ക്രൈസ്തവ വേട്ടയിൽ മുൻപന്തിയിലുള്ള മോദിയുടെ ഭാരതം
150ലധികം വരുന്ന തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരാണ് ഈ ഹീനകൃത്യം നടത്തിയതെന്നാണ് യുണൈറ്റഡ് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്.ഈ മാസം 22ന് ഞായറാഴ്ച നേപ്പാ നഗറിലെ പാസ്റ്ററായ ഗൊഖാരിയ സോളങ്കിയുടെ (Gokhariya Solanky) വീട്ടില്‍ രാത്രി നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ ഈ നാല് ദലിത് യുവാക്കള്‍ പങ്കെടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഈ നഗ്നരായി നടത്തിച്ചുള്ള ശിക്ഷ നടപ്പാക്കിയത്.
മേഘവിസ്ഫോടനം; ഹിമാചൽപ്രദേശിൽ മൂന്നുപേരെ കാണാതായി
ഷിംല: മേഘവിസ്ഫോടനത്തിൽ ഹിമാചൽപ്രദേശിൽ മൂന്നുപേരെ കാണാതായി. കുളു ജില്ലയിലെ വിവിധയിടങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത് . നദികൾ കരകവിഞ്ഞതോടെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലായി. മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്കൂൾ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകർന്നിട്ട് . കാറുകളും ട്രക്കുകളും ഒഴുക്കിൽപ്പെട്ടു. കുളുവിലെ ജീവൻ നള്ള, രെഹ്ല ബിഹാൽ, ഷിലഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് വിസ്ഫോടനം. ഇവിടെ രക്ഷാപ്രവർത്തനം ആരംഭിച്ചെന്ന് കുളു അഡീഷണൽ ഡിസ്ട്രിക്ട് കമ്മീഷണർ അശ്വനി കുമാർ പറഞ്ഞു.
ചരിത്ര നിമിഷം : ആക്സിയം-4 പുറപ്പെട്ടു
ന്യൂഡൽഹി: ഒടുവിൽ ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചരിത്രം നിമിഷത്തിന് തുടക്കം. ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ആക്സിയം-4 പുറപ്പെട്ടു . ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, നാസയുടെ മുൻനിര ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽനിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയുടെ ടിബോർ കാപു എന്നിവരാണ് ബഹിരാകാശത്തേക്ക് പുറപ്പെട്ടത് . ആക്സിയം സ്പേസ് ഇങ്ക്, നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ), ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) എന്നിവർ സംയുക്തമായാണ് ആക്സിയം -4
മോദിയുടെ ഭ്രാന്തൻ ഇന്ത്യ…
മതേതര ഇന്ത്യ എന്ന് വിശേഷിപ്പിക്കുമ്പോഴും രാജ്യത്തിൻറെ നാനാ ഭാഗങ്ങളിൽ ഇതുപോലെ അനേകം ക്രിസ്ത്യാനികൾ ക്രൂരമായി ആക്രമിക്കപ്പെടുമ്പോൾ, ഇതൊന്നും കണ്ടിട്ടില്ല എന്ന മട്ടിലാണ് മോദിയും സ്തുതിപാഠകരും. ഇത്രയും ശക്തമായ മനുഷ്യവകാശ ലംഘനങ്ങൾ നടക്കുമ്പോൾ എങ്ങനെ ഇന്ത്യയെ മതേതര ഇന്ത്യ എന്ന് വിളിക്കാൻ സാധിക്കും ഇത് മതേതര ഇന്ത്യ അല്ല മോദിയുടെ ഭ്രാന്തൻ ഇന്ത്യ ആണ്.
അരക്ഷിതാവസ്ഥയ്ക്കു അമ്പതു വയസ്സ്
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വല്യ ജനാതിപത്യ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ 21 മാസങ്ങളുടെ കയ്പുള്ള ഓർമ്മകൾക്ക് ഇന്ന് അമ്പതു വയസ്സ്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ 1975 ജൂൺ 25 നു ആണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതു. വ്യക്തി സ്വാതന്ത്ര്യവും, ആവിഷ്കാരസ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും, രാഷ്രീയ സ്വാതന്ത്ര്യവും ഏകാധിപത്യത്താൽ വിലങ്ങണിയിക്കപ്പെടുകയായിരുന്നു അന്ന് മുതൽ. നിയന്ത്രണങ്ങളും വിലങ്ങുകളുമായി അടിയന്തിരാവസ്ഥ 1977 മാർച്ച് 21 വരെ നീണ്ടുപോയി. ഇക്കാലയളവിൽ ജനാതിപത്യത്തിനു വേണ്ടി ശബ്ദിച്ചു അനേകർ ജയിലിൽ അടക്കപ്പെടുകയും മർദ്ദനമേൽക്കപെടുകയും ചെയ്തു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ
ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും ആം ആദ്മിക്കും ജയം
ഹൈദരാബാദ്: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും വിജയം. ബിജെപിയും തൃണമൂൽ കോൺഗ്രസും ശക്തികേന്ദ്രങ്ങൾ നിലനിർത്തി. ജൂൺ 19 നാണ് കേരളത്തിലുൾപ്പെടെ അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കേരളത്തിൽ എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റിൽ യുഡിഎഫിൻ്റെ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. സിപിഎം സ്ഥാനാർഥി എം സ്വരാജിനെ 11,077 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഗുജറാത്തിലെ കാഡിയിൽ ബി ജെ പി യിലെ രാജേന്ദ്രകുമാർ ചാവ്ഡ 39,452 വോട്ടുകൾക്ക് കോൺഗ്രസിൻ്റെ രമേശ് ചാവ്ഡയെ പരാജയപ്പെടുത്തി.രാജേന്ദ്രകുമാറിന്
ഇസ്രയേലിൽനിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന് ഡൽഹിയിലെത്തും
ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘഷത്തെത്തുടർന്ന് ഇസ്രയേലിൽനിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന് ഡൽഹിയിലെത്തും. ഇസ്രയേലിൽനിന്നും ജോർദാനിൽ എത്തിച്ചശേഷമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിയിൽ എത്തിക്കുന്നത്. ഇറാനിൽനിന്നും രണ്ട് വിമാനങ്ങളാണ് ഇന്ന് ഡൽഹിയിലെത്തുക. മൂന്ന് വിമാനങ്ങളിലുമായി ഇരുപതോളം മലയാളികൾ ഉണ്ടെന്നാണ് അറിയുന്നത് . ഇറാനിൽനിന്നും ഇതുവരെ രണ്ട് മലയാളിൽ ഉൾപ്പെടെ 1713 പേരെയാണ് ഒഴിപ്പിച്ചത്.
മോദിക്ക് നേരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: മോദി സർക്കാറിനുനേരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. ഇറാനിലെ അമേരിക്കൻ ബോംബാക്രമണത്തെയും ഇസ്രായേലിൻറെ പ്രകോപനത്തെയും അപലപിക്കാൻ തയാറാകാത്തത്തിലാണ് പ്രതിഷേധം . ഇറാനിൽ സമാധാന ശ്രമങ്ങൾ നടത്തുവെന്ന യു.എസ് പ്രസിഡൻറ് ട്രംപിൻറെ വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു. ഇറാനുമായി അടിയന്തരമായി നയതന്ത്ര ചർച്ചയിൽ ഏർപ്പെടാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഇറാനുമായി ഇന്ത്യ നയതന്ത്ര ചർച്ച നടത്തേണ്ടതിൻറെ അനിവാര്യതയെക്കുറിച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഊന്നിപ്പറയുകയാണ്. ഇതുവരെ
ഇസ്രയേൽ ആക്രമണം: ഇന്ത്യയുടെ മൗനം മൂല്യങ്ങളെ അടിയറവയ്ക്കുന്നതിന് തുല്യം’: സോണിയ ഗാന്ധി
ന്യൂഡൽഹി: ഗാസയിലും ഇറാനിലും ഇസ്രയേൽ ആക്രമണം തുടരുമ്പോൾ ഇന്ത്യ പുലർത്തുന്ന മൗനം അപമാനകാരമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഇന്ത്യയുടെ നിശബ്ദത മൂല്യങ്ങളെ അടിയറവ് വയ്ക്കുന്നതിന് തുല്യമാണ്- അവർ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ മൗനം പാലിക്കൽ നയതന്ത്രപരമായ വീഴ്ച മാത്രമല്ല, ഇന്ത്യയുടെ ധാർമ്മികവും തന്ത്രപരവുമായ പാരമ്പര്യങ്ങളിൽ നിന്നുള്ള വ്യതിചലനം കൂടിയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ഈ രണ്ട് വിഷയങ്ങളിലും ഇന്ത്യ തങ്ങളുടെ ശബ്ദം ഉയർത്തണമെന്നും അവർ പറഞ്ഞു.
റിസർവേഷൻ ഉറപ്പാക്കാതെ യാത്ര വേണ്ട-റെയിൽവേ
ചെന്നൈ: ട്രെയിനുകളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം പരിമിതമാക്കി റെയിൽവെ. വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം ബെർത്തുകളിടെ 25 ശതമാനമാക്കി. ദീർഘ ദൂര ട്രെയിനുകളിളെയും പ്ലാറ്റ് ഫോമുകളിലെയും തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവെയുടെ നടപടി. പരിഷ്കാരം ഈ ആഴ്ച മുതൽ നടപ്പാക്കിതുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ദീർഘദൂര വണ്ടികളിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ അനുവദിക്കുന്നതിന് മുൻപ് മറ്റ് പലവിധത്തിലുള്ള മാനദണ്ഡങ്ങളായിരുന്നു നടപ്പാക്കിയിരുത്. പലപ്പോഴും വെയിറ്റിങ് ലിസ്റ്റിൽ മുന്നൂറ് വരെ ടിക്കറ്റുകൾ ലഭ്യമായിരുന്നു. വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടവർ ബർത്ത് പ്രതീക്ഷിച്ച്