ഇറാഖ്: മധ്യപൂര്‍വ്വേഷ്യയിലെ വിവിധ സംഘർഷങ്ങൾക്കിടയില്‍ ഇറാഖിലെ ക്വാരാഘോഷിൽ 450 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു. കഴിഞ്ഞ ഒരു മാസമായി പട്ടണത്തിലെ വിവിധ പള്ളികളിൽ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ആൺകുട്ടികളും പെൺകുട്ടികളും ഉള്‍പ്പെടെ 450 കുഞ്ഞുങ്ങളാണ് ആദ്യമായി ഈശോയെ സ്വീകരിച്ചത്.
ഐ എസ് ഐ എസ് പോലെ ഉള്ള തീവ്രവാദ ശക്തികളുടെ വളരെ ശക്തമായ പീഡനങ്ങൾ ഏൽക്കേണ്ടി വരുമ്പോഴും ക്രിസ്തുവിൽ അടിയുറച്ചു വിശ്വസിച്ചു മുന്നോട്ട് പോകുന്ന ഇറാഖിലെ ക്രിസ്ത്യൻ സമൂഹത്തെ ആർച് ബിഷപ്പ് ബെനെഡിക്ടോ ഹന്നോ ദിവ്യബലി മദ്ധ്യേ ഉള്ള പ്രസംഗത്തിൽ പ്രശംസിച്ചു.
ഐ എസ് ഐ എസിന്റെ ശക്തമായ വെല്ലുവിളി ഉയർന്നപ്പോൾ ക്വാരാഘോഷിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും അനേകം ക്രിസ്ത്യാനികൾക്ക് സ്വന്തം വീടും നാടും ഉപേക്ഷിച്ചു പോകേണ്ടി വന്നിരുന്നു. അവിടെ ആണ് ഇത്ര ഏറെ കുട്ടികൾ പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നത് എന്നത് ശ്രദ്ധേയം ആണ്.