Browsing: diocese of cochin

വോട്ടർ പട്ടികയിൽ പേര് ഇല്ലാത്ത കുടുംബങ്ങളെയും വ്യക്തികളെയും കണ്ടുപിടിച്ച് ചേർക്കുവാനായി ഫെബ്രുവരി ആദ്യം മുതൽ കൊച്ചി രൂപതയുടെ കുടുംബയൂണിറ്റ് വകുപ്പ് നടത്തിവരുന്ന സമ്പൂർണ്ണ വോട്ടു ചേർക്കൽ യജ്ഞം കൈരളിക്കു തന്നെ പുതുമയാർന്ന ഒരു മാതൃകയാകുന്നു.

കൊച്ചി രൂപതയിൽ നടത്തിവരുന്ന വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം വിജയകരമായി മുന്നേറുകയാണ്. ഇതിൻ്റെ ഭാഗമായി ചെറിയകടവ് സെ. ജോസഫ്സ് ഇടവകയിൽ ഫാ. സെബാസ്റ്റ്യൻ പനച്ചിക്കലിൻ്റെ നേതൃത്വത്തിൽ “വോട്ടർ പട്ടിക സമ്പൂർണ്ണ പരിശോധന ഏകദിന യജ്ഞം

കെസിയ ഹോപ് സെന്ററിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂർത്തിയാക്കിയ 214-)മത്തെ വീടിന്റെ ആശീർവാദ കർമ്മവും താക്കോൽ കൈമാറ്റവും കൊച്ചി ബിഷപ്പ് ഡോക്ടർ ആന്റണി കാട്ടിപ്പറമ്പിൽ നിർവഹിച്ചു.

കെഎൽസിഎ കൊച്ചി രൂപത സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായുള്ള സ്വീകരണ സമ്മേളനം കൊച്ചി രൂപത മെത്രാൻ ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി രൂപത 1557 ഫെബ്രുവരി 4ാം തീയതിയാണ് സ്ഥാപിതമായത്. കൊച്ചി രൂപത 469 വർഷങ്ങൾ പിന്നിടുമ്പോൾ അതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായി കെ. സി. വൈ. എം കൊച്ചി രൂപത യുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി സാന്താക്രൂസ് ബസിലിക്ക ദൈവാലയാങ്കണത്തിൽ ദീപക്കാഴ്ച ഒരുക്കി.

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ക്രിമിനൽ കുറ്റമാണെന്ന നിയമം നിലവിലിരിക്കെ സ്ത്രീധനനിരോധന നിയമത്തിന്റെ വ്യവസ്ഥയിൽ മാറ്റം വരുത്തുവാൻ കേരള നിയമപരിഷ്കരണ കമ്മീഷൻ ആവശ്യപ്പെട്ടതായി സംസ്ഥാന സർക്കാർ ഹൈകോടതിയെ അറിയിച്ച സാഹചര്യത്തിൽ സ്ത്രീധനം എന്ന മഹാവിപത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കെ. സി. വൈ. എം കൊച്ചി രൂപത സമിതി തോപ്പുംപടി BOT ജംഗ്ഷനിൽ വെച്ച് പ്രതിഷേധസായാഹ്നം നടത്തി.

കൊച്ചി രൂപതയുടെ 36-ാമത് മെത്രാനായി മോൺ. ആൻ്റണി കാട്ടിപ്പറമ്പിൽ ഇന്ന് അഭിഷിക്തനാകും. ഫോർട്ട്കൊച്ചി സാന്താക്രൂസ് സ്ക്വയറിൽ (പരേഡ് ഗ്രൗണ്ട്) ഉച്ചകഴിഞ്ഞു മൂന്നിനാണ് മെത്രാഭിഷേകകർമ്മം നടത്തപ്പെടുക. ഗോവ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ മുഖ്യകാർമികത്വം വഹിക്കും. സഹകാർമികരായി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും കൊച്ചി മുൻ മെത്രാൻ ഡോ. ജോസഫ് കരിയിലും ഉണ്ടാകും

ജോസഫ് കരിയില്‍ പിതാവിനെ കേരളം ഓര്‍ക്കുന്നത് അറിയപ്പെടുന്ന പ്രഭാഷകനായാണ്. കൊച്ചി രൂപതയുടെ 35-ാം മെത്രാനായിരുന്ന കരിയില്‍ പിതാവിന് ഇത് പരമപ്രധാനമായ ദൗത്യമാണെന്ന് അദ്ദേഹം തന്നെ ആവര്‍ത്തിച്ചു പറയാറുണ്ട്.