കൊച്ചി :ചെല്ലാനം പഞ്ചായത്തിലെ കടലാക്രമണം നേരിടുന്ന കണ്ണമാലി, ചെറിയ കടവ്, കാട്ടിപ്പിമ്പ് പ്രദേശങ്ങളിൽ ജിയോ ബാഗ് നിരത്തി താത്കാലിക സംരക്ഷണമൊരുക്കാൻ തീരുമാനം. ഇതിനായി കേരള സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഒരു കോടി 25 ലക്ഷം രൂപ അനുവദിചു. കടൽ കയറ്റം ശക്തമായ . കണ്ണമാലി മുതൽ മാനാശ്ശേരി വരെയുള്ള 7 സ്ഥലങ്ങളിൽ മണൽ നിറച്ച ജിയോ ബാഗുകൾ സ്ഥാപിച്ച് താത്കാലിക സുരക്ഷ ഒരുക്കും. നാളത്തന്നെ പണികൾ ആരംഭിക്കുന്നതിന് കളക്ടർ നിർദ്ദേശം നൽകി. രൂക്ഷമായി കടൽകയറുന്ന 4 സ്ഥലങ്ങളിൽ ജൂൺ 17 ന് മുൻപ് പണികൾ ആരംഭിക്കും.
ചെല്ലാനം മുതൽ ഫോർട്ടു കൊച്ചി വരെയുള്ള കടൽ തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ടി.എ. ഡാൽഫിനും കൂട്ടരും നൽകിയിട്ടുള്ള പൊതു താത്പര്യ ഹർജ്ജിയിൽ ഹൈകോടതി നിലപാട് കർശ്ശനമാക്കുകയും ജൂൺ 17 ന് മുമ്പായി തീരസംരക്ഷണത്തിനായി കൈക്കൊളളാനുദ്ദേശിക്കുന്ന നടപടികളും സമയക്രമവും കോടതിയെ അറിയിക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണിത്.
എന്നാൽ താത്കാലിക സുരക്ഷയല്ല ശാശ്വതമായ സുരക്ഷയാണ് വേണ്ടതെന്നും കണ്ണമാലി പുത്തൻ തേട് ഗ്യാപ്പിന് സമീപത്തെത്തി നിറുത്തി വച്ചിരിക്കുന്ന ടെട്രാപോഡ് കടൽ ഭിത്തിയുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും ഹർജ്ജിക്കാരൻ ടി.എ. ഡാൽഫിൻ കളക്ടറോടാവശ്യപ്പെട്ടു.
യോഗത്തിൽ ഇറിഗേഷൻ ഉദ്ദ്യോഗസ്ഥർ, അഡ്വ. ഷെറി ജെ.തോമസ് , കെ.എൽ .സി.എ.സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരിമാഞ്ചേരി , ചെല്ലാനം പഞ്ചായത്ത് പ്രസിസന്റ് ജോസഫ്, പഞ്ചായത്ത് സെകട്ടറി. വി.ടി.സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.