തിരുവനന്തപുരം: രാജ് ഭവനിൽ സംഘടിപ്പിച്ച സ്കൗട്സ് ആൻഡ് ഗൈഡ്സ് പുരസ്കാര വിതരണച്ചടങ്ങിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി.ശിവൻകുട്ടി ഇറങ്ങിപ്പോയി. ഗവർണർ രാജേന്ദ്ര അർലേക്കർ വേദിയിൽ ഉള്ളപ്പോഴാണ് സംഭവം.
രാജ്ഭവനു പുറത്ത് മാധ്യമങ്ങൾക്ക് മുന്നിൽ മന്ത്രി ഗവർണറെ ശക്തമായി വിമർശിച്ചു. പ്രോട്ടോക്കോൾ തെറ്റിച്ച മന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിൽ രാജ്ഭവൻ വാർത്താക്കുറിപ്പിറക്കി.
രാവിലെ 11 ന് ചടങ്ങ് ആരംഭിച്ചതെങ്കിലും 11.20 ആയപ്പോൾ ആണ് മന്ത്രി എത്തിയത്. മന്ത്രി എത്തുമ്പോൾ ഗവർണർ ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ നിലവിളക്കു കൊളുത്തുകയായിരുന്നു. അതിന് ശേഷം പ്രസംഗത്തിലാണ് മന്ത്രി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. അതേ സമയം ഗവർണർ ചടങ്ങിൽ നിന്നിറങ്ങും വരെ ആർക്കും അവിടം വിട്ടുപോകാൻ അനുവാദമില്ല എന്നും, ഭാരതാംബയെ അറിയില്ലെന്നു മന്ത്രി സമ്മതിച്ചത് ദയനീയമാണ്. വിദ്യാർത്ഥികളുടെ മുന്നിലായിരുന്നു മന്ത്രിയുടെ പ്രകടനം എന്നും രാജ് ഭവൻ വാർത്താ കുറിപ്പിറക്കി.