പാലക്കാട്: കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ നല്ല രീതിയിലുള്ള അന്വേഷണം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസിന്റെ അന്വേഷണ മികവുകൊണ്ടാണ് പ്രതികളെ പിടിക്കാനായത്. ഇത്തരം സംഭവങ്ങളുണ്ടായ ഉടനെ കുറ്റവാളികളെ പിടികൂടാൻ കഴിയണമെന്നില്ലെന്നും ചിലർ അനാവശ്യമായി പൊലീസിനെ കുറ്റപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം സംഭവം മാധ്യമങ്ങൾ സംയമനത്തോടെ റിപ്പോർട്ട് ചെയ്തു. ആ ശ്രദ്ധയും സൂക്ഷ്മതയും തുടർന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടിയെ കണ്ടെത്തിയത് പൊലീസിന്റെ വലിയ വ്യൂഹമാണ്. കുട്ടിയെയും കൊണ്ട് പുറത്തേക്ക് പോകാന്‍ തട്ടികൊണ്ടു പോയ സംഘത്തിന് കഴിഞ്ഞില്ല. അതിനെ താൻ അന്ന് അഭിനന്ദിച്ചിരുന്നു. എന്നാൽ യുക്തിബോധത്തെ ചോദ്യം ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കുട്ടിയെ പെട്ടെന്ന് കണ്ടെത്താത്തതിൽ ചിലര്‍ പൊലീസ് സ്റ്റേഷൻ ഉപരോധിക്കാൻ ഇറങ്ങി പുറപ്പെട്ടു. അതിന്റെ അർത്ഥമെന്താണ്? എന്തെങ്കിലും വീഴ്ച സംഭവിച്ചാലല്ലേ പ്രതിഷേധിക്കുക? രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഇത്തരം പ്രതിഷേധമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Trending
- ഇൻഫ്ലുവൻസർമാരിൽ നിന്ന് സാക്ഷികളിലേക്ക്’; ഡിജിറ്റൽ ലോകത്ത് ക്രിസ്തീയ ദൗത്യത്തിന് പുതിയ വഴികൾ
- അപ്പസ്തോലിക ലൈബ്രറിയുടെ പ്രാധാന്യത്തെക്കുറിച്ച് ലെയോ പതിനാലാമൻ പപ്പ
- ബാഗ്ദേദയിൽ ക്രൈസ്തവ യുവജനങ്ങളുടെ ആത്മീയ സംഗമം
- ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ സമാധാനം സ്ഥാപിക്കാനാവില്ല: കർദിനാൾ കൂവക്കാട്
- ‘ ഉൻ ഫുത്തൂറോ സൊസ്തേനിബിലെ’ മോത്തു പ്രോപ്രിയോ ലെയോ പതിനാലാമൻ പാപ്പ പിൻവലിച്ചു
- കെ എൽ സി ഡബ്ല്യൂ എ ആറുമാസത്തെ പ്രവർത്തന റിപ്പോർട്ട് ‘മാഗ്നിഫിക്കാത്ത്’ കൈമാറി
- 12,200 ജപമണികളാൽ മഹാ ജപമാല; ആശീർവദിച്ചു
- കൊച്ചി നഗരത്തിലെ പാവങ്ങളുടെ ആശ്രയമായിരുന്ന ബ്രദർ മാവുരുസ് വിടവാങ്ങി

