മുംബൈ: മുംബൈയിൽ മുസ്ലിം കുടുംബത്തിനെതിരെ ആള്‍ക്കൂട്ട മര്‍ദനം.ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെറ്റായിരുന്നു കയ്യേറ്റവും മർദ്ദനവും . ട്രെയിനിലും വീടിന് സമീപത്തും വെച്ചാണ് സംഘപരിവാറുകാർ യുവാവിനെ മർദിച്ചത്. ജനുവരി 19ന് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം മുംബൈയിലേക്ക് പോകുമ്പോള്‍ ആയിരുന്നു നാല്പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ജയ് ശ്രീറാം എന്ന് വിളിക്കാന്‍ ആവശ്യപ്പെടുകയും തുടർന്ന് യുവാവിനെയും കുടുംബത്തെയും ആക്രമിക്കുകയും ചെയ്തത്.
തങ്ങള്‍ ഉണ്ടായിരുന്ന കമ്പാര്‍ട്ട്മെന്റില്‍ പര്‍ദ്ദ ധരിച്ച ഒരാള്‍ തന്റെ പങ്കാളി മാത്രമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ അവരോടാണ് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചതെന്നും, ഇതിന് തയ്യാറാവാതെ ഇരുന്നപ്പോൾ തന്റെ കുഞ്ഞുങ്ങളുടെ ദേഹത്തേക്ക് ചൂടുള്ള ചായ യുവാക്കൾ ഒഴിച്ചുവെന്നും കങ്കവലി സ്വദേശി ആസിഫ് ശൈഖ് ആരോപിച്ചു. ഇത് സംബന്ധിച്ച് യുവാവ് പരാതി നൽകിയിരുന്നെങ്കിലും പോലീസ് കേസ് എടുക്കാൻ തയാറായില്ലെന്നും, കേസ് കൊടുത്ത തനിക്കെതിരെയാണ് ഇപ്പോൾ പോലീസ് കേസ് എടുത്തിരിക്കുന്നതെന്നും യുവാവ് ആരോപിക്കുന്നു.
Trending
- കാല്‍പന്തിലെ യുവതുര്‍ക്കികള്‍-1
- പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി
- മസ്കിന്റെ പുതിയ രാഷ്ട്രീയ പാർട്ടി
- ടെക്സസിലെ മിന്നല്‍ പ്രളയത്തിൽ മരണം 82ആയി
- കമ്മീഷണറുടെ പേരിൽ റോഡ്, ഇളങ്കോ നഗർ
- ജൂലൈ 9 തീരദേശ പണിമുടക്ക്
- മധുര അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്ത
- സിറിയയിലെ ക്രൈസ്തവർക്കെതിരെ ഭീഷണിയുമായി ഇസ്ലാമിക സംഘടന