വാഷിങ്ടൺ: മൈക്രോസോഫ്റ്റ് 300-ലധികം പേരെക്കൂടി പിരിച്ചുവിട്ടു. നേരത്തേ ആറായിരം പേരെ പിരിച്ചുവിട്ടിരുന്നു. വാഷിങ്ടൺ സ്റ്റേറ്റ്സ് നോട്ടീസ് പ്രകാരമാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് അമേരിക്കൻ ബിസിനസ് മാഗസിൻ ആയ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
കമ്പനിയുടെ വിജയത്തിനായാണ് പിരിച്ചുവിടുന്നതെന്നും കമ്പനിയുടെ ഉയർച്ചയ്ക്കായാണ് അവശ്യ മാറ്റങ്ങൾ കൊണ്ടുവരുന്നതെന്നും അധികൃതർ വ്യക്തമാക്കി.
2024 ജൂൺ വരെ ഏകദേശം 2,28,00 മുഴുവൻ സമയ ജീവനക്കാരുണ്ടായിരുന്നു കമ്പനിയിൽ. ഇവരിൽ 55 ശതമാനവും അമേരിക്കയിൽ ജോലിചെയ്യുന്നവരാണ്. കമ്പനിയുടെ ഈ നീക്കം സോഫ്റ്റ് വയർ എഞ്ചിനിയർമാരെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. കമ്പനികൾ നിർമിത ബുദ്ധിക്കായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നത് പണം ലാഭിക്കുവാനുള്ള ശ്രമങ്ങൾക്ക് അടിവരയിടുന്നതാണ്.
കോർപറേറ്റുകൾ AI- കേന്ദ്രീകൃത ജോലികൾക്ക് മുൻഗണന നൽകുന്നതും പണം ലാഭിക്കാൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതും തൊഴിൽ മേഖലയെ സാരമായി ഉലയ്ക്കുകയാണ് .