സങ്കീർണ്ണമായികൊണ്ടിരിക്കുന്ന ഇറാൻ ഇസ്രായേൽ സംഘർഷത്തിൽ അതീവ ആശങ്ക അറിയിച്ച് ലീയോ പാപ്പാ. ആഗോള സഭ പ്രത്യാശയുടെ ജൂബിലി വർഷം ആചരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് വത്തിക്കാനിൽ വി. പത്രോസിന്റെ ബസലിക്കായിൽ അനുവദിച്ച പ്രത്യേക പ്രഭാഷണത്തിൽ ആണ് പാപ്പാ തന്റെ ഈ ആശങ്ക അറിയിച്ചത്.
അനുരഞ്ജന പ്രക്രിയയ്ക്ക് തുടക്കം കുറിക്കുകയും, എല്ലാവർക്കും സുരക്ഷയും സമാധനവും ഉറപ്പു നല്കുന്ന പരിഹാരങ്ങൾ പരിപോഷിപ്പിക്കുകയും ചെയ്ത് കൊണ്ടു സമാധാനം പുനസ്ഥാപിക്കുക എന്നുള്ളത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്വം ആണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഇറാനിലെയും ഇസ്രായേലിലേയും സ്ഥിതി വഷളായി കൊണ്ടിരിക്കുക ആണെന്നും, ഇത്രയും ലോലമായ അവസരത്തിൽ ഉത്തരവാദിത്വവും യുക്തിയും പുലർത്തണമെന്നും, ആരും ആരുടെയും അസ്ഥിത്വത്തിന് ഭീഷണി ആകരുതെന്നും പാപ്പാ കൂട്ടി ചേർത്തു. സമാധാന പൂർണ്ണമായ കൂടികാഴ്ചകളിലൂടെയും ആത്മാർത്ഥ സംഭാഷണങ്ങളിലൂടെയും വേണം സുരക്ഷിതമായ ഒരു ലോകം കെട്ടിപ്പടുക്കാൻ എന്നും പാപ്പാ ഓമ്മിപ്പിച്ചു.