ഹൈദരാബാദ്: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും വിജയം. ബിജെപിയും തൃണമൂൽ കോൺഗ്രസും ശക്തികേന്ദ്രങ്ങൾ നിലനിർത്തി. ജൂൺ 19 നാണ് കേരളത്തിലുൾപ്പെടെ അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
കേരളത്തിൽ എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റിൽ യുഡിഎഫിൻ്റെ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. സിപിഎം സ്ഥാനാർഥി എം സ്വരാജിനെ 11,077 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
ഗുജറാത്തിലെ കാഡിയിൽ ബി ജെ പി യിലെ രാജേന്ദ്രകുമാർ ചാവ്ഡ 39,452 വോട്ടുകൾക്ക് കോൺഗ്രസിൻ്റെ രമേശ് ചാവ്ഡയെ പരാജയപ്പെടുത്തി.രാജേന്ദ്രകുമാറിന് 99,742 വോട്ടുകൾ ലഭിച്ചു. രമേശ് ചാവ്ഡെ 60,290 വോട്ടുകൾ നേടി.
ഗുജറാത്തിലെ വിസവദർ മണ്ഡലത്തിൽ എഎപി വൻ മുന്നേറ്റം നടത്തി. എഎപി യുടെ ഗോപാൽ ഇറ്റാലിയ ബിജെപിയുടെ കിരിത് പട്ടേലിനെ 17,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഗോപാൽ ഇറ്റാലിയ 75,942 വോട്ടുകൾ നേടിയപ്പോൾ കിരിത് പട്ടേൽ 58,388 വോട്ടുകൾ നേടി.
പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ എഎപി കോൺഗ്രസിൻ്റെ ഭരത് ഭൂഷൺ ആഷുവിനെ 10,000 ത്തിലധികം വോട്ടുകൾക്ക് പിന്നിലാക്കി. എഎപി സ്ഥാനാർഥി സഞ്ജീവ് അറോറയാണ് വിജയമ നേടിയത് .