തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയുംമികച്ച നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു. മമ്മൂട്ടിക്ക് ഭ്രമയുഗം സിനിമയ്ക്കും ഷംല ഹംസയ്ക്ക് ഫെമിനിച്ചി ഫാത്തിമയ്ക്കുമാണ് അവാർഡ് ലഭിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്.
മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസമികച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു. മമ്മൂട്ടിക്ക് ഭ്രമയുഗം സിനിമയ്ക്കും ഷംല ഹംസയ്ക്ക് ഫെമിനിച്ചി ഫാത്തിമയ്ക്കുമാണ് അവാർഡ് ലഭിച്ചത്.
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം പ്രേമലു. സംവിധായകന് പ്രസന്ന വിതാനഗെ. മികച്ച നവാഗത സംവിധായകൻഫാസിൽ മുഹമ്മദ്- ഫെമിനിച്ചി ഫാത്തിമ. മികച്ച നൃത്ത സംവിധാനംസുരേഷ് സുന്ദർ, വിഷ്ണുദാസ് (ബൊഗെയിൻ വില്ല). മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്സയനോര (ബറോസ്).
പ്രത്യേക ജൂറി അവാര്‍ഡ് ചിത്രം പാരഡൈസ് നിര്‍മ്മാതാവ് ആന്റോ ചിറ്റിലപ്പിള്ളി, സനിത ചിറ്റലപ്പിള്ളി. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്രാജേഷ് ഒ വി – ബറോസ്. മികച്ച വസ്ത്രാലങ്കാരം സമീറ (രേഖാ ചിത്രം, ബൊഗെൻ വില്ല). മികച്ച മേക്കപ്പ് ആര്ടിസ്റ്റ്റോണക്സ് സേവ്യര്ബൊഗെയ്ന് വില്ല, ഭ്രമയുഗം.
മികച്ച ശബ്ദമിശ്രണംഫസല് എ ബക്കര്ഷിജിന് മെല്വിന് ഹട്ടന്മഞ്ഞുമ്മല് ബോയ്സ്. മികച്ച കലാസംവിധായകന്‍ അജയന് ചാലിശ്ശേരി, മഞ്ഞുമ്മല്‍ ബോയ്സ്. മികച്ച ചിത്രസംയോജകന്‍, സൂരജ് എ എസ് കിഷ്കിന്ധാ കാണ്ഡം. മികച്ച പിന്നണി ഗായിക സെബ ടോമി ആരോരും കേറിടാഞ്ഞൊരു ചില്ലയില്‍, അംഅഃ. മികച്ച പിന്നണി ഗായകന് കെ എസ് ഹരിശങ്കര്‍ പൂവേ പൂവേ താഴമ്പൂവേ, ഭ്രമയുഗം.
മികച്ച പശ്ചാത്തല സംഗീതംക്രിസ്റ്റോ സേവ്യര്‍, ഭ്രമയുഗം. മികച്ച സംഗീത സംവിധായകന് സുഷിന് ശ്യാം- മറവികളെ പറയൂ…,ഭൂലോകം സൃഷ്ടിച്ച കര്ത്താവിന് സ്തുതി. മികച്ച ഗാനരചയിതാവ് വേടൻ, കുതന്ത്രം – മഞ്ഞുമ്മല്‍ ബോയ്സ്.
മികച്ച ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, മഞ്ഞുമ്മല്‍ ബോയ്സ്. മികച്ച കഥാകൃത്ത് പ്രസന്ന വിതാനഗെ പാരഡൈസ്. മികച്ച സ്വഭാവ നടി, ലിജോമോള്‍ ജോസ് നടന്ന സംഭവം. മികച്ച സ്വഭാവ നടന്, സൗബിന് ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ത്ഥ് ഭരതന് (ഭ്രമയുഗം).
പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍ ടൊവിനോ തോമസ്- എആര്‍എം. ആസിഫ് അലി- കിഷ്കിന്ധ കാണ്ഡം. ജ്യോതിര്‍മയി-ബോഗയ്ന്‍വില്ല. ദര്‍ശന രാജേന്ദ്രന്- പാരഡൈസ്

