- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
- ലോക വൃക്ക ദിനം ആചരിച്ചു
- ലോക വനിത ദിനാഘോഷം
- സ്വാശ്രയ മേഖലയിലെ ആദ്യ നൈപുണ്യ വികസന ഉപകേന്ദ്രം; മരിയൻ എഞ്ചിനീയറിംഗ് കോളേജിന്
- ‘ഒരു കുമ്പളങ്ങി കഥയും…….. പള്ളിമുറ്റവും ‘
- ശരീരവും, പള്ളിയും പിന്നെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും
- നാല്‍പ്പതു ദിനങ്ങള്ക്ക്അപ്പുറമുള്ള നോമ്പുകാലം
- മദ്യലോബിയെ നിര്‍വീര്യമാക്കാന്‍
Author: admin
തീരശോഷണത്തിന് ശാസ്ത്രീയ പ്രതിവിധികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകിച്ച് ഒന്നും ചെയ്തതായി കാണുന്നില്ല. തീരദേശത്തെ പാവപ്പെട്ട ജനങ്ങള്‍ പാര്‍പ്പിടങ്ങളും സാമൂഹികജീവിതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാന സങ്കേതങ്ങളും നഷ്ടപ്പെട്ട് പരമ്പരാഗത തൊഴിലിടങ്ങളില്‍ നിന്നും കൂട്ടായ്മയില്‍ നിന്നും പറിച്ചെറിയപ്പെട്ടപ്പോള്‍ അവര്‍ക്കായി ശബ്ദമുയര്‍ത്തിയ സഭാമേലധ്യക്ഷരെയും സമുദായ നേതാക്കളെയും രാജ്യദ്രോഹികളും അക്രമികളും ക്രിമിനല്‍ ഗൂഢാലോചനക്കാരുമെന്നു മുദ്രകുത്തി അപകീര്‍ത്തിപ്പെടുത്തി, കൊടിയ ക്രിമിനല്‍ കേസുകളില്‍ കുടുക്കിയ സര്‍ക്കാര്‍ ഇന്നും ശത്രുതാപരമായ നിലപാടുകളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.
കേരളത്തിലെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിലെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖനും അനുഗ്രഹീത വചനപ്രഘേഷകനും മാതൃകാ കര്‍മ്മലീത്താ സന്ന്യാസ വൈദികനുമായിരുന്ന ഫാ. സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരി ഒ.സി.ഡി. – ദിവംഗതനായതിന്റെ 25-ാം വാര്‍ഷികമാണിത്. പ്രവാചക തീക്ഷ്ണതയോടെ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള, കരിസ്മാറ്റിക് നവീകരണത്തിന്റെ പ്രവര്‍ത്തനം വ്യാപിക്കുവാന്‍ അക്ഷീണം പ്രയത്‌നിച്ച അദ്ദേഹമാണ് മഞ്ഞുമ്മല്‍ കര്‍മ്മലീത്താ സഭയുടെ മഞ്ഞുമ്മല്‍ കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തെ (സിആര്‍ഡി) കേരളക്കരയിലെ ആദ്യകത്തോലിക്കാ കരിസ്മാറ്റിക് നവീകരണപ്രേഷിത കേന്ദ്രമായി ഉയര്‍ത്തിയത്.
പണ്ടുകാലങ്ങളില്‍ നമ്മുടെ തീയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം തുടങ്ങുന്നതിനു മുന്‍പ് കുറെ സമയം പാട്ടുകള്‍ കേള്‍പ്പിക്കുന്ന പതിവുണ്ടായിരുന്നു. 1980-കളില്‍ അത്തരത്തില്‍ തീയേറ്ററുകളില്‍ ഏറ്റവുമധികം കേട്ടിട്ടുള്ള പാട്ടുകളില്‍ ഒന്നാണ് ‘പൂവല്ല പൂന്തളിരല്ല’ എന്ന് തുടങ്ങുന്ന ഗാനം.
പൈതൃക സംസ്‌ക്കാരങ്ങളുടെ കൈകോര്‍ക്കലുകള്‍, കൊച്ചിയെന്ന ചരിത്രമണ്ഡലത്തിന് പുതുമയുള്ളതല്ല… സംസ്‌കാരിക വൈവിധ്യത്തിന്റെ സംയോജനത്തിനായി തൊട്ടില്‍ കെട്ടിയും താരാട്ടു പാട്ടൊരുക്കിയും കൊച്ചി എക്കാലത്തും കാത്തിരുന്നതിന്റെ ഇതിഹാസതുല്യമായ ചരിത്രങ്ങളെ പരിചയപ്പെടുത്തുന്ന ശ്രീ. ബോണി തോമസിന്റെ, കൊച്ചിക്കാര്‍ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തെ പരിചയപ്പെടുത്തുകയാണ്.
1946 ല്‍ നിക്കോസ് കസാന്‍ദ്‌സാക്കിസ് എഴുതിയ ‘ദി ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് അലക്‌സിസ് സോര്‍ബ’ എന്ന അതി പ്രശസ്തമായ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നോവലിന്റെ സമ്പന്നമായ ഒരു സിനിമാറ്റിക് അഡാപ്‌റ്റേഷനാണ് സോര്‍ബ ദി ഗ്രീക്ക്. 1964ല്‍ പുറത്തിറങ്ങിയ ഈ ചിത്രം അന്താരാഷ്ട്ര വിജയമായി മാറി, നിരൂപക പ്രശംസയും നിരവധി അക്കാദമി അവാര്‍ഡുകളും നേടി.
തേവരയിലെ ബാറില്‍ ‘അകലെയകലെ നീലാകാശം’ പാടിയിരുന്ന വല്ലാര്‍പാടത്തുകാരന്‍ യുവാവിനെ, അരികെയുണ്ട് സ്വര്‍ഗം എന്ന പ്രത്യാശയിലേക്കെത്തിച്ചതും ദിവ്യഗീതികളുടെ ആലാപകനാക്കിയതും ഫാ. സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരി ഒസിഡിയാണ് – സേവി വല്ലാര്‍പാടം എന്ന ഗായകന്‍ സ്വയമേവ നല്‍കുന്ന സാക്ഷ്യമാണിത്.
പാപ്പാബിലെ എന്ന പേരില്‍ പേപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പ്രവചിക്കാറുള്ള ‘വത്തിക്കാന്‍ നിരീക്ഷകര്‍’ 2025-ലെ കോണ്‍ക്ലേവിലെ കാര്യങ്ങള്‍ ‘പ്രവചനാതീതമാണ്’ എന്നു സമ്മതിക്കുന്നു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ദിനാള്‍മാര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവാണ് മേയ് ഏഴിന് ആരംഭിക്കുന്നത്.
കൊച്ചി:കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചയൂണിറ്റ് -മേഖല ഭാരവാഹികളുടെ നേതൃസംഗമം കെഎൽസിഎസംസ്ഥാന പ്രസിഡൻ്റ്അഡ്വ. ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്തു.എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അതിരൂപത പ്രസിഡൻ്റ്സി.ജെ പോൾ അധ്യക്ഷനായിരുന്നു.അതിരൂപത ആധ്യാത്മിക ഉപദേഷ്ടാവ് ഫാ.മാർട്ടിൻ തൈപ്പറമ്പിൽ,ജനറൽ സെക്രട്ടറിറോയ് പാളയത്തിൽ,ട്രഷറർ എൻ.ജെ പൗലോസ്, വൈസ് പ്രസിഡന്റ് ബാബു ആൻ്റണി,സെക്രട്ടറിഫില്ലി കാനപ്പിള്ളി എന്നിവർ പ്രസംഗിച്ചു. മെയ് 18 ന് എറണാകുളം കച്ചേരിപ്പടിയിൽ നടക്കുന്ന കെഎൽസിഎ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ യോഗം വിലയിരുത്തി.സമ്മേളനത്തിൻ്റെ പ്രചരണജാഥകൾ മെയ് 10, 11 തിയതികളിൽ നടക്കും.മെയ് 18 ന് വൈകീട്ട് 4 മണിക്ക് നടക്കുന്നലത്തീൻ കത്തോലിക്കാ സമുദായസംഗമവും ജില്ലാ കൺവെൻഷനും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും.തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സമുദായംഗങ്ങൾ ക്രിയാത്മകമായി ഇടപെടാൻ യോഗം തീരുമാനമെടുത്തു.വിവിധ യൂണിറ്റുകളിൽനിന്നായി പ്രസിഡൻ്റ്, സെക്രട്ടറി, ഖജാൻജി എന്നിവരുൾപ്പെടെ നൂറിലധികം പേർ നേതൃസംഗമത്തിൽ പങ്കെടുത്തു. അതിരൂപത വൈസ് പ്രസിഡന്റുമാരായറോയ് ഡിക്കൂഞ്ഞ,എം…
ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍ ആരംഭിക്കും. വത്തിക്കാനില്‍ ഇന്നു ചേര്‍ന്ന കര്‍ദിനാള്‍മാരുടെ പൊതുസമ്മേളനമാണ് (ജനറല്‍ കോണ്‍ഗ്രിഗേഷന്‍) കോണ്‍ക്ലേവിന്റെ തീയതി പ്രഖ്യാപിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
