സിഡ്നി: 1996-ൽ കർദ്ദിനാൾ പെൽ മെൽബൺ ആർച്ചുബിഷപ്പായിരുന്ന സമയത്തു ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് പാട്രിക്ക് കത്തീഡ്രലിൽ വച്ച് രണ്ടു ആൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കുറ്റാരോപിതനായ കർദ്ദിനാൾ ജോർജ് പെൽ. 2017 ജൂണിൽ പോലീസ് കേസു ചാർജു ചെയ്ത അന്നു മുതൽ കർദ്ദിനാൾ താൻ നിരപരാധിയാണന്നു പറഞ്ഞിരുന്നു. 2018 ഡിസംബറിലാണ് അദ്ദേഹത്തിന് വിക്ടോറിയൻ കൗണ്ടി കോടതിയാണ് 6 വർഷത്തെ ജയിൽശിക്ഷ വിധിച്ചത്.
വിക്ടോറിയൻ കീഴ്ക്കോടതിയുടെ വിധിക്കെതിരെ കഴിഞ്ഞ വർഷം കർദ്ദിനാൾ പെൽ അപ്പീലിനു പോയിരുന്നെങ്കിലും മൂന്നംഗങ്ങളടങ്ങിയ ജഡ്ജി സംഘം 2 – 1 ഭൂരിപക്ഷത്തോടെ കീഴ്ക്കോടതിയുടെ തീരുമാനം ശരിവച്ചിരുന്നു. ഈ വിധിയാണ് ഏഴുപേരടങ്ങുന്ന ഹൈക്കോടതി ഫുൾ ബെഞ്ച് ഒന്നടങ്കം റദ്ദാക്കുകയും കർദ്ദിനാൾ നിരപരാധിയെന്നു വിധിക്കുകയും ചെയ്തിരിക്കുന്നത്. മെൽബണിലെ തെക്കുപടിഞ്ഞാറു പ്രവശ്യയിലെ ബാർബോണിലുള്ള HM ജയിലിലായിരുന്നു കർദ്ദിനാൾ ജയിൽ വാസം അനുഭവിച്ചിരുന്നത്.

2014 ഫെബ്രുവരി 24 നു ഫ്രാൻസീസ് പാപ്പ ഫിദേലിസ് ഡിസ്പെൻസേറ്റർ എത് പ്രൂഡൻസ് എന്ന മോത്തു പ്രോപ്രിയ വഴി സ്ഥാപിച്ച വത്തിക്കാൻ ധനകാര്യ കാലായത്തിലെ ( 2014-2019) ആദ്യത്തെ അധ്യക്ഷനായിരുന്നു ഓസ്ട്രേലിയൻ കർദ്ദിനാൾ ആയിരുന്ന ജോർജ് പെൽ. 2013 മുതൽ 2018 വരെയുള്ള കാലയളവിൽ ഫ്രാൻസീസ് പാപ്പയുടെ ഉപദേശക സമിതിയിലെ ഒരംഗവുമായിരുന്നു. 1941 വിക്ടോറിയ സംസ്ഥാനത്തെ ബല്ലാറാത്തിൽ ജനിച്ച ജോർജ് പെൽ 1966 ഡിസംബർ 16 നു വൈദീകനായി അഭിഷിക്തനായി. 1987 മെൽബൺ അതിരൂപതയുടെ സഹായമെത്രാനായി. 1996 മുതൽ 2001 വരെ മെൽബൺ അതിരൂപതയുടെയും 2001 മുതൽ 2014 വരെ സിഡ്നി അതിരൂപതയുടെയും ആർച്ചുബിഷപ്പായി ശുശ്രൂഷ നിർവ്വഹിച്ചു. 2003 ജോൺ പോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്കു ഉയർത്തി.
2019 ലൈംഗീക കുറ്റാരോപണത്തെ തുടർന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയിൽ നിന്നു അദ്ദേഹത്തെ മാറ്റിയിരുന്നു. ബാലപീഡനക്കുറ്റത്തിന് കീഴ്ക്കോടതി 6 വർഷം വിധിച്ച ജയിൽ ശിക്ഷ കർദ്ദിനാൾ തെറ്റുകാരനല്ലെന്ന് ഓസ്ട്രേലിയൻ ഹൈക്കോടതി വിധിച്ചതോടെയാണ് എഴുപത്തിയെട്ടാം വയസ്സിൽ കർദ്ദിനാൾ ജോർജ് പെൽ ജയിൽ വിമോചിതനായത്.

ആരോപണ വിധേയനായ ഇരയുടെ ” നിർബന്ധിത ” തെളിവുകളെ ജൂറിയും മുൻ അപ്പീൽ ജഡ്ജിമാരും വളരെയധികം വിശ്വാസത്തിലെടുത്തുവെന്നു കർദ്ദിനാൾ പെൽ ആരോപിച്ചിരുന്നു. കർദ്ദിനാളിൻ്റെ അഭിഭാഷകർ ആ സാക്ഷ്യം വിശ്വാസയോഗ്യമല്ലാതാക്കൻ ശ്രമിക്കുന്നതിലുപരി, ജൂറി മറ്റു തെളിവുകൾ ശരിയായി പരിഗണിച്ചില്ലന്നു വാദിച്ചു അതിൽ പ്രകാരം മറ്റു സാക്ഷ്യങ്ങൾ “കുറ്റം നടന്നില്ല എന്നതിനു സാധ്യമായ സാധ്യത ” അവതരിപ്പിച്ചിരുന്നതായി ഹൈക്കോടതി കണ്ടെത്തിക്കൊണ്ട്
” മുഴുവൻ തെളിവുകളുടെയും യുക്തിഭദ്രത അറിഞ്ഞു പ്രവർത്തിച്ച കോടതി അപേക്ഷകൻ്റെ പരാതിയിൽ ഒരു സംശയം ജനിപ്പിക്കേണ്ടതുണ്ട്.” എന്നു വിധിന്യായത്തിൽ കുറിച്ചു.

ചുരുക്കത്തിൽ പരാതിക്കാർക്ക് വിശ്വാസയോഗ്യമായ യാതൊരു തെളിവുകളും ഹാജരാക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. അങ്ങനെ ഏപ്രിൽ 7നു കർദിനാൾ ജയിൽ മോചിതനായി, അന്യായമായി വിധിക്കപ്പെട്ടവർക്കു വേണ്ടി ഫ്രാൻസീസ് പാപ്പ ദിവ്യബലി അർപ്പിച്ചു പ്രാർത്ഥിച്ച ദിവസം തന്നെയാണ് കർദ്ദിനാൾ പെൽ ജയിൽ വിമോചിതനായത് എന്നത് ദൈവപരിപാലനയുടെ ഇടപെടലായി നമുക്കു കരുതാം.
2014 ൽ കർദ്ദിനാൾ ജോർജ് പെല്ലിൻ്റെ പിൻഗാമിയായി സിഡ്നി ആർച്ചുബിഷപായി നിയമിതനായ ആർച്ചു ബിഷപ് ആൻറണി ഫിഷർ ഏപ്രിൽ എഴാം തീയതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ “കർദിനാൾ ജോർജ് എല്ലായ്പ്പോഴും നിഷ്ളങ്കനായിരുന്നു എന്നു ഇന്നത്തെ വിധി അതു അടിവരയിടുന്നുവെന്നും ” കുറിച്ചു. “ അദ്ദേഹത്തിൻ്റെ വിമോചനത്തിൽ താൻ വളരെ സന്തോഷവാനാണന്നു അദ്ദേഹത്തിനെതിരെയുള്ള നിയമ നടപടികൾ തീർന്നതിൽ ആനന്ദിക്കുന്നുവെന്നും ” ആർച്ചുബിഷപ് ഫിഷർ കൂട്ടിച്ചേർത്തു.
കർദ്ദിനാളിനെ ജയിലിൽ സന്ദർശിക്കുകയും നിയമസഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത ഓസ്ട്രേലിയയിലെ മുൻ പ്രധാനമന്ത്രി റ്റോണി ആബട്ട് ഹൈക്കോടതിയുടെ വിധിയെ നീതിയുടെ വിജയമായി കാണുന്നു.
ലോക പ്രശസ്തമായ Sky News ൻ്റെ ലേഖകൻ ആൻഡ്രൂ ബോൾട്ട് 2018ൽ കർദ്ദിനാൾ ജോർജ് പെല്ലിനെ വിക്ടോറിയ കീഴ്ക്കോടതി തടവിനു വിധിച്ചപ്പോൾ ആ വിധിയെ ഓസ്ട്രേലിയൻ ചരിത്രത്തിലെ നീതിയുടെ ഏറ്റവും വലിയ അലംഭാവമായി റിപ്പോർട്ടു ചെയ്തിരുന്നു. കർദ്ദിനാളിനെ കുറ്റവിമുക്തനാക്കിയ വിധിയെ കുറിച്ചു ബോൾട്ടിൻ്റെ പ്രതികരണം ഇങ്ങനെ ” നിരപരാധിയായ ഒരു മനുഷ്യനെ 404 ദിവസങ്ങൾ ജയിലിൽ അടച്ചതിനു, അദ്ദേഹത്തെ വേട്ടയാടിയതിനു നിരവധി പേർ അവരുടെ പങ്കാളിത്തത്തെ ഓർത്തു ലജ്ജിക്കണം.”
2023 ജനുവരി 10 നായിരുന്നു കർദ്ദിനാൾ ജോർജ് പെൽ 81 വയസ്സിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. സ്ഥിരവും പ്രതിബദ്ധതയുമുള്ള സാക്ഷ്യജീവിതത്തിലൂടെ സുവിശേഷത്തിനും സഭയ്ക്കും വേണ്ടിയുള്ള കർദ്ദിനാൾ പെല്ലിൻ്റെ ആത്മസമർപ്പണം പ്രശംസിച്ച ഫ്രാൻസിസ് മാർപാപ്പ തൻ്റെ അനുശോചന സന്ദേശം അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്: “പരീക്ഷണങ്ങളുടെ സമയത്തും സ്ഥിരോത്സാഹത്തോടെ തന്റെ കർത്താവിനെ അനുഗമിച്ച ഈ വിശ്വസ്ത ദാസൻ സ്വർഗ്ഗത്തിന്റെ സന്തോഷത്തിലേക്ക് സ്വീകരിക്കപ്പെടുകയും ശാശ്വത സമാധാനത്തിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യട്ടെ”
അന്യായമായി വേട്ടയാടപ്പെട്ട സഹനദാസാ , ദൈവസന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ.

