദിനാചരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി മുതൽ “അല്മയർക്കും, കുടുംബങ്ങൾക്കും ജീവനും” വേണ്ടിയുള്ള ഡികാസ്റ്ററിയുടെ കീഴിലായിരിക്കുമെന്നും പാപ്പാ തന്റെ ഉത്തരവിലൂടെ അറിയിച്ചു.