പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പത്തനംതിട്ട : കാറ്റും മഴയും ശക്തമായി തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച്ച (ജൂൺ 27) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ അവധി എറണാകുളം: ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി
അതിശക്തമായ മഴ, മൂന്നു ജില്ലകളിൽ റെഡ് അലര്‍ട്ട്
തിരുവന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ മൂന്നു ജില്ലകളിൽ റെഡ് അലർട്ട് മുന്നറിയിപ്പ്. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ ആണ് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയത്. അതിതീവ്ര മഴയും മണ്ണിടിച്ചൽ പോലുള്ള ആഘാതത്തിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 14 ജില്ലകളിലും ശക്തമായ മഴ തുടരും . തെക്കു പടിഞ്ഞാറൻ കാറ്റിനു ശക്തി കുറയാത്തതും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവുമാണ് ശക്തമായ മഴയ്ക്ക് കാരണം. 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ്
ബഹിരാകാശത്തില്‍ കേരളത്തിന്റെ ‘നേട്ടങ്ങൾ’ മുളയ്ക്കുമോ ?
തിരുവനന്തപുരം: ഇന്ന്, ജൂൺ 26 വൈകുന്നേരം നാലുമണിക്ക് ശുഭാംശു ശുക്ലയെയും സംഘത്തെയും വഹിച്ചുള്ള ബഹിരാകാശ വാഹനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലിറങ്ങി. ശുഭാംശു ശുക്ലയ്ക്കൊപ്പമുള്ള നാലംഗ സംഘത്തിൻറെ ആക്സിയോം-4 ദൗത്യം 14 ദിവസം ബഹിരാകാശത്ത് പല പരീക്ഷണങ്ങൾക്കായാണ് പ്രയോജനപ്പെടുത്തുക .ശുഭാംശുവിൻറെ 7 വ്യത്യസ്ത പരീക്ഷണങ്ങളിലൊന്നായ വിത്തു പഠനത്തിനുള്ള വിത്തുകൾ മുഴുവനും കേരളത്തിൽ നിന്നാണ്. കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളജ് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ വികസിപ്പിച്ച വിത്തുകളുമായാണ് ശുഭാംശു ബഹിരാകാശത്തെത്തിയത്. വിത്തുകളെ ബഹിരാകാശത്തെത്തിച്ചശേഷം വീണ്ടും ഭൂമിയിലെത്തിച്ചുണ്ടാകുന്ന മാറ്റം
തിരുവനന്തപുരം അതിരൂപത പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുന്നു
തിരുവനന്തപുരം: ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോ സി-യിലെ ആശയങ്ങളും, അപ്പോസ്തലിക പ്രബോധനമായ ലൗദാത്തേ ദേയും-ലെ നിർദ്ദേശങ്ങളും ഉൾക്കൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത നവീകരിച്ച പരിസ്ഥിതിനയരേഖ പ്രകാശനം ചെയ്തു. പാരിസ്ഥിതിക വെല്ലുവിളികളും അതിനെ മറികടക്കുന്നതിനുള്ള പരിഹാര മാർഗ്ഗങ്ങളുമാണ് നയരേഖയുടെ ഉള്ളടക്കം. 36 നിർദേശങ്ങളാണ് നയരേഖയിലുള്ളത്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫ്ളക്സ്, തൊർമോകോൾ എന്നിവ സഭാ പരിപാടികളിലോ ആരാധനാലയങ്ങളിലോ സഭാ സ്ഥാപനങ്ങളിലോ ഉണ്ടാകരുതെന്ന് ഉറപ്പാക്കണമെന്ന് നയരേഖയിൽ വ്യക്തമാക്കുന്നു. അതിരൂപതയുടെ കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ സൗരോർജ്ജം ഉപയോഗിക്കാൻ ശ്രമിക്കണം. വൈദ്യുതി
മഴ: മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കൊച്ചി: മഴകനത്തതോടെ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി . പ്രഫഷണൽ കോളജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർമാർ പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല.
ഗവര്‍ണര്‍ ഉദ്ഘാടകനായ പരിപാടിയില്‍ എസ്എഫ്ഐ, കെഎസ്യു പ്രതിഷേധം
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം വച്ചതിനെതിരെ പ്രതിഷേധം സംഘര്‍ഷത്തിലെത്തി. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറായിരുന്നു ഉദ്ഘാടനം . പരിപാടിയില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐയും കെ എസ യുവും പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം അവഗണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിക്കെത്തി. പരിപാടി നടന്ന സെനറ്റ് ഹാളിനു പുറത്തും അകത്തും സംഘര്‍ശം നടന്നു. കെഎസ്യു പ്രവര്‍ത്തകര്‍ ഹാളിനകത്തേക്ക് തള്ളിക്കയറി. ഇതിനിടെ
വയനാട്ടിൽ പ്രതിഷേധം ശക്തം
മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയിൽ പുഴയിൽ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വിശദമാക്കി.
ലഹരി വിരുദ്ധ ദിനാചരണം നാളെ
കൊച്ചി: ലോക ലഹരി വിരുദ്ധദിനം പ്രമാണിച്ച് കെസിബിസിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ കത്തോലിക്കാ വിദ്യാലയങ്ങളിലും നാളെ (ജൂണ്‍ 26-ന്) രാവിലെ അസംബ്ലിയോടനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികളും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തുന്നതാണ്. വളരുന്ന തലമുറയെ ലഹരിയുടെ വിപത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള എല്ലാ ഉദ്യമങ്ങളോടും കേരള കത്തോലിക്കാസഭ സഹകരിക്കുന്നതാണ്. ലഹരി വില്‍പ്പനയുടെ കണ്ണികളായി പ്രവര്‍ത്തിക്കുന്നവര്‍ ലഹരിവസ്തുവെന്ന് തിരിച്ചറിയാനാ വാത്തവിധത്തില്‍ ചോക്കലേറ്റുകളുടെയും പാനീയങ്ങളുടെയും രൂപത്തില്‍ രാസലഹരി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നു എന്ന വസ്തുത സമീപകാല സംഭവങ്ങളില്‍നിന്ന് വ്യക്തമാണ്. സ്കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെന്നതിനേക്കാള്‍ പട്ടണങ്ങള്‍
ഡോ.ഗ്രിഗറി പോളിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം
കൊച്ചി: പണ്ഡിറ്റ് ജവഹർലാൽ നെഹ്രു പ്രഥമ പ്രസിഡൻ്റായി ന്യൂഡൽഹി ആസ്ഥാനമായി 1952-ൽ സ്ഥാപിതമായ ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം എസ്ബിഐ മുൻ ചീഫ് മാനേജർ ഡോ. ഗ്രിഗറി പോളിന് ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ വിതരണം ചെയ്തു. നൊമ്പരങ്ങളുടെ ഉഴവുചാലുകൾ (നോവൽ), വി. ദേവസഹായ സന്നിധിയിലേക്ക് ഒരു യാത്രാ സഹായി (യാത്രാവിവരണം), ആറടി മണ്ണിലെ കാണാപ്പുറങ്ങൾ (കഥാസമാഹാരം), യൂറോപ്പിൻ്റെ ഹൃദയഭൂവിലേക്ക് (യാത്രാവിവരണം) തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഡോ. ഗ്രിഗറി പോൾ. കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ അസ്സോസിയേറ്റ് സെക്രട്ടറി,
മഴ തുടരും: ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ 12 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു .കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് . അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40