പാലക്കാട്: കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ നല്ല രീതിയിലുള്ള അന്വേഷണം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസിന്റെ അന്വേഷണ മികവുകൊണ്ടാണ് പ്രതികളെ പിടിക്കാനായത്. ഇത്തരം സംഭവങ്ങളുണ്ടായ ഉടനെ കുറ്റവാളികളെ പിടികൂടാൻ കഴിയണമെന്നില്ലെന്നും ചിലർ അനാവശ്യമായി പൊലീസിനെ കുറ്റപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം സംഭവം മാധ്യമങ്ങൾ സംയമനത്തോടെ റിപ്പോർട്ട് ചെയ്തു. ആ ശ്രദ്ധയും സൂക്ഷ്മതയും തുടർന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടിയെ കണ്ടെത്തിയത് പൊലീസിന്റെ വലിയ വ്യൂഹമാണ്. കുട്ടിയെയും കൊണ്ട് പുറത്തേക്ക് പോകാന്‍ തട്ടികൊണ്ടു പോയ സംഘത്തിന് കഴിഞ്ഞില്ല. അതിനെ താൻ അന്ന് അഭിനന്ദിച്ചിരുന്നു. എന്നാൽ യുക്തിബോധത്തെ ചോദ്യം ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കുട്ടിയെ പെട്ടെന്ന് കണ്ടെത്താത്തതിൽ ചിലര്‍ പൊലീസ് സ്റ്റേഷൻ ഉപരോധിക്കാൻ ഇറങ്ങി പുറപ്പെട്ടു. അതിന്റെ അർത്ഥമെന്താണ്? എന്തെങ്കിലും വീഴ്ച സംഭവിച്ചാലല്ലേ പ്രതിഷേധിക്കുക? രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഇത്തരം പ്രതിഷേധമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Trending
- കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ നേതൃസംഗമം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു
- ‘പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ല’; എന്‍ കെ പ്രേമചന്ദ്രന് എംപി.
- ഡല്‍ഹിയുടെ പേര് മാറ്റണമെന്ന് വിഎച്ച്പി, പുതിയ പേരും നിര്‍ദ്ദേശിച്ചു
- മദ്യ ലഹരിയിൽ, ബൈക്കിലൊഴിക്കാൻ വാങ്ങിയ പെട്രോൾ ഒഴിച്ച് ജേഷ്ഠൻ സഹോദരനെ തീ കൊളുത്തി
- നിണസാക്ഷിയായ ഇഗ്നേഷ്യസ് മലൊയാൻ ഉൾപ്പടെ ഏഴു വാഴ്ത്തപ്പെട്ടവരെ ലിയൊ പതിനാലാമൻ പാപ്പാ വിശുദ്ധരായി പ്രഖ്യാപിച്ചു
- വെടിനിർത്തൽ ലംഘിച്ച് ഗാസയിൽ വീണ്ടും ഇസ്രയേലിന്റെ രൂക്ഷആക്രമണം
- തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ-എസ്ഡിപിഐ സംഘർഷം: ആംബുലന്‍സുകൾ കത്തി നശിച്ചു
- ഫിഫ അണ്ടർ 20 ലോകകപ്പിൽ അർജൻറീനയെ പരാജയപ്പെടുത്തി മൊറോക്കയ്ക്ക് കിരീടം