ചരിത്രപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ഈ വർഷത്തെ പെന്തക്കോസ്ത തിരുനാളിന് വരാപ്പുഴ അതിരൂപതാ ആർച്ച്ബിഷപ്പ് എമിരിത്തൂസ് മോസ്റ്റ് റവ.ഡോ.ഫ്രാൻസീസ് കല്ലറക്കൽ കൊടിയേറ്റിയതോടെ തുടക്കമായി. തുടർന്നുള്ള ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമ്മികനായിരുന്നു. ഫാ. ലാസർ സിന്റോ തൈപറമ്പിൽ പ്രസംഗിച്ചു.
പോർച്ചുഗീസ് മിഷനറിമാരാൽ AD 1524 ൽ വിമോചകനാഥയുടെ തിരുച്ചിത്രം സ്ഥാപിച്ചതും പിൽക്കാലത്ത് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ നാമത്തിൽ പ്രശസ്തിയാർജ്ജിച്ചതുമായ വല്ലാർപാടം ബസിലിക്ക, പരിശുദ്ധാരൂപിയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ദേവാലയമാണ്.
ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, തിരുനാളാഘോഷങ്ങൾക്ക് നേതൃത്വം നല്കി.
Trending
- ഭൗമനിരീക്ഷണ ഉപഗ്രഹം നിസാറിന്റെ വിക്ഷേപണം ഇന്ന്
- ഉരുൾപൊട്ടിയ ഇരുളിന്റെ ഓർമ്മകൾക്ക് ഒരാണ്ട്
- കന്യാസ്ത്രീകളുടെ അറസ്റ്റ് :കോട്ടപ്പുറം രൂപതയിൽ പ്രതിഷേധ ജ്വാല
- പാരിസിലെ പള്ളിയിൽ തീവ്രവാദികൾ പരിശുദ്ധ കുർബാന തടസ്സപ്പെടുത്തി
- കന്യാസ്ത്രീകളെ കള്ള കേസിൽപ്പെടുത്തി അറസ്റ്റു ചെയ്തതിൽ KLCA കൊച്ചിരൂപത പ്രതിഷേധിച്ചു
- ചത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണം- കെ.എൽ.സി.എ
- കന്യാസ്ത്രീകൾക്ക് നേരെ നടന്ന അതിക്രമം അപലപനീയം-മോൺ. ജൻസൻ പുത്തൻവീട്ടിൽ
- സിനിമകൾ യൂറ്റൂബിൽ റീലിസ് ചെയ്യും: ആമിർ ഖാൻ