Author: admin

കാലികം / ബിജോ സിൽവേരി കടലിപ്പോള്‍ പലരുടേയും വീട്ടുമുറ്റത്ത് കുശലമന്വേഷിച്ച് എത്തിക്കഴിഞ്ഞു. കോപിക്കുമ്പോള്‍ രാത്രിയും പകലുമെന്നില്ലാതെ വീടുകള്‍ക്കുള്ളില്‍ റെയ്ഡ് നടത്തും. എല്ലാം നശിപ്പിക്കും. കേരളത്തിലെ മിക്കവാറും എല്ലാ കടല്‍ത്തീരഗ്രാമങ്ങളിലും ഈ ഭീഷണി നിലനില്‍ക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരന്തം ഏറ്റവും രൂക്ഷമായി അനുഭവിക്കുന്നത് തീരപ്രദേശങ്ങളിലാണ്. കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ മൂലമുള്ള നാശനഷ്ടങ്ങള്‍ക്കു പുറമേയാണ് അശാസ്ത്രീയ ഖനനങ്ങളും വന്‍കിട നിര്‍മ്മാണപ്രവര്‍ത്തനങ്ങളും തീരങ്ങളില്‍ നാശത്തിനു വഴിതെളിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും രൂക്ഷമായ കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്ന 17 ഹോട്ട്‌സ്‌പോട്ടുകളില്‍ ഇന്ത്യന്‍ തീരങ്ങളും ഉള്‍പ്പെടും. ഈ മേഖലകള്‍ ലോകത്തെ മറ്റു സമുദ്രതീരങ്ങളേക്കാള്‍ 90 ശതമാനം വേഗത്തില്‍ അപകടത്തിലേക്ക് നീങ്ങുകയാണെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍. 390 കിലോമീറ്ററോളം കേരളതീരം പല കാരണങ്ങളാല്‍ ശോഷണത്തിനു വിധേയമാകുന്നതായാണ് കണക്ക്. അതായത്, മുഴുവന്‍ തീരത്തിന്റെ 63 ശതമാനത്തിലധികം കടലെടുക്കുന്നു.വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനു വേണ്ടിയുള്ള ഡ്രഡ്ജിങ്ങാണ് തിരുവനന്തപുരം ജില്ലയിലെ തീരങ്ങളുടെ നാശത്തിന് വഴിതെളിച്ചത്. കൊല്ലം ജില്ലയിലെ ആലപ്പാടാകട്ടെ, വര്‍ഷങ്ങളായി നടക്കുന്ന കരിമണല്‍ ഖനനവും. അശാസ്ത്രീയമായി നിര്‍മ്മിക്കപ്പെട്ട ഹാര്‍ബറുകളാണ് ആലപ്പുഴയില്‍ ആറാട്ടുപുഴയടക്കമുള്ള തീരങ്ങള്‍ ഇല്ലാതാക്കിയത്.…

Read More

സമരങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന് ‘കെയര്‍ കൊച്ചി’ കൊച്ചി: കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളില്‍ നേരിടുന്ന ഭീകരമായ കലേറ്റത്തിന് പരിഹാരം കാണുന്നതുവരെ സഹനസമരങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന് ‘കെയര്‍ കൊച്ചി’ പ്രഖ്യാപിച്ചു. പ്രക്ഷോഭങ്ങളുടെ തുടക്കമായി ഇന്ന് രാവിലെ കൊച്ചി ആലപ്പുഴ രൂപതകളിലെ വൈദികര്‍ തോപ്പുംപടി ബിഒടി ജംഗ്ഷനില്‍ ഏകദിന ഉപവാസ സമരം ആരംഭിച്ചു. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:00 വരെയാണ് സമരം. കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ജോസഫ് ജൂഡ് സമരം ഉദ്ഘാടനം ചെയ്തു. തീരസംരക്ഷണത്തിന് ഗൗരവതരമായ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി – ആലപ്പുഴ രൂപതകളുടെ സംയുക്തനേതൃത്വത്തില്‍ രൂപം കൊണ്ടിട്ടുള്ള കെയര്‍ ചെല്ലാനം – കൊച്ചിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ സമരം.രാവിലെ തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ നിന്ന് ആരംഭിച്ച വൈദികരുടെ റാലി കൃപാസനം ഡയറക്ടര്‍ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഉപവാസ…

Read More

രാജ് ഭവനിൽ സംഘടിപ്പിച്ച സ്കൗട്സ് ആൻഡ് ഗൈഡ്സ് പുരസ്കാര വിതരണച്ചടങ്ങിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി.ശിവൻകുട്ടി ഇറങ്ങിപ്പോയി

Read More

വത്തിക്കാൻ: ലെയോ പതിനാലാമൻ പാപ്പ ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ, മാർപാപ്പാമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസിൽ ഗണ്ടോൾഫോ പ്രദേശത്തുള്ള പൊന്തിഫിക്കൽ കൊട്ടാരത്തിലേക്ക് പോകുമെന്ന് പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രീഫെക്ച്ചർ എന്ന വത്തിക്കാൻ കൂരിയയിലെ വിഭാഗം അറിയിച്ചു. ജൂലൈ ആറാം തീയതി ലെയോ പതിനാലാമൻ പാപ്പ, മാർപാപ്പമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസിൽ ഗണ്ടോൾഫോയിലുള്ള പൊന്തിഫിക്കൽ കൊട്ടാരത്തിലേക്ക് പോകും ജൂലൈ 20-ന് വത്തിക്കാനിൽ തിരികെയെത്തും ഓഗസ്റ്റ് 15 മുതൽ 17 വരെ തീയതികളിലും പാപ്പ ഈ കൊട്ടാരത്തിലായിരിക്കും.

Read More

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കാരമൂട് സെയ്ന്റ് വിൻസെന്റ് സെമിനാരിയിൽ 2025 – 26 അധ്യായന അധ്യായന വർഷത്തിനു ആരംഭംകുറിച്ചു. ഇതിന്റെ ഭാഗമായി അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പണം നടന്നു. സത്യത്തിന് സാക്ഷികൾ ആകാൻ വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദിവ്യബലിയർപ്പണത്തിന് ശേഷം നടന്ന പൊതുയോഗവും അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തു. സെമിനാരി റെക്ടർ വെരി. റവ. ഫാ. ആൻഡ്രൂസ് കോസ്മോസ്, സെമിനാരി പ്രീഫെക്ട്സ് ഫാ. മരിയ ജെബിൻ, ഫാ. വർഗീസ് ജോസഫ്, കൂടാതെ നിരവധി അധ്യാപകരും പങ്കെടുത്തു

Read More

ഡോ.ജേക്കബ് പ്രസാദ് ആമുഖം കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഈശോസഭാംഗങ്ങളില്‍നിന്ന് പരമാചാര്യശുശ്രൂഷ നടത്തിയ ഏക വ്യക്തിയാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ. അദ്ദേഹത്തിന്റെ നാലാമത്തെയും ഒടുവിലത്തേതുമായ ചാക്രികലേഖനമാണ് ‘ഡിലെക്‌സിറ്റ് നോസ്’ (അവന്‍ നമ്മെ സ്‌നേഹിച്ചു). യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയെ പുരസ്‌ക്കരിച്ച് എഴുതിയ ഈ ലേഖനം ഒരര്‍ഥത്തില്‍ പാപ്പാ ഫ്രാന്‍സിസിന്റെ ഒസ്യത്താണ്. പതിനേഴാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ പാരയ്-ലെ-മോണിയല്‍ എന്ന സ്ഥലത്തുവെച്ച് വിശുദ്ധ മാര്‍ഗരറ്റ് മേരി അലകൊക്കിന് ലഭിച്ച ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമായും തിരുഹൃദയഭക്തി സഭയില്‍ പ്രചുരപ്രചാരം നേടിയത്. ഈ സമര്‍പ്പിതയുടെ അധ്യാത്മിക ഗുരുക്കന്മാര്‍ ഈശോസഭക്കാരായ വൈദികരായിരുന്നു; പ്രസ്തുത സഭാംഗങ്ങളായ വൈദികര്‍തന്നെ തുടര്‍ന്ന് ഈ ഭക്തിയുടെ തീവ്രപ്രചാരകരായി മാറുകയുംചെയ്തു.2013-ല്‍ ആരംഭിച്ച ഫ്രാന്‍സിസ് പാപ്പായുടെ പരമാചാര്യശുശ്രൂഷ 12 വര്‍ഷം നീണ്ടപ്പോള്‍ അദ്ദേഹം നാല് ചാക്രികലേഖനങ്ങള്‍ എഴുതി: ഹൃദയം നഷ്ടപ്പെടുന്ന ലോകം ഈ ചാക്രികലേഖനത്തിന് ആമുഖവും ഉപഹസംഹാരവും ഒഴികെ അഞ്ച് അധ്യായങ്ങളാണുള്ളത്. ഒന്നാം അധ്യായത്തില്‍ ഹൃദയത്തിന്റെ പ്രാധാന്യത്തെക്കക്കുറിച്ചു പറയുന്നു. പുരാതന യവനസംസ്‌കാരത്തിലും ബൈബിളിലും ഹൃദയത്തെക്കുറിച്ചു സംസാരിക്കുക എന്നു പറഞ്ഞാല്‍…

Read More

പക്ഷം / ഡോ. ഗാസ്പര്‍ സന്യാസി കഴിഞ്ഞ ഞായറാഴ്ചത്തെ വചനസന്ദേശത്തില്‍, ലെയോ പതിനാലാമന്‍ പാപ്പ നൈജീരിയയില്‍ നടന്ന കൂട്ടക്കുരുതിയെ പരാമര്‍ശിച്ചു. ജൂണ്‍ പതിമൂന്നിന്, നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തെ, ഗുമ പ്രവിശ്യയില്‍, യല്‍വാത എന്ന കാര്‍ഷിക സമൂഹത്തില്‍പ്പെട്ട ഇരുന്നൂറിലധികം വരുന്ന ഗ്രാമീണരെയാണ്, ഫുലാനി ജിഹാദികള്‍ എന്ന് സ്വയം വിശേഷിപ്പിച്ച നരാധമന്‍മാര്‍ കൂട്ടക്കൊല നടത്തിയത്. കൊല്ലപ്പെട്ടവരെല്ലാം കത്തോലിക്കാ വിശ്വാസികളാണ്. മെയ് 25-ന് ഔണ്‍ഡാന പ്രദേശത്തും,ജൂണ്‍ 1-ന് അംഗ്പാലി ദേശത്തും, ജൂണ്‍ 12-ന് മകൗര്‍ദി പ്രവിശ്യയിലും അക്രമിസംഘം ആക്രമണങ്ങള്‍ നടത്തിയിരുന്നു. മകൗര്‍ദിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ വടക്കുഭാഗത്തുള്ള യല്‍വാത കാര്‍ഷിക ഗ്രാമീണ സമൂഹത്തിലുള്ളവരില്‍ 98%പേരും കത്തോലിക്കാ വിശ്വാസം അനുസരിച്ച് ജീവിക്കുന്നവരാണ്. തങ്ങളുടെഗ്രാമീണ ജീവിതവുമായി ഒതുങ്ങി ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരെ കൂട്ടക്കുരുതി നടത്തുന്നവര്‍ തങ്ങളുടെ മതത്തിന്റെ പേരിലുള്ള അക്രമമാണ്അഴിച്ചുവിടുന്നത്. തുടര്‍ച്ചയായി നടക്കുന്ന അതിക്രമങ്ങളുടെയെല്ലാം ആക്രമണശൈലിയും രീതികളും സമാനമാണ്. യന്ത്രത്തോക്കുകളുമായി എത്തുന്ന അക്രമികള്‍, തങ്ങളുടെ മതത്തിന്റെ മേന്മ ഘോഷിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു. നിസ്സഹായരായ മനുഷ്യരുടെ നേരെ നിറയുതിര്‍ക്കുന്നു. എന്തിനാണ്…

Read More

പുരാണം /ജെയിംസ് അഗസ്റ്റിന്‍ കസ്സെറ്റുകളും സി.ഡി.കളും വിപണിയിലെത്തിയിരുന്ന കാലത്ത് വിറ്റുപോയ കോപ്പികളുടെ എണ്ണം നോക്കിയായിരുന്നു ഒരു ആല്‍ബത്തിന്റെ പ്രചാരം കണക്കാക്കിയിരുന്നത്. സാങ്കേതിക മേഖല വിപുലമായതോടെ നിരവധി മാറ്റങ്ങള്‍ ഈ മേഖലയില്‍ വന്നിട്ടുണ്ട്. സി.ഡി.കളുടെ യുഗം കഴിഞ്ഞതോടെ പാട്ടുകളുടെ റിലീസിംഗ് യൂട്യൂബിലൂടെ ആയി. നേരത്തെ ഒരു ഗാനസമാഹാരം പുറത്തിറക്കാന്‍ സാധാരണയായി എട്ടു മുതല്‍ പതിനാറു വരെ പാട്ടുകള്‍ തയ്യാറാക്കേണ്ടി വന്നിരുന്നു. യൂട്യൂബിലേക്കു മാറിയപ്പോള്‍ ഓരോ പാട്ടുകളായി റിലീസ് ചെയ്യാനുള്ള സൗകര്യം ലഭിച്ചു. കസ്സെറ്റ്/സി.ഡി.ലേബല്‍ പ്രിന്റ് ചെയ്യുന്നതും പ്ലാസ്റ്റിക് കൂടുതലായി ഉപയോഗിക്കുന്ന കവറുകളുടെ നിര്‍മ്മാണവും പൂര്‍ണമായി ഒഴിവാക്കാനായി. ഇന്റര്‍നെറ്റ് ഉള്ളവര്‍ക്കു എപ്പോള്‍ വേണമെങ്കിലും എവിടെയാണെങ്കിലും പാട്ടുകള്‍ കേള്‍ക്കാനാകുമെന്ന സ്ഥിതി വന്നു. . തങ്ങളുടെ ഇഷ്ടഗാനവും പ്രിയ ഗായകരെയും യൂട്യൂബിലൂടെ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും കാണാനും കേള്‍ക്കാനുമാകുന്നു. പ്രവാസികളാണ് ഈ സൗകര്യം ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ച മലയാളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഏതൊക്കെയായിരിക്കും? നമുക്കൊരു അന്വേഷണം നടത്തിയാലോ? ഇതു വരെയുള്ള…

Read More

എഡിറ്റോറിയൽ / ജെക്കോബി ലോകത്തിലെ ഏറ്റവും വലിയ മദര്‍ഷിപ്പുകള്‍ തങ്ങളുടെ തീരത്ത് വന്നടുക്കുന്നതു കാണാന്‍ ഭാഗ്യമുണ്ടായ വിഴിഞ്ഞം മത്സ്യബന്ധന ‘നഗരത്തിലെ’ ജനങ്ങളില്‍ ഒരുകൂട്ടം ഇപ്പോള്‍ തങ്ങളുടെ പൈതൃക ആവാസഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെടുമെന്ന ആശങ്കയിലാണ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 10.7 കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് വിഴിഞ്ഞം ഫിഷിങ് ഹാര്‍ബറിനോടു ചേര്‍ന്നുള്ള വിഴിഞ്ഞം കോര്‍പറേഷനിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പാര്‍പ്പിടങ്ങള്‍ക്കും തൊഴിലിടത്തിനും മാത്രമല്ല, സിന്ധുയാത്ര മാതാ (ഔവര്‍ ലേഡി ഓഫ് ഗുഡ് വോയേജ്) ഇടവക ദേവാലയം, സെന്റ് മേരീസ് എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, നെയ്യാറ്റിന്‍കര രൂപതയുടെ ഭാഗമായ തെന്നൂര്‍ക്കോണം ക്രിസ്തുരാജ പള്ളി, രണ്ടു കുരിശടികള്‍ എന്നിവയ്ക്കും ഭീഷണിയാണെന്നും പരമ്പരാഗതമായി ഈ പ്രദേശത്തുവസിക്കുന്ന ജനസമൂഹത്തെ ഛിന്നഭിന്നമാക്കുമെന്നുമാണ് തുറമുഖ വികസനത്തിനായി നിലകൊണ്ടിരുന്ന ഈ ജനവിഭാഗത്തിന്റെ ഇന്നത്തെ ആകുലത. ബാലരാമപുരത്തുനിന്ന് മുക്കോല വരെ 9.43 കിലോമീറ്റര്‍ തുരങ്കപാതയാണ്. ‘പരിസ്ഥിതി ആഘാതം കുറയ്ക്കാനും, പ്രദേശത്തെ ജനങ്ങളെ കഴിയുന്നത്ര…

Read More