കെ ജെ സാബു
ആലപ്പുഴ എറണാകുളം തീരങ്ങളിൽ വാതക കണ്ടെയ്നര്‍ അടിഞ്ഞു
കാലവർഷത്തിൽ ജീവിതത്തിനും മരണത്തിനും ഇടയിൽ ജീവിക്കുന്ന തീരജനതയ്ക്കുമേൽ കൂനിൻ മേൽകുരുവെന്ന പോലെ കപ്പലപകടത്തിന്റെ ബാക്കിപത്രങ്ങൾ . ആശ്വസവാക്കുകൾ ചൊരിയുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തിലാരും തീരത്ത് താമസിക്കുന്നവരല്ല.
ഒടുവിൽ ആലപ്പുഴയിലും എറണാകുളത്തും തീരത്ത് വാതക കണ്ടെയ്നര്‍ അടിഞ്ഞിരിക്കുകയാണ് .കൊച്ചി തീരത്ത് തിപീടിച്ച സിംഗപ്പുർ കപ്പൽ വാൻ ഹാ യിൽ നിന്ന് വീണ കണ്ടെയ്നറാണെന്നാണ് നിഗമനം.
ആശ്വസവാക്കുകൾ ചൊരിയുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തിലാരും തീരത്ത് താമസിക്കുന്നവരല്ല
അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്തിലെ വളഞ്ഞവഴി- കാക്കാഴം തീരത്തും, എറണാകുളം ചെല്ലാനം തീരത്തുമാണ് കണ്ടെയ്നറുകള്‍ അടിഞ്ഞത്.
അമ്പലപ്പുഴയിൽ അടിഞ്ഞ വാതക കണ്ടെയ്നറിൽ 22കെഎക്സ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്നർ തീരത്തടിഞ്ഞതോടെ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്ത് നാട്ടുകാർ തടിച്ചുകൂടി. വിവരമറിഞ്ഞ് പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ടാങ്കർ കാലിയാണെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
നേരത്തെ ചരക്കുകപ്പലിൽനിന്നും ലൈഫ്ബോട്ടും ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞിരുന്നു. ലൈഫ് ബോട്ട് തീരത്തിനു സമീപത്തെ മരത്തില്‍ കെട്ടിയിട്ടിരിക്കുകയാണ്. ആലപ്പുഴയിലേക്ക് കൂടുതല്‍ കണ്ടെയ്നര്‍ വരാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പ് ലഭിച്ചതായി ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് പറഞ്ഞു.
‘കണ്ടാൽ കൈകൊണ്ട് തൊട്ടുപോകരുത്’ എന്ന് അധികാരികൾ കർശന നിർദ്ദേശം നൽകിയിട്ടുള്ള ഈ രാസമാലിന്യങ്ങൾക്ക് കൂടി കാവലിരിക്കേണ്ട ഗതികേടിലാണ് തീരജനത .