കൊച്ചി : എടയാറിലെ ഓയിൽകമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച ബിഹാർ സ്വദേശി ശത്രുഖൻ മുഖ്യയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതിൽ വൻ പ്രതിഷേധം.
വ്യാഴാഴ്ച സി.ജി. ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലുണ്ടായ തീപ്പിടിത്തത്തിലാണ് കമ്പനിയിലെ തൊഴിലാളിയായ ബിഹാർ സ്വദേശി ശുത്രു മുഖ്യ (45) എന്നയാളാണ് മരിച്ചത്. 25 ലക്ഷം രൂപയെങ്കിലും നൽകണമെന്നാണായിരുന്നു ആവശ്യം. അതിന് കമ്പനി തയ്യാറാകാതിരുന്നതോടെ മൃതദേഹം എടയാർ പ്രധാന റോഡിലേക്കെത്തിച്ച് ഉപരോധം തുടങ്ങി.ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഉപരോധം തുടരുകയായിരുന്നു.
അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ഡി.വൈ.എസ്.പി. ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്നുമണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് 15 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ധാരണയായത്. മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു
Trending
- ഇറാന്റെ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്
- എടയാർ തീപിടിത്തം ; 15 ലക്ഷം നഷ്ടപരിഹാരം നൽകാൻ തീരുമാനമായി
- ഹിയറിങ് എയ്ഡ്, വീൽചെയർ തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്തു കൈറോസ്
- ലഹരിക്ക് എതിരെ KLCA എഴുപുന്ന യൂണിറ്റ്; ഹോസന ഞായർ ദിനത്തിൽ ഉപവാസ സത്യാഗ്രഹം നടത്തും.
- ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ന്റെ പശ്ചാത്തല സംഗീത ലൈവ് ഓർക്കസ്ട്ര കൊച്ചിയിൽ
- കുടിയേറ്റക്കാരിലൂടെ വാതിലിൽ മുട്ടുന്നത് ക്രിസ്തു: പാപ്പാ
- ഉക്രൈനിലെ സന്യാസാശ്രമത്തിനു നേരെ റഷ്യൻ ഡ്രോണാക്രമണം
- ആർച്ച്ബിഷപ് സാറ മുള്ളാലിക്ക് ലെയോ പാപ്പയുടെ സന്ദേശം

