മൊസാംബിക്ക്: മൊസാംബിക്കിൽ ഐ എസ തീവ്രവാദികൾ ആറു ക്രൈസ്തവരുടെ തലയറുത്തു കൊലപ്പെടുത്തി. മൊസാംബിക്കിലെ അന്കുബേ ജില്ലയിൽ നറ്റോക്കുവാ ഗ്രാമത്തിൽ ആണ് ജൂലൈ 22 നു ആണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. മിഡിൽ ഈസ്റ്റ് മീഡിയ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് (എം ഇ എം ആർ ഐ)നടത്തിയ രഹസ്യ അന്വേഷണത്തിൽ മൊസാംബിക്കിലും മധ്യ ആഫ്രിക്കയിലും തെക്കേ ആഫ്രിക്കൻ നാടുകളിലും നടക്കുന്ന സംഭവങ്ങൾ ക്രൈസ്തവരുടെ ഉൽമൂലനത്തിനു വേണ്ടി ഐ എസ് എസ് ഭീകര സംഘടനയുടെ പ്രവർത്തനങ്ങൾ ആണെന്ന് റിപ്പോർട് ചെയ്യുന്നു. മൊസാംബിക്കിൽ നടക്കുന്നത് നിശബ്ദ ക്രിസ്ത്യൻ വംശഹത്യ ആണെന്ന് എ സി എൻ അറിയിക്കുന്നു.
മൊസാംബിക്കിലെ ഐ എസ് ഘടകം ഐ എസ് എം പി അടുത്തിടെ റിലീസ് ചെയ്ത ഇരുപതു ഫോട്ടോകൾ തങ്ങൾ നടത്തിയ നാല് വലിയ ആക്രമങ്ങളുടെ തെളിവാണെന്ന് വാദിക്കുന്നു. നാല് ആക്രമണങ്ങളും മൊസാംബിക്കിൽ ക്രൈസ്തവരുടെ ഗ്രാമങ്ങൾ കൂടുതൽ ഉള്ള ചൂരി ജില്ലയിൽ ആണ് നടന്നിരിക്കുന്നത്.
മൊസാംബിക്കിലെ റിലീജിയസ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ കോൺഫറൻസ് പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ചർച്ച് ഇൻ നീഡിനെ (എ സി എൻ) ആക്രമണത്തെ തുടർന്ന്, ബിഷപ്സ് കോൺഫറൻസ് മൊസാംബിക്കിലെ അരക്ഷിതാവസ്ഥയിൽ ആശങ്ക പ്രകടിപ്പിക്കുകയും രാജ്യത്ത് സമാധാനത്തിനായി പ്രാർഥിക്കുകയും ചെയ്തു. മൊസാംബിക്കിലെ ബെയ്റ അതിരൂപതയ്ക്കായി വിവിധ പരിശീലന കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനത്തിനുള്ളിൽ രണ്ട് വൈദികരെയും വൈദികാർഥിയെയും കൊള്ളക്കാർ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് എ സി എൻ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, മൂന്നുപേരും അപകടനില തരണം ചെയ്തിട്ടുണ്ട്.
ഇരകളിൽ ഒരാളായ ഫാ. തിമോത്തി ബയോനോ ബുർക്കിന ഫാസോയിൽ നിന്നുള്ള വൈദികനാണ്. നിലവിൽ ബെയ്റ അതിരൂപതയുടെ സമർപ്പിതജീവിതത്തിന്റെ എപ്പിസ്കോപ്പൽ വികാരിയാണ്. നസറെ പരിശീലനകേന്ദ്രത്തിന്റെ ചുമതലയും അദ്ദേഹം വഹിക്കുന്നു. മൊസാംബിക്കിൽ അൽ ഷഹാബ് തീവ്രവാദികളുടെ ആക്രമണം തുടരുകയാണ്. പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള കാബോ ഡെൽഗാഡോ പ്രവിശ്യയിൽ ആക്രമണം രൂക്ഷമാണ്.
ഫെബ്രുവരി 25 ലെ റിപ്പോർട്ടിൽ, കവർച്ചാസംഭവം സുരക്ഷാ ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്തതെന്ന് ഇരകളിലൊരാൾ പറഞ്ഞതായി എ സി എൻ ഉദ്ധരിക്കുന്നു. തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ എല്ലാം തന്നെ ക്രൈസ്തവരെ ഉൻമൂലനം ചെയ്യാൻ ലക്ഷ്യം വെച്ചിട്ടുള്ളതാണ്.