Browsing: Editorial

വംശീയ വിഭജനത്തിന്റെ ബഫര്‍സോണ്‍ അതിരുകള്‍ ചോരകൊണ്ട് അടയാളപ്പെടുത്തി, മണിപ്പുരിലെ ഇംഫാല്‍ സമതലപ്രദേശത്തെ മെയ്തെയ് ഹിന്ദു-സനമാഹി ഭൂരിപക്ഷ ജനസമൂഹത്തെയും ചുറ്റുമുള്ള മലമ്പ്രദേശത്തെ കുക്കി-സോ-അമര്‍ ക്രൈസ്തവ ഗോത്രവര്‍ഗ ന്യൂനപക്ഷത്തെയും രണ്ടു ശത്രുരാജ്യക്കാരെപോലെ പരസ്പരം കൊന്നൊടുക്കാന്‍ പകയുള്ളവരാക്കി പരുവപ്പെടുത്തിയ മഹാദുരന്തവാഴ്ചയുടെ കാരണഭൂതന്‍, സംസ്ഥാനത്തെ പ്രഥമ ബിജെപി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്, ഒടുവില്‍ സ്വന്തക്കാരാല്‍ പരിത്യക്തനായി നാണംകെട്ട് ഭരണഭാരമൊഴിയുന്നത് അവിടെ കഴിഞ്ഞ 21 മാസമായി അറുതിയില്ലാത്ത കലാപക്കെടുതികളുടെ കൊടുംയാതനകള്‍ അനുഭവിക്കുന്ന നിസ്സഹായരായ മനുഷ്യര്‍ക്ക് കുറച്ചെങ്കിലും സാന്ത്വനത്തിന് വകയാകും, നാടിന് സമാധാന പ്രത്യാശയ്ക്കുള്ള രാഷ് ട്രീയ വഴിത്തിരിവിനും.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് നടക്കുമ്പോള്‍, പ്രധാനമന്ത്രി മോദി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ‘മാനവവര്‍ഗത്തിന്റെ ഏറ്റവും വലിയ വിശ്വാസസംഗമം’  എന്നു വിശേഷിപ്പിക്കപ്പെടുന്ന മഹാകുംഭമേളയില്‍ പുണ്യനദികളായ ഗംഗയും യമുനയും അദൃശ്യയായ സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി.

ലോകത്തിലെ പരമശക്തനായ ഭരണാധികാരിയുടെ സ്ഥാനാരോഹണ മഹോത്സവത്തിനിടെ, സുവിശേഷത്തിന്റെ ഹൃദയത്തില്‍ നിന്ന് പ്രവാചക ധീരതയോടെ, എന്നാല്‍ തീയും ഗന്ധകവുമില്ലാതെ സൗമ്യമായി, ആര്‍ദ്രതയോടെയും ആര്‍ജവത്തോടെയും അധികാരത്തോട് സത്യം തുറന്നുപറയുന്നതെങ്ങനെയെന്ന് വാഷിങ്ടണിലെ എപ്പിസ്‌കോപ്പല്‍ സഭയുടെ മേരിആന്‍ എഡ്ഗര്‍ ബഡി എന്ന വനിതാ മെത്രാന്‍ കാണിച്ചുതന്നത് സമഗ്രാധിപത്യ ശക്തികള്‍ക്കെതിരെ പോരാടുന്ന മനുഷ്യസ്നേഹികളെയെല്ലാം ആവേശഭരിതരാക്കുന്ന അനുപമ മാതൃകയാണ്.

കൊല്ലം തീരത്തുനിന്ന് 27 – 33 കിലോമീറ്റര്‍ പടിഞ്ഞാറായി ഏതാണ്ട് 48 – 62 മീറ്റര്‍ ആഴമുള്ള ജലപരപ്പിനടിയില്‍ അറബിക്കടലിന്റെ അടിത്തട്ടില്‍ കണ്ടെത്തിയിട്ടുള്ള മണല്‍ നിക്ഷേപത്തിന്റെ മൂന്നു ബ്ലോക്കുകള്‍ ഖനനത്തിനായി കേന്ദ്ര ഖനി മന്ത്രാലയം സ്വകാര്യ സംരംഭകര്‍ക്കായി ലേലത്തിനു വച്ചിരിക്കുന്നു. കടലില്‍ 242 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തായി 302.42 ദശലക്ഷം ടണ്‍ മണല്‍ – കെട്ടിടനിര്‍മാണത്തിനും കോണ്‍ക്രീറ്റിങ്ങിനും പറ്റിയത് – ഖനനം ചെയ്യാനുള്ള ഖനന പാട്ടം അടക്കമുള്ള സംയുക്ത ലൈസന്‍സിനുവേണ്ടിയാണ് ഇ-ലേലം. ടെന്‍ഡര്‍ നടപടികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും.

പഞ്ചാബിലെ ഫരീദ്കോട്ടില്‍ ഡല്ലേവാള്‍ ഗ്രാമത്തിലെ തന്റെ 17 ഏക്കര്‍ കൃഷിയിടത്തില്‍ നാല് ഏക്കര്‍ മകനും രണ്ട് ഏക്കര്‍ മകന്റെ ഭാര്യയ്ക്കും പത്തര ഏക്കര്‍ പേരക്കുട്ടിക്കുമായി ഭാഗംവച്ചിട്ടാണ് നൂറിലേറെ കര്‍ഷകസംഘടനകളുടെ ഐക്യവേദിയായ സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ് ട്രീയേതരം) കണ്‍വീനര്‍ ജഗജിത് സിങ് ഡല്ലേവാള്‍ 51 ദിവസം മുന്‍പ് പഞ്ചാബ്-ഹരിയാണ സംസ്ഥാനങ്ങളുടെ ഖനൗരി-ജീന്ത് അതിര്‍ത്തിയില്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചത്.

കേരള വനം നിയമം (1961) പരിഷ്‌കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇക്കഴിഞ്ഞ നവംബറില്‍ ഇറക്കിയ നിയമഭേദഗതി ബില്ല് (2024) കരട് വിജ്ഞാപനത്തിലെ ചില ‘എക്സ്ട്രാ ജുഡീഷ്യല്‍’ വ്യവസ്ഥകള്‍ പ്രകാരം വനം വകുപ്പുകാരാണ് തന്നെ കസ്റ്റഡിയിലെടുത്തിരുന്നതെങ്കില്‍ തനിക്ക് അനുഭവിക്കേണ്ടിവരുമായിരുന്ന പങ്കപ്പാടുകളെക്കുറിച്ചാണ് ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ അന്‍വര്‍ സംസാരിക്കുന്നത്.

2025 പുതുവര്‍ഷ പ്രത്യാശയുടെ അലയൊലിയില്‍, കേരളതീരത്തെ ജനസാന്ദ്രതയേറിയ നെടുങ്കന്‍ ദ്വീപായ വൈപ്പിനില്‍ വേറിട്ടു മുഴങ്ങികേള്‍ക്കുന്നത് ഒരുമയുടെയും മാനവസാഹോദര്യത്തിന്റെയും ഹൃദയാര്‍ദ്രമായ സ്‌നേഹകാഹളമാണ്.

ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ 2025-ാം വാര്‍ഷികത്തില്‍ കത്തോലിക്കാ സഭ പ്രത്യാശയുടെ ജൂബിലിവര്‍ഷത്തിനു തുടക്കം കുറിക്കുന്ന ക്രിസ്മസ് കാലത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ക്രൈസ്തവര്‍ക്ക്, വിശേഷിച്ച് കത്തോലിക്കാ സമൂഹത്തിന്, നല്‍കുന്ന സ്നേഹ സന്ദേശം അനര്‍ഘവും അനവദ്യ സുന്ദരവുമാണ്.

വാസ്‌കോ ഡ ഗാമയ്ക്കു വേണ്ടി ഒരു റേക്വിയം പാടാന്‍, അദ്ദേഹത്തിന്റെ അഞ്ഞൂറാം ചരമവാര്‍ഷികത്തില്‍, ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ നഗരകേന്ദ്രമായ ഫോര്‍ട്ട്കൊച്ചിയില്‍ അദ്ദേഹത്തെ അടക്കം ചെയ്ത സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ ആരുമെത്തുന്നില്ലെങ്കില്‍ അത് നമ്മുടെ സംഘാത സ്മൃതിഭംഗത്തിന്റെ പ്രത്യക്ഷ ലക്ഷണമായല്ല, ചരിത്രനിഷേധവും സാംസ്‌കാരിക തമസ്‌കരണവും പ്രത്യയശാസ്ത്ര കാപട്യവും രാഷ്ട്രീയ ഭീരുത്വവുമായി വേണം അപഗ്രഥിക്കാന്‍.

പതിമൂന്നു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവില്‍, കേവലം 12 ദിവസത്തെ പടനീക്കത്തില്‍ ഒറ്റരാത്രികൊണ്ടാണ് ഒരു ചെറുത്തുനില്പും നേരിടാനില്ലാതെ ഹയാത്ത് തഹ് രീര്‍ അല്‍ ശാം (ലെവാന്തിന്റെ മോചനത്തിനായുള്ള സംഘടന) എന്ന വിമത സഖ്യസേന ഡമാസ്‌കസ് പിടിച്ചടക്കിയത്.