തിരുവനന്തപുരം : കപ്പൽ എൽസ-3 മുങ്ങിയതുമായി ബന്ധപ്പെട്ടുള്ള മാലിന്യം നീക്കുന്ന പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരും, ദുരന്ത നിവാരണ അതോറിറ്റിയും ലോക പരിസ്ഥിതി ദിന സന്ദേശത്തെ അപമാനിച്ചിരിക്കുകയാണന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി സ്റ്റെല്ലസ്.
കേരളത്തിന്റെ കടലും, തീരവും, പ്ലാസ്റ്റിക്കിനാൽ മലിനമായിട്ട് ഇന്നേ13 ദിവസമായി . പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ഉണർന്നു പ്രവർത്തിക്കാൽ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന ആചരണത്തിന്റെ ആപ്തവാക്യമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തുള്ള തീരപ്രദേശമായ തുമ്പയിലെ കടൽ തീരത്തിലെ കാഴ്ചകൾ കണ്ടാൽ ഏതൊരു പരിസ്ഥിതി സ്നേഹിയും ലജ്ജിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു .
ഇത്രയും വലിയൊരു ദുരന്തത്തിന്റെ ഭാഗമായി മണലിൽ ഒരടി താഴ്ചയിൽ അടിഞ്ഞു കൂടികിടക്കുന്ന പ്ലാസ്റ്റിക് പെല്ലറ്റസുകൾ എത്ര തലമുറയെ ബാധിക്കുമെന്നുള്ള ആശങ്കയിലാണ് കടലോര ജനത.
ചെറിയ ഒരു അരിപ്പിൽ (Netmesh) ഒരു ജീവനക്കാരൻ രണ്ട് കൈയിലും കാലിടുന്ന ചെരിപ്പ്(Chapel) ഉപയോഗിച്ചു കൊണ്ട് അരിച്ചു മാറ്റുന്നത് എത്ര നാണംകെട്ട പ്രവർത്തിയാണ് .
ഇങ്ങനെ പോയാൽ എത്ര കാലം കൊണ്ട് ശുചീകരണം നടപ്പിലാക്കാൻ കഴിയും 13 ദിവസം പിന്നിട്ടിട്ടും നമ്മുടെ ദുരന്തനിവാരണ അതോറിറ്റിയോ, തുറമുഖ കമ്പനിയോ വിഷയം ഗൗരവമായി എടുത്തിട്ടില്ലായെന്നതിന്റെ തെളിവാണ് തുമ്പ കടൽതീരത്തെ കാഴ്ചകൾ .എത്ര ആഴമുള്ള മണൽ എടുക്കാമെന്ന് ഇതുവരെ തിട്ടപ്പെടുത്താത്തത് വളരെ ദയനീയമാണ്. ദുരന്ത നിവാരണ രംഗത്തെ നമ്മുടെ സാങ്കേതിക വൈവിധ്യം ഇത്ര ദയനീയമാണോയെന്ന് ലോകം മൂക്കത്ത് കൈവെച്ച് ചോദിക്കില്ലേ? സ്റ്റെല്ലസ്ചോദിക്കുന്നു.
ദയവായി ഇത് നിർത്തിവെച്ച ഓട്ടോമാറ്റിക് വൈബ്രേറ്റർ (Automatic vibrator) ഉപയോഗിച്ച്(Movable netmesh) സ്ഥാപിച്ച അതിൽ ഒരടി വരെയുള്ള മണൽ അരിച്ച് മാന്തിയിട്ട് കടലോരം വൃത്തിയാക്കണം അതിലൂടെ മാത്രമേ ഇപ്പോൾ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് പല്ലറ്റസുകളെ 80% നമുക്ക് മാറ്റാൻ കഴിയുള്ളൂ. അതിനായുള്ള സ്റ്റാൻഡേർഡ് (standred operating systum) ഓപ്പറേറ്റിങ് സിസ്റ്റം തയ്യാറാക്കി ഈ ദുരന്ത നിവാരണം എങ്ങനെ നടപ്പിലാമെന്നത് കടലോര ജനതയെ മനസ്സിലാക്കി കൊടുക്കേണ്ടതാണന്ന് പി സ്റ്റെല്ലസ്. പ്രസ്താവനയിൽ പ്രറഞ്ഞു .