ചെന്നൈ: കരൂരിൽ വിജയ് നടത്തിയ റാലിയിലുണ്ടായ ദുരന്തത്തിന്റെ പേരിൽ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്തെ ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കെതിരെ ആത്മഹത്യാകുറിപ്പിൽ പരാമർശമുണ്ട്. സെന്തിൽ ബാലാജിയുടെ സമ്മർദം മൂലമാണ് കരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കാതിരുന്നത് എന്നാണ് ആരോപണം.
ദിവസവേതനക്കാരനായ അയ്യപ്പൻ ടിവി വാർത്തകൾ കണ്ട് അസ്വസ്ഥൻ ആയിരുന്നതായി കുടുംബം പറഞ്ഞു. അയ്യപ്പന്റെ ഫോൺ പോലീസ് കണ്ടെത്തിയിട്ടുണ്ട് .അതേസമയം, കരൂരിലെ അപകടത്തിൽ കൂടുതൽ ടിവികെ നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.