റഷ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സെലൻസ്കി
യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി ഇസ്താംബൂളിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിര്‍ സെലൻസ്കി. ഒരു എക്സ് പോസ്റ്റിലൂടെയാണ് സെലൻസ്കി ഇക്കാര്യം അറിയിച്ചത്. “കൂട്ടക്കുരുതു നീട്ടിക്കൊണ്ടുപോകുന്നതിൽ അർത്ഥമില്ല. വ്യാഴാഴ്ച തുർക്കിയിൽ പുടിനായി ഞാൻ കാത്തിരിക്കും. വ്യക്തിപരമായി.”- എന്നായിരുന്നു സെലെൻസ്കിയുടെ പോസ്റ്റ്.എക്സിലെ തന്റെ പോസ്റ്റിൽ, ചർച്ചകൾക്ക് മുമ്പ് റഷ്യ വെടിനിർത്തലിന് സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സെലെൻസ്കി പറഞ്ഞിട്ടുണ്ട്. തുർക്കിയിൽ വെച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ നടത്താമെന്ന്
ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് പാപ്പ
വത്തിക്കാന്‍ സിറ്റി: ലോകത്തോടുള്ള ആദ്യ സംഭാഷണത്തിൽ ഇന്ത്യ-പാകിസ്താന് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് പാപ്പ. ശാശ്വത സമാധാനം പ്രതീക്ഷിക്കുന്നുവെന്നും ലിയോ പതിനാലാമന്‍ പാപ്പ പറഞ്ഞു. ഇനിയൊരു യുദ്ധം വേണ്ടെന്നും അദ്ദേഹം ലോകത്തിലെ പ്രധാനശക്തികളോട് ആവശ്യപ്പെട്ടു. യുക്രെയ്ൻ യുദ്ധത്തിലെ ശാശ്വത സമാധാനത്തിനും ഗാസയിലെ വെടിനിർത്തലിനും പാപ്പ ആഹ്വാനം ചെയ്തു. ‘വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ആഹ്ലാദകരം. കൂടുതല്‍ ചര്‍ച്ചകളിലൂടെ ശാശ്വതമായ പരിഹാരം ഉണ്ടാകട്ടെ. സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടെ. ലോകത്തെ പല ഭാഗങ്ങളിലുമുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരട്ടെ’, അദ്ദേഹം പറഞ്ഞു. 267ാമത് പാപ്പയായി
ഇന്ത്യ- പാകിസ്ഥാന് സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും ഇന്ന് വൈകീട്ട് 5 മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനു ധാരണയായി. അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എക്സില്‍ കുറിപ്പിട്ടിരുന്നു. എന്നാല്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 3.35നു പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യന്‍ ഡിജിഎംഒയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ന്
ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചു; പാകിസ്ഥാന് 100 കോടി ഡോളര്‍ ഐഎംഎഫ് വായ്പ
ന്യൂഡല്‍ഹി: പാകിസ്ഥാന് വായ്പ നല്‍കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നതിനിടെ, പാകിസ്ഥാന് സാമ്പത്തിക സഹായമായി 100 കോടി ഡോളര്‍ നല്‍കുന്നതിന് അംഗീകാരം നല്കി അന്താരാഷ്ട്ര നാണ്യനിധി. ഇക്കാര്യം കേന്ദ്ര ധനകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. അന്താരാഷ്ട്ര നാണ്യനിധിയിൽ പാകിസ്ഥാന് വായ്പാ സൗകര്യം നല്‍കുന്നതിനുള്ള വോട്ടിങ്ങില്‍ നിന്ന് ഇന്ത്യ കഴിഞ്ഞദിവസം വിട്ടുനിന്നു. പാക് സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് ഈ വായ്പ പാകിസ്ഥാന് ദുരുപയോഗം ചെയ്യുമെന്ന ആശങ്ക ഇന്ത്യ പ്രകടിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാന് 100 കോടി ഡോളര്‍ വായ്പയായി
ലിയോ പതിനാലാമന്‍ പുതിയ പാപ്പ
സിസ്റ്റീന്‍ ചാപ്പലിന്റെ പരിസരത്ത് ശുഭ്രവെള്ളച്ചുരുളുകള്‍ക്കായി കാത്തു നിന്ന ആയിരക്കണക്കിനു പേരെ ആഹ്ളാദത്തിലാറാടിച്ച് ആഗോളകത്തോലിക്കാ സഭയുടെ പുതിയ തലവന്‍ ആഗതനായി. കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ലിയോ പതിനാലാമന്‍ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ചരിത്രത്തിലെ ആദ്യത്തെ അമേരിക്കന്‍ പാപ്പയാണ് അദ്ദേഹം.
ഇന്ത്യാ-പാക് സംഘര്‍ഷം; സർവ്വകക്ഷിയോഗം ഇന്ന്
ശ്രീനഗര്‍: ഇന്ത്യ- പാക് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരില്‍ കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തി. ഏത് സാഹചര്യവും നേരിടാന്‍ കര നാവിക വ്യോമ സേനകള്‍ സജ്ജമായിരിക്കും . രാജ്യമെങ്ങും അതീവ ജാഗ്രതയിലാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ഓപ്പറേഷന് സിന്ദൂറിന് രണ്ടാംഘട്ടമുണ്ടായേക്കുമെന്നാണ് അറിയുന്നത് . പാക് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ്
വത്തിക്കാനിൽ കറുത്ത പുക; പാപ്പയെ തെരഞ്ഞെടുത്തില്ല
വത്തിക്കാൻ: പുതിയ പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ ആദ്യ ഘട്ട വോട്ടെടുപ്പിൽ ഫലമില്ല. സിസ്റ്റീൻ ചാപ്പലിൽ നിന്നും കറുത്ത പുക ഉയർന്നു. ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ കഴിയാത്തിനിൽ ആണിത് . ഇന്നലെ ഉച്ചയ്ക്കും വൈകിട്ടുമായി നാല് റൗണ്ട് തെരഞ്ഞെടുപ്പ് നടന്നു . കറുത്ത പുകയാണെങ്കിൽ പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കിൽ പാപ്പയെ തിരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്. വോട്ടവകാശമുള്ള 133 കർദിനാൾമാരാണു കോൺക്ലേവിൽ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാൾ കത്തോലിക്കാസഭയുടെ ഇടയനാകും. 2013 ൽ രണ്ടാം ദിവസത്തെ
കോണ്‍ക്ലേവിന്റെ വാതിലുകള്‍ അടഞ്ഞു; ലോകത്തിന്റെ കണ്ണുകള്‍ ഇനി സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയില്‍
സഭയുടെയും മാനവികതയുടെയും നന്മയ്ക്കായി ദൈവഹിതമനുസരിച്ച് ഏവരുടെയും മനസ്സാക്ഷിയെയും, ധാര്‍മ്മിക, ആധ്യാത്മിക മൂല്യങ്ങളെയും വിളിച്ചുണര്‍ത്താന്‍ കഴിവുള്ള പുതിയൊരു പാപ്പായെ നല്കാന് വേണ്ടി പരിശുദ്ധാത്മാവിന്റെ വെളിച്ചത്തിനായി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ മലയാളത്തിലും വിശ്വാസികളുടെ പ്രാര്‍ഥന മുഴങ്ങിക്കേട്ട ‘പരിശുദ്ധ റോമന്‍ പാപ്പായുടെ തിരഞ്ഞെടുപ്പിനായുള്ള’ ദിവ്യബലിയില്‍ പങ്കുചേര്‍ന്ന 133 കര്‍ദിനാള്‍ ഇലക്തോര്‍മാര്‍, സഹസ്രാബ്ദങ്ങളുടെ മഹിത പാരമ്പര്യത്തിന്റെ അനന്യ ദീപ്തിയില്‍ ആധുനിക ലോകത്തെ ഏറ്റവും വിശുദ്ധവും രഹസ്യാത്മകവുമായ വോട്ടിങ് പ്രക്രിയയുടെ ഭാഗമായി വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ കോണ്‍ക്ലേവില്‍ പ്രവേശിച്ചു.
പുതിയ പാപ്പാ ആര്?; കോണ്‍ക്ലേവിന് ഇന്ന് തുടക്കം
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായ പരിശുദ്ധ പാപ്പായെ തെരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും. വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ ബുധനാഴ്ച രാവിലെ പ്രത്യേക കുര്‍ബാനയോടെയാണ് നടപടിക്രമങ്ങള്‍ക്ക് തുടക്കമാകുക. ആദ്യദിവസം ഉച്ചയ്ക്ക് ശേഷം ഒരു പ്രാവശ്യം വോട്ടെടുപ്പ് എന്ന പതിവിന് ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് സൂചന. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണ് വത്തിക്കാനിലുള്ളത്. കര്‍ദിനാള്‍മാര്‍ ചൊവ്വാഴ്ചയോടെ സാന്താ മാര്‍ത്താ അതിഥിമന്ദിരത്തിലേക്ക് താമസം മാറിയിരുന്നു. കോണ്‍ക്ലേവിനു മുന്നോടിയായി സിസ്റ്റൈന്‍ ചാപ്പലിനു മുകളില്‍ പുകക്കുഴല്‍ ഘടിപ്പിച്ചതിനു പിന്നാലെ ബാലറ്റുകള്‍ കത്തിക്കുന്നതിനുള്ള
ധാര്‍മിക നിലപാടുകളുടെ കാവല്‍ക്കാരനെ കാത്തിരിക്കാം
റോമില്‍ നിന്നും സിസ്റ്റര്‍ റുബിനി സിടിസി കത്തോലിക്കാ സഭയുടെ പരിവര്‍ത്തന കാലഘട്ടത്തില്‍ അതിന്റെ നാഴികക്കല്ലായി മാറിയ ഒന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. ഗൗഡിയം എത് സ്പെസ് അഥവാ സഭ ആധുനിക ലോകത്തില്‍ എന്ന പ്രമാണരേഖയുടെ ജനനം സംഭവിച്ച സുപ്രധാന സംഭവമായി മാറിയ, സഭയുടെ മുഖത്തിനു പുതിയ ചൈതന്യം നല്കിയ കൗണ്‍സിലായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. ഈ കൗണ്‍സില്‍ ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മെത്രാന്മാര് വത്തിക്കാനില്‍ ഒരുമിച്ചു കൂട്ടിയ ഒരു മഹാ സംഭവമായിരുന്നു. ജോണ്‍ ഇരുപത്തി മൂന്നാമന്