ചരിത്രപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ഈ വർഷത്തെ പെന്തക്കോസ്ത തിരുനാളിന് വരാപ്പുഴ അതിരൂപതാ ആർച്ച്ബിഷപ്പ് എമിരിത്തൂസ് മോസ്റ്റ് റവ.ഡോ.ഫ്രാൻസീസ് കല്ലറക്കൽ കൊടിയേറ്റിയതോടെ തുടക്കമായി. തുടർന്നുള്ള ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമ്മികനായിരുന്നു. ഫാ. ലാസർ സിന്റോ തൈപറമ്പിൽ പ്രസംഗിച്ചു.
പോർച്ചുഗീസ് മിഷനറിമാരാൽ AD 1524 ൽ വിമോചകനാഥയുടെ തിരുച്ചിത്രം സ്ഥാപിച്ചതും പിൽക്കാലത്ത് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ നാമത്തിൽ പ്രശസ്തിയാർജ്ജിച്ചതുമായ വല്ലാർപാടം ബസിലിക്ക, പരിശുദ്ധാരൂപിയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ദേവാലയമാണ്.
ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, തിരുനാളാഘോഷങ്ങൾക്ക് നേതൃത്വം നല്കി.
Trending
- OCD സുപ്പീരിയർ ജനറൽ, ഫാ. മിഗെൽ മാർക്കെസിന്റെ ഉക്രൈൻ സന്ദർശന അനുഭവങ്ങൾ
- കൽദായ സഭാ സിനഡ് അംഗങ്ങൾക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു
- പാപ്പായുടെ ആദ്യ ആഫ്രിക്കൻ സന്ദർശനം ഏപ്രിൽ 13 മുതൽ
- സമന്വയ-2026; എറണാകുളം സെന്റ് തെരേസാസ് കോളേജിൽ
- കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഏപ്രിൽ 15 ന്
- പി.സി. ജോർജിന് ശക്തമായ മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ്
- ലോകസമാധാനത്തിനായി പാപ്പയുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക പ്രാർത്ഥന
- സൗജന്യ സന്ധിമാറ്റിവയ്ക്കൽ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് ലൂർദ് ആശുപത്രി

