മക്ക: ദക്ഷിണ സൗദി അറേബ്യയിലെ വിവിധ മേഖലകളില്‍ കനത്ത മഴയേത്തുടര്‍ന്ന് ഏഴ് പേര് മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട് . അല്‍-ഖുന്‍ഫുദയിലാണ് മഴ കനത്ത നാശ നഷ്ടങ്ങള്‍ വിതച്ചത്. അഖ്സ്, യബ, ഖനൂന താഴ്വരകളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത മഴയാണ് പെയ്തത് . ശക്തമായ മഴയെ തുടര്‍ന്ന് ത്വാഇഫ്, ഖുന്‍ഫുദ, യാമ്പു, ജീസാന്, അസീര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.വാദി ഖനൂനയിലെ മലവെള്ളപ്പാച്ചിലില്‍ ഒരു യെമനി പൗരനടക്കം രണ്ട് പേര് മരിച്ചു.മക്കയില്‍ നിന്നെത്തിയ സിവില്‍ ഡിഫന്‍സും,ഖുന്‍ഫുദ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന് ചേര്‍ന്ന് ഹെലികോപ്റ്ററുകള്‍ വഴി നിരവധി താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഖുന്ഫുദയിലെ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ മുസ്ലേ അല്‍ ഒലാനി പറഞ്ഞു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ജിദ്ദയെ ജിസാണ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയില്‍ ഗതാഗതം നാല് മണിക്കൂറിലധികം നിര്‍ത്തിവെച്ചു. മഹായില്‍ അസീര്‍, റിജാല്‍ അല്‍മ ഗവര്‍ണറേറ്റുകളിലെ താഴ്വരകളില്‍ മഴയില്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര് മരിച്ചതായി അസീര്‍ മേഖലയിലെ സിവില്‍ ഡിഫന്‍സ് ആക്ടിംഗ് ഡയറക്ടറേറ്റിറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അല്‍-ഹമറിലെ തിഹാമയിലെ രണ്ട് പൗരന്മാര് വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയി, ഇവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Trending
- യൗസേപ്പിതാവിന്റെ താരാട്ട്
- മൈക്രോ വിഹിതം ഇങ്ങെത്തുംമുന്പ്
- ഉക്രൈനു കൈത്താങ്ങേകി; ലിയോ പാപ്പാ
- മെക്സിക്കോയിൽ നടന്നുവരുന്ന ദൈവശാസ്ത്ര-അജപാലന കോൺഗ്രസിൽ ലിയോ പാപ്പയുടെ സന്ദേശം
- “ദൈവത്തെ സ്നേഹിക്കുന്ന നിരീശ്വരവാദിയായ”വ്യക്തിക്ക് പാപ്പാ നൽകിയ ഉത്തരം
- 2026 ലും ഇന്ത്യയിലേക്കില്ല; പാപ്പയുടെ അപ്പസ്തോലിക യാത്രയുടെ വിവരങ്ങൾ
- “ഡേവിഡ്”; ആനിമേറ്റഡ് മ്യൂസിക്കൽ ചലച്ചിത്രം കൂടുതൽ തീയേറ്ററുകളിലേക്ക്
- സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ; പുതിയ കുരിശിന്റെ വഴിയുടെ ചിത്രങ്ങൾ

