ന്യൂയോർക്ക്: ഫിഫ ക്ലബ് വേൾഡ് കപ്പ് 2025 പോരാട്ടത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ചെൽസിക്ക് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് അവർ ലൊസാഞ്ചലസ് എഫ്സിയെ പരാജയപ്പെടുത്തി . പാൽമിറസ്- എഫ്സി പോർട്ടോ പോരാട്ടം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു . ബൊക്ക ജൂനിയേഴ്സ്- ബെൻഫിക്ക പോരാട്ടം 2-2നു സമനിലയിലും അവസാനിച്ചു .
രണ്ടു പകുതികളിലായി നേടിയ ഗോളുകളാണ് ചെൽസിയെ വിജയത്തിലേക്ക് നയിച്ചത്.
മൂന്ന് റെഡ് കാർഡുകൾ കണ്ട പോരാട്ടത്തിലാണ് ബൊക്ക ജൂനിയേഴ്സ്- ബെൻഫിക്ക പോരാട്ടം 2-2നു സമനിലയിൽ പിരിഞ്ഞത്. 45ാം മിനിറ്റിൽ ബൊക്കയുടെ ആന്റർ ഹെരേരയും 88ാം മിനിറ്റിൽ ജോർജ് ഫിഗലുമാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. ബെൻഫിക്കയുടെ ആൻഡ്രെ ബെലോട്ടി 72ാം മിനിറ്റിലും ചുവപ്പ് കാർഡ് വാങ്ങി.
രണ്ട് ഗോളിനു പിന്നിൽ നിന്ന ശേഷമാണ് ബെൻഫിക്ക സമനില പിടിച്ചത്. ആറ് മിനിറ്റിനുള്ളിൽ റോഡ്രോഗോ ബറ്റാഗ്ലിയ ബൊക്ക ജൂനിയേഴ്സിനു രണ്ടാം ഗോൾ സമ്മാനിച്ചു.
45ാം മിനിറ്റിൽ പെനാൽറ്റിയിൽ എയ്ഞ്ചൽ ഡി മരിയയാണ് ബെൻഫിക്കയ്ക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. 84ാം മിനിറ്റിൽ മറ്റൊരു അർജന്റീന താരമായ നിക്കോളാസ് ഒടാമെൻഡി ബെൻഫിക്കയുടെ രണ്ടാമത്തെ സമനില ഗോളും സാധ്യമാക്കി