ന്യൂഡൽഹി: ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായി ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. \
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയാണ് മോദിയെ കണ്ട് ജിൻപിങിൻ്റെ ക്ഷണക്കത്ത് കൈമാറിയത്. ഇന്ത്യ- ചൈന ബന്ധം കൂടുതൽ മെച്ചപ്പെടുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ .ചൈനീസ് പ്രസിഡൻ്റിൻ്റെ ക്ഷണം പ്രധാനമന്ത്രി മോദി സ്വീകരിച്ചു. കസാനിൽ താനും ഷി ജിൻപിങും ഉണ്ടാക്കിയ ധാരണയ്ക്കു ശേഷം ചൈനയുമായുള്ള ബന്ധത്തിലുണ്ടായ പുരോഗതി സ്വാഗതാർഹമെന്നും മോദി പറഞ്ഞു.
അതിർത്തിയിലെ സമാധാനം രണ്ട് രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് അനിവാര്യമെന്ന് നരേന്ദ്രമോദി വ്യക്തമാക്കി . നിയന്ത്രണരേഖയിൽ കഴിഞ്ഞ ഒൻപതുമാസമായി സമാധാനം നിലനിൽക്കുന്നതിനാൽ ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതി ദൃശ്യമാണെന്ന് ഇന്ത്യ പറഞ്ഞു. ഇന്നലെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ചർച്ച നടത്തിയത്.