ശ്രീഹരിക്കോട്ട: വലിയ പ്രതീക്ഷയോടെയാണ് പുതുവർഷത്തിൽ ഐഎസ്ആർഒ ആദ്യ കുതിപ്പിന് ഒരുങ്ങിയത്. പിഎസ്എല്‍വി-സി62 റോക്കറ്റ് ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡിൽ നിന്ന് ഇന്ന് രാവിലെ 10.17ന് വിക്ഷേപിച്ചു.
ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നതിന് പിന്നാലെ റോക്കറ്റിന്റെ മൂന്നാം ഭാഗം വേര്‍പ്പെട്ട ശേഷം സാങ്കേതിക പ്രശ്ങ്ങൾ കാണിക്കാൻ തുടങ്ങി. ഇതോടെ റോക്കറ്റിന്റെ സഞ്ചാരപാത മാറിയെന്ന് ഇസ്രോ ചെയര്മാന് ഡോ. വി നാരായണന് അറിയിച്ചു. എന്താണ് സംഭവിച്ചതെന്നു റോക്കറ്റിൽ നിന്നുള്ള ഡാറ്റ ശേഖരിച്ച് വിശദമായി പഠിച്ചശേഷം അറിയിക്കമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസ്ത ബഹിരാകാശ വിക്ഷേപണ വാഹനം എന്നറിയപ്പെടുന്ന ഒന്നാണ് പിഎസ്എൽവി. എന്നാൽ ചരിത്രത്തില്‍ ഇതാദ്യമായാണ് പിഎസ്എൽവി തുടര്‍ച്ചയായ തിരിച്ചടി നേരിടുന്നത്. 2025 മേയ് മാസം നടന്ന പിഎസ്എല്‍വി-സി61 വിക്ഷേപണവും ഒരു പരാജയമായിരുന്നു. വിക്ഷേപണത്തിൽ ഉപഗ്രഹം നഷ്ടമായിരുന്നു.
അന്ന് പിഎസ്എല്‍വി റോക്കറ്റിന് സംഭവിച്ച സാങ്കേതിക പ്രശ്നം എന്താണെന്ന് ഐഎസ്ആര്‍ഒ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിഎസ്എല്‍വിയുടെ തുടര്‍ച്ചയായ പരാജയം വലിയ ചോദ്യങ്ങള്‍ ഉയര്‍ത്താൻ സാധ്യത ഏറെയാണ്.

