കണ്ണൂർ : കണ്ണൂർ രൂപതയുടെയും സാമൂഹ്യ ക്ഷേമ വിഭാഗമായ കൈറോസിന്റെയും രജത ജൂബിലിയുടെ ഭാഗമായി 2025 ജനുവരി 18 ആം തീയതി കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യൻ താക്കോൽദാനം നൽകിയ ആറ് ഭവനങ്ങളുടെ ഗൃഹപ്രവേശനവും ആശിർവാദകർമ്മവും കണ്ണൂർ രൂപത മെത്രാൻ അലക്സ് വടക്കുംതലയും സഹായ മെത്രാൻ ഡെന്നീസ് കുറിപ്പശ്ശേരിയും, ഡോക്ടർ ജിൽസൺന്റെയും നേതൃത്വത്തിൽ പൂവംമാവുച്ചേരിൽ വെച്ച് നടന്നു.
തദവസരത്തിൽ തന്നെ, 6 പൂർണ്ണമായും പണിതീർന്ന ഭവനങ്ങൾ കുടുംബങ്ങൾക്ക് കൈമാറുകയും ചെയ്യ്തു.
ഭവന നിർമ്മാണത്തിന് ആവശ്യമായ സ്ഥലം സംഭാവന ചെയ്തത് ഡോ.മാത്യു കൊടൈക്കനാൽ ആണ്.
സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന നിർധനരായ ആറു കുടുംബങ്ങൾക്ക് ഭവനം നൽകുന്നതിൽ കൈറോസും രൂപതാ അംഗങ്ങളും അഭിമാനം കൊള്ളുകയും സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല അഭിപ്രായപ്പെട്ടു. സഭയുടെ നാനാവിധത്തിലുള്ള കരുണയുടെയും ആർദ്രതയുടെയും മുഖം ഇതിലൂടെ കാണാം എന്നും ജീവിക്കുന്ന ക്രിസ്തുവിനെ ആണ് ഇതിലൂടെ പ്രഘോഷിക്കുക, എന്നും സഹായം മെത്രാൻ
ഡോ .ഡെന്നീസ് കുറിപ്പശ്ശേരി പറഞ്ഞു.
കണ്ണൂർ രൂപതയും കൈറോസും 25 വർഷം പിന്നിടുമ്പോൽ 56 ഭവനങ്ങളാണ് പൂർത്തീകരിക്കാൻ സാധിച്ചത്. സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിറഞ്ഞ ജനവിഭാഗത്തോടു കൂടെ ചേർന്ന് നിന്നുകൊണ്ട് ജാതിമത മതിലുകൾക്കപ്പുറം ക്രിസ്തുവിന്റെ മുഖം എല്ലാവരിലും ദർശിച്ചുകൊണ്ട് സ്നേഹത്തിന്റെയും ആർദ്രതയുടെയും കരുണയുടെയും സുവിശേഷമായി മാറുകയാണ് ഇതിലൂടെ എന്ന് കൈറോസ് ഡയറക്ടർ ഫാദർ ജോർജ് മാത്യു ചെമ്പകശ്ശേരിയിൽ പറഞ്ഞു. വൈദികരും സന്യാസിനികളും, ജനപ്രതിനിധികളും പൗര പ്രമുഖരും പ്രമുഖരും അല്മായ നേതൃത്വങ്ങളും അടങ്ങുന്ന ജനസമൂഹം ചടങ്ങിൽ പങ്കെടുത്തു .