ചരിത്രപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ഈ വർഷത്തെ പെന്തക്കോസ്ത തിരുനാളിന് വരാപ്പുഴ അതിരൂപതാ ആർച്ച്ബിഷപ്പ് എമിരിത്തൂസ് മോസ്റ്റ് റവ.ഡോ.ഫ്രാൻസീസ് കല്ലറക്കൽ കൊടിയേറ്റിയതോടെ തുടക്കമായി. തുടർന്നുള്ള ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമ്മികനായിരുന്നു. ഫാ. ലാസർ സിന്റോ തൈപറമ്പിൽ പ്രസംഗിച്ചു.
പോർച്ചുഗീസ് മിഷനറിമാരാൽ AD 1524 ൽ വിമോചകനാഥയുടെ തിരുച്ചിത്രം സ്ഥാപിച്ചതും പിൽക്കാലത്ത് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ നാമത്തിൽ പ്രശസ്തിയാർജ്ജിച്ചതുമായ വല്ലാർപാടം ബസിലിക്ക, പരിശുദ്ധാരൂപിയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ദേവാലയമാണ്.
ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, തിരുനാളാഘോഷങ്ങൾക്ക് നേതൃത്വം നല്കി.
Trending
- ‘സൂഡിയോ’ ബഹിഷ്കരണം പുലിവാലായി
- പാകിസ്ഥാന് കശ്മീരിൽ ഭീകരത പടർത്താനായിരുന്നു ശ്രമം- മോദി
- കേരളത്തിൽ കൊവിഡ് ബാധിതരുടെ എണ്ണമേറുന്നു
- കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റിന്റെ ഹരിത സ്നേഹം 2025 പദ്ധതി
- സിസിലയിലെ പാത്തി രൂപതയിലെ സാക്രാ കൂറ ദേവാലയത്തിൽ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തെചേരി ദിവ്യബലി അർപ്പിച്ചു
- ആർസിബി മാർക്കറ്റിങ് ഹെഡ് നിഖിൽ സൊസാലെയെ അറസ്റ്റുചെയ്തു
- ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു
- മുൻ പി സി സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു