- ഇന്ന് കൊഴുക്കട്ട ശനി
- ലെയോ പാപ്പാ മൊണാക്കോയിൽ
- യൂത്ത്ക്രോസ്സ് പ്രയാണവും ഉറുകുന്ന് കുരിശുമല തീർത്ഥാടനവും
- എംഎസ് ധോണിക്ക് പരിക്ക്; സഞ്ജു സാംസൺ വിക്കറ്റ് കീപ്പിങ് ചുമതല വഹിക്കും.
- ഇറാന്റെ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്
- എടയാർ തീപിടിത്തം ; 15 ലക്ഷം നഷ്ടപരിഹാരം നൽകാൻ തീരുമാനമായി
- ഹിയറിങ് എയ്ഡ്, വീൽചെയർ തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്തു കൈറോസ്
- ലഹരിക്ക് എതിരെ KLCA എഴുപുന്ന യൂണിറ്റ്; ഹോസന ഞായർ ദിനത്തിൽ ഉപവാസ സത്യാഗ്രഹം നടത്തും.
Browsing: Editorial
പഹല്‍ഗാം ഭീകരാക്രമണത്തിനും പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന് സിന്ദൂര്‍’ മിസൈലാക്രമണങ്ങള്‍ക്കുമിടയില്‍, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ജാതി സെന്‍സസ് നടത്താനുള്ള മോദി സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തെ ആനുകാലിക രാഷ് ട്രീയ സന്ദര്‍ഭത്തില്‍ ചേരുംപടി ചേര്‍ക്കുക ദുഷ്കരമാണ്.
അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള ആദ്യത്തെ പാപ്പാ, ലിയോ പതിനാലാമന്‍, പുതിയ ലോകക്രമത്തിലേക്കുള്ള സഭയുടെ പരിവര്‍ത്തനത്തിന്റെ പ്രേഷിത മധ്യസ്ഥനാകുന്നു. ഭൂമുഖത്തെ വന്‍ശക്തിയുടെ രാഷ്ട്രീയ ആധിപത്യത്തിന്റെ ജിയോപൊളിറ്റിക്കല്‍ ഡൈനാമിക്സും ലൗകിക സംസ്കാര പ്രതിഛായയും സൃഷ്ടിക്കുന്ന ഉതപ്പില്‍ നിന്ന് നയതന്ത്രപരമായ അകലം പാലിച്ചുവന്ന റോമിലെ പരിശുദ്ധ സിംഹാസത്തില്‍ ഒരു അമേരിക്കന്‍ പാപ്പാ ആരൂഢനാകുന്നത് ഒരു വീണ്ടെടുപ്പിന്റെ പ്രത്യാശയുണര്‍ത്തുന്നു.
തീരശോഷണത്തിന് ശാസ്ത്രീയ പ്രതിവിധികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകിച്ച് ഒന്നും ചെയ്തതായി കാണുന്നില്ല. തീരദേശത്തെ പാവപ്പെട്ട ജനങ്ങള്‍ പാര്‍പ്പിടങ്ങളും സാമൂഹികജീവിതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാന സങ്കേതങ്ങളും നഷ്ടപ്പെട്ട് പരമ്പരാഗത തൊഴിലിടങ്ങളില്‍ നിന്നും കൂട്ടായ്മയില്‍ നിന്നും പറിച്ചെറിയപ്പെട്ടപ്പോള്‍ അവര്‍ക്കായി ശബ്ദമുയര്‍ത്തിയ സഭാമേലധ്യക്ഷരെയും സമുദായ നേതാക്കളെയും രാജ്യദ്രോഹികളും അക്രമികളും ക്രിമിനല്‍ ഗൂഢാലോചനക്കാരുമെന്നു മുദ്രകുത്തി അപകീര്‍ത്തിപ്പെടുത്തി, കൊടിയ ക്രിമിനല്‍ കേസുകളില്‍ കുടുക്കിയ സര്‍ക്കാര്‍ ഇന്നും ശത്രുതാപരമായ നിലപാടുകളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.
നിരാശ നിറഞ്ഞ ലോകത്ത് പ്രത്യാശയുടെ പ്രവാചകനായിരുന്നു ഫ്രാന്‍സിസ് പാപ്പാ. യേശുവിനെ കണ്ടുമുട്ടുന്നതില്‍ നിന്ന് കാരുണ്യത്താല്‍ ഉത്തേജിതമാകുന്ന ഉദ്ഘോഷമായിരുന്നു ഫ്രാന്‍സിസിന്റെ ഹൃദയഭാഷണങ്ങള്‍. യേശുവിന്റെ കാരുണ്യപ്രഘോഷണത്തിന്റെ ഭൂമികയിലാണ് അദ്ദേഹം ധാര്‍മികതയെ പ്രതിഷ്ഠിച്ചത്.
ഉര്‍ദുവില്‍ ‘പ്രത്യാശ’ എന്ന് അര്‍ഥമുള്ള ‘ഉമ്മീദ്’ (UMEED) യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്മെന്റ്) എന്ന പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി രാഷ് ട്രപതി ഒപ്പുവച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്ത വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നു.
മദ്യമില്ലെങ്കില്‍ ലഹരിമരുന്ന് വ്യാപിക്കുമെന്ന ന്യായീകരണത്തോടെയാണ് ഒന്‍പതു വര്‍ഷം മുന്‍പ് 29 വിദേശമദ്യബാറുകള്‍ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ബാറുകളുടെ എണ്ണം ഇടതുമുന്നണി സര്‍ക്കാര്‍ 1,040 ആയി വര്‍ധിപ്പിച്ചത്. ബാറുകളുടെയും മദ്യവില്പനശാലകളുടെയും എണ്ണം ഇത്രകണ്ടു പെരുകിയിട്ടും നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരമുള്ള ലഹരിമരുന്നു കേസുകള്‍ 2024-ല്‍ കേരളത്തില്‍ പഞ്ചാബിലേതിനെക്കാള്‍ മൂന്നിരട്ടിയായി.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ 70 ശതമാനം വരുന്ന എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അധ്യാപക നിയമന നിരോധനത്തിനും, സ്ഥിരനിയമനം ലഭിക്കാതെയും ദിവസവേതനം പോലും കിട്ടാതെയും പ്രതിസന്ധിയിലായ ആയിരക്കണക്കിന് അധ്യാപകരുടെ ദുരിതങ്ങള്‍ക്കും അറുതിവരുത്തുന്നതാണ് സുപ്രീം കോടതിയിലെ ജസ്റ്റിസ് ബി.ആര് ഗവായ്, ജസ്റ്റിസ് അഗസ്റ്റിന് ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ചിന്റെ മാര്‍ച്ച് നാലിലെ ഉത്തരവ്.
മുനമ്പം കടപ്പുറത്തെ 610 കുടുംബങ്ങളുടെ ജീവിതം വഴിമുട്ടിച്ച ‘വഖഫ്’ അവകാശവാദത്തില്‍ കുടുങ്ങിയ ഭൂമിയുടെ കാര്യത്തില്‍ ‘വസ്തുതാപഠനം നടത്തി യഥാര്‍ഥ ഭൂവുടമകളുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുന്നതിന്’ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന് നിയമപരമായ നിലനില്പില്ലെന്ന് ഹൈക്കോടതി വിധിച്ചതോടെ ജനങ്ങളുടെ അരക്ഷിതാവസ്ഥയ്ക്കും ആശങ്കകള്‍ക്കും ആഴമേറുകയാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം ഭേദഗതി ചെയ്യുമെന്ന ബിജെപി മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ പ്രഖ്യാപനം ഇക്കാലത്ത് ഒരു പരിഷ്കൃത സമൂഹത്തിനും ഉള്‍ക്കൊള്ളാനാവാത്ത അനര്‍ത്ഥക വിഡംബനമാണ്. ലോക വനിതാ ദിനത്തില്‍ സ്ത്രീശക്തിയെ ആദരിക്കുന്നതിന് ഭോപാലില്‍ പ്രതീകാത്മകമായ പല പ്രകടനങ്ങളും ആവിഷ്കരിക്കുന്നതിനിടയിലാണ് മോഹന്‍ യാദവ് ന്യൂനപക്ഷ വിരുദ്ധ മതവികാരം ഇളക്കിവിടുന്നതില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിനെ പോലും നിഷ്പ്രഭനാക്കാന്‍ തനിക്കു കഴിയുമെന്ന് തെളിയിച്ചത്.
1945-നു ശേഷം യൂറോപ്യന്‍ അതിര്‍ത്തിയില്‍ നടക്കുന്ന ഏറ്റവും വിനാശകരമായ സൈനികാധിക്രമവും അധിനിവേശവുമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചിട്ടുള്ള യുക്രെയ്ന് യുദ്ധത്തിലെ ഏറ്റവും നിര്‍ണായകഘട്ടത്തില്‍, ഇരകളെ പഴിച്ചുകൊണ്ട് യുദ്ധക്കുറ്റവാളിയും സാമ്രാജ്യത്വമോഹിയും സ്വേച്ഛാധിപതിയും അമേരിക്കയുടെയും പാശ്ചാത്യലോകത്തിന്റെയും മുഖ്യശത്രുവുമായ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പക്ഷത്തുചേര്‍ന്ന് യൂറോപ്പിനെയും ലോകത്തെയും അമേരിക്കന്‍ ജനതയെയും ഞെട്ടിക്കുകയാണ് ട്രംപ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
