- വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു;എതിർത്ത് പ്രതിപക്ഷം
- മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം- ബിഷപ് ഡോ. അലക്സ് വടക്കുംതല
- തെക്കൻ കുരിശുമല തീർത്ഥാടനം : തിരക്കേറി
- ഇടവക വിദ്യാഭ്യാസ സമിതി “നവസംഗമം 2025”
- ആശിഷ് സൂപ്പർ മെർക്കാത്തോയ്ക്ക് തൊഴിൽദായക സൗഹൃദ സ്ഥാപനത്തിനുള്ള ചീഫ് മിനിസ്റ്റേഴ്സ് അവാർഡ്
- വഖഫ് ഭേദഗതി:ദീപിക ദിന പത്രത്തിൽ അതിരൂക്ഷമായ എഡിറ്റോറിയൽ
- മ്യാന്മര് ഭൂകമ്പം: മരണസംഖ്യ 2,056 ആയി
- വഖഫ് ബില്ലില്‍ തീരുമാനമെടുക്കാനാകാതെ കേരള കോണ്‍ഗ്രസുകള്‍
Browsing: pranatha books
ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ ആരവം കഴിഞ്ഞു. പക്ഷേ, അതിന്റെ ഓളങ്ങള്‍ അടുത്ത് എങ്ങും തീരുമെന്ന് തോന്നുന്നില്ല. ബിജെപി യുടെ വിജയത്തേക്കാള്‍ ഉപരി എഎപിയുടെ പരാജയം ചിത്രത്തില്‍ നിറഞ്ഞുനില്ക്കുന്നു. കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയവും. ഇനി വരുന്നത് കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്.
ബൈബിളിന്റെ വെളിച്ചത്തില്‍ ചരിത്രവും മിത്തും സംസ്കാരവും കൂട്ടിക്കലര്‍ത്തി മനോഹരമായ ഭാഷയില്‍ സെബാസ്റ്റ്യന്‍ പള്ളിത്തോട് കഥകള്‍ പറയുന്നു.
മുതിര്‍ന്ന രാഷ്രീയനേതാവായ പ്രഫ. കെ.വി തോമസ് മാഷിന്റെ കുമ്പളങ്ങിക്കഥകള്‍ (മൂന്നാം ഭാഗം) പുറത്തുവന്നു. കൊച്ചിയിലെ തന്നെ ആദ്യത്തേതെന്നു പറയാവുന്ന, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദ്യാലയം (സെന്റ് പീറ്റേഴ്സ് സ്കൂള്‍) പകര്‍ന്നുനല്‍കിയ അറിവും പോര്‍ച്ചുഗീസ് കോളനിയും നാരായണഗുരുവും ക്രൈസ്തവ മിഷണറിമാരും സമ്പന്നമാക്കിയ സാംസ്കാരിക പൈതൃകവുമാണ് ദ്വീപു നിവാസികളായിരുന്ന കുമ്പളങ്ങിക്കാരുടെ അടിത്തറ.
ഒരു യാത്രയും തെരുവിലോ കടലിലോ വായുവിലോ മാത്രമല്ല, ഓരോന്നും മനസ്സുകളിലേക്കും സംസ്കാരങ്ങളിലേക്കും ജീവിത ശൈലികളിലേക്കും ബന്ധങ്ങളിലേക്കും ഉള്ള യാത്രകളാണെന്ന് എഴുതിയത് കെ. സച്ചിദാനന്ദനാണ്.
യാത്രകളില്‍ കാഴ്ചകള്‍ മാത്രമല്ല ഉള്ളത്; ശബ്ദങ്ങള്‍, ഭാഷകള്‍, രുചികള്‍, ബന്ധങ്ങള്‍, സംവാദങ്ങള്‍, വിചാരങ്ങള്‍ ഒക്കെ ഹൃദയത്തോട് ചേരുന്നു. പുതിയ സൗഹൃദങ്ങള്‍ അസ്തിത്വത്തിന് പുതിയ മാനങ്ങളും അനുഭവത്തിന് പുതിയ ബോധ്യങ്ങളും നല്കുന്നു.
ജോസഫ് ചേട്ടന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘നാടകലഹരി ‘ ആ മഹാകലാകരനുള്ള സ്മാരകമാണ്. ജോസഫ് ചേട്ടനെ പോലെ നാടകത്തിനായി ജീവിതം സമര്‍പ്പിച്ചവരെ മറവിയുടെ തിരശീലകൊണ്ട് എന്നെന്നേക്കുമായി മറക്കരുതല്ലോ.
വിവിധ വിഷയങ്ങളിലായി 73 പ്രസംഗങ്ങള്‍. ബൈബിളിലെ പുസ്തകങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം അവ മനോഹരമായി ക്രമീകരിച്ചിരിക്കുന്നു. 60 വര്‍ഷം മുന്‍പ് പുസ്തകത്തിന്റെ രൂപഘടനയില്‍ സജീവമായി നിലകൊണ്ടത് കേരള ടൈംസ് പത്രാധിപസമിതിയംഗമായിരുന്ന സി.എല്‍. ജോര്‍ജാണ്. അദ്ദേഹത്തിന്റെ സര്‍ഗ്ഗവൈഭവം ഉള്ളടക്കം പേജുകളില്‍ തൊട്ടറിയാം.
ഭൂമിയെ പ്രകാശഭരിതമാക്കിയ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ കാലങ്ങള്ക്കുമേല് മുഴങ്ങിയ പ്രഭാഷണങ്ങള്‍.
പൊതുനിരത്തുകള്‍ അന്യമായിരുന്ന അഥവാ സഞ്ചരിക്കാന്‍ അവകാശം ഇല്ലാതിരുന്ന കീഴ്ജാതി സമൂഹങ്ങള്‍ക്ക് മുഖ്യധാരയിലേക്കുള്ള പ്രവേശനം സാധ്യമാക്കിയ സമരങ്ങളില്‍ ഒന്നാണ് കായല്‍ സമ്മേളനം. കൊച്ചിക്കായലില്‍ വള്ളങ്ങള്‍ ചേര്‍ത്തു കെട്ടി ഉണ്ടാക്കിയ വേദിയില്‍ പുലയസമുദായത്തിലെ അംഗങ്ങള്‍ ഒത്തുകൂടി നടത്തിയ ആ സമ്മേളനം നടന്നിട്ട് 111 വര്‍ഷങ്ങള്‍ പിന്നിടുന്നു.
ഷാജി ജോര്‍ജ്
Subscribe to Updates
Get the latest creative news from FooBar about art, design and business.