കോഴിക്കോട് : ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങളും, മിഷനറിമാരും അക്രമണത്തിന് നിരന്തരം വിധേയമാകുന്നത് ആശങ്കജനകവും ഭയപ്പെടുത്തുന്നതുമാണെന്ന് കോഴിക്കോട് അതിരൂപത കെ ൽ സി എ.
ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഒറീസ യിലെ സമ്പൽപൂരിൽ തൊണ്ണൂറ് വയസ്സുള്ള ഒരു വൈദികൻ ഉൾപ്പടെ 2 വൈദികരെ അതിക്രൂരമായ പീഡനത്തിന് വിധേയമാക്കിയ സംഭവത്തിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കെ ൽ സി എ കോഴിക്കോട് അതിരൂപത ആവശ്യപ്പെട്ടു.
അതിരൂപത ഡയറക്ടർ മോൺ. Dr. വിൻസെന്റ് അറക്കൽ യോഗം ഉൽഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ബിനു എഡ്വേഡ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ പോൾ ആൻഡ്രൂസ് സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറക്കൽ, ജനറൽ സെക്രട്ടറി ജോർജ് കെ. വൈ. പ്രകാശ് പീറ്റർ, സണ്ണി എ. ജെ, ഫ്ലോറ മെൻഡോൻസാ, തോമസ് ചെമ്മനം, ടി. ടി. ജോണി, മജോ പൂമല, ലത മെൻഡോൻസാ തുടങ്ങിയവർ സംസാരിച്ചു.