കൊച്ചി: മലയോരങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേർപ്പെടുത്തി ഹൈക്കോടതി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും പാടില്ലെന്ന് ഹൈക്കോടതിയുടെ മാർഗനിർദേശം .
രണ്ട് ലിറ്ററിൽ താഴെയുളള ശീതളപാനീയ കുപ്പികൾ മലയോരങ്ങളിൽ ഉപയോഗിക്കരുത്.
അഞ്ച് ലിറ്ററിൽ താഴെയുളള വെളളക്കുപ്പികൾ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തികൊച്ചി: മലയോര മേഖലയിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേർപ്പെടുത്തി ഹൈക്കോടതി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും പാടില്ലെന്ന് ഹൈക്കോടതിയുടെ മാർഗനിർദേശങ്ങളിൽ പറയുന്നു.
രണ്ട് ലിറ്ററിൽ താഴെയുളള ശീതളപാനീയ കുപ്പികൾ മലയോരങ്ങളിൽ ഉപയോഗിക്കരുത്. അഞ്ച് ലിറ്ററിൽ താഴെയുളള വെളളക്കുപ്പികൾ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തി. കോടതിയുടെ ഉത്തരവ് സർക്കാർ കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ഡിസ്പോസിബിൾ പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പ്, സ്ട്രോ, കവറുകൾ, ബേക്കറി ബോക്സുകൾ തുടങ്ങിയവയും മലയോര വിനോദസഞ്ചാര മേഖലകളിൽ ഉപയോഗിക്കുന്നതും വിൽക്കുന്നതും കോടതി നിരോധിച്ചിട്ടുണ്ട്.
തിരക്കേറിയ മലയോര ടൂറിസ്റ്റ് വിനോദസഞ്ചാര മേഖലകളിലാണ് നിരോധനം.
.കോടതിയുടെ ഉത്തരവ് സർക്കാർ കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിലുണ്ട് . ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പ്, സ്ട്രോ, കവറുകൾ, ബേക്കറി ബോക്സുകൾ തുടങ്ങിയവയും മലയോര വിനോദസഞ്ചാര മേഖലകളിൽ ഉപയോഗിക്കുന്നതും വിൽക്കുന്നതും കോടതി നിരോധിച്ചിട്ടുണ്ട്. തിരക്കേറിയ മലയോര വിനോദസഞ്ചാര മേഖലകളിലാണ് നിരോധനം.
പ്ലാസ്റ്റിക് നിരോധനത്തിനുളള ഏകോപനം ചീഫ് സെക്രട്ടറിയും തദ്ദേശ സെക്രട്ടറിയും ഉറപ്പാക്കണം. നിരോധിത മേഖലകളിൽ കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിന് കിയോസ്കുകൾ സ്ഥാപിക്കണം. വെളളം കുടിക്കുന്നതിനായി സ്റ്റീൽ, കോപ്പർ ഗ്ലാസുകൾ ഏർപ്പെടുത്തണം . ജലാശയങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾ തടയണമെന്നും പ്ലാസ്റ്റിക്കിന് പകരം സമാന്തര സൗകര്യങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു .