കാബൂൾ: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ ട്രക്കും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് ബസിന് തീപിടിച്ചതിനെ തുടർന്ന് 17 കുട്ടികൾ ഉൾപ്പെടെ 71 പേർ മരിച്ചു.
പ്രവിശ്യാ സർക്കാർ വക്താവ് അഹ്മദുള്ള മുത്തഖി എക്സിലെ ഒരു പോസ്റ്റിൽ മരണസംഖ്യ സ്ഥിരീകരിച്ചു, സമീപകാലത്തെ ഏറ്റവും മാരകമായ ഗതാഗത ദുരന്തങ്ങളിലൊന്നാണിത്.
ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ട അഫ്ഗാൻ പൗരന്മാരെ വഹിച്ചുകൊണ്ട് അതിർത്തി കടന്ന് കാബൂളിലേക്ക് യാത്ര ചെയ്യുകയായിരുന്നു ബസെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥൻ മുഹമ്മദ് യൂസഫ് സയീദി എഎഫ്പിയോട് പറഞ്ഞു.
“എല്ലാ യാത്രക്കാരും ഇസ്ലാം ക്വാലയിൽ വാഹനത്തിൽ കയറിയ കുടിയേറ്റക്കാരായിരുന്നു,”സയീദി പറഞ്ഞു.ബസിൻറെ അമിത വേഗതവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പ്രവിശ്യയിലെ പോലീസ് പറയുന്നു.