- കേരള ലാറ്റിൻ കാത്തലിക്ക് വിമൻസ് അസോസിയേഷൻ ( KLCWA ) പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
- ലോക ഓട്ടിസം ബോധവൽക്കരണ ദിനം ആചരിച്ചു.
- ലോഗോസ് ക്വിസ് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു
- കാര്‍ലോ ദിവ്യകാരുണ്യ എക്സിബിഷന് ശ്രദ്ധേയമാകുന്നു.
- പാക്ക് ക്രൈസ്തവർക്ക് ആശ്വാസമായി കോടതി വിധി
- സമാധാനത്തിനായി പ്രാർത്ഥിച്ചും, കാമറൂണിലെ വിശ്വാസിസമൂഹത്തിനൊപ്പം ബലിയർപ്പിച്ചും ലെയോ പാപ്പാ
- അവിഞ്ഞോണ് പ്രവാസം
- പെരിന്തല്‍മണ്ണ അല്‍ഫോന്‍സ ഫൊറോന പള്ളി ഫ്രാന്‍സിസ്കന്‍ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു
Browsing: Church
ലൂർദ് ആശുപത്രിയും കരുണാ സ്പെഷ്യൽ സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ലോക ഓട്ടിസം ബോധവൽക്കരണ ദിനചാരണത്തിന്റെ ഉദ്ഘാടനം നായരമ്പലം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. ജയ്നി സേവ്യർ നിർവഹിക്കുന്നു.ബ്രദർ. സ്റ്റേബിൻ, ഫാ. മിക്സൻ റാഫേൽ, ലൂർദ് ആശുപത്രി ബിഹെവിയറൽ സയൻസ് വിഭാഗം മേധാവി ഡോ. റിങ്കൂ തെരേസ ജോസ്, ലൂർദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. സോനു അംബ്രോസ്, കരുണാ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ.വിമൽ ഗ്രേസ് എന്നിവർ സമീപം.
കാര്‍ലോ ദിവ്യകാരുണ്യ എക്സിബിഷന് ശ്രദ്ധേയമാകുന്നു.
കുടിയിറക്ക ഭീഷണി നേരിട്ട പാക്ക് ക്രൈസ്തവര്‍ക്ക് താത്ക്കാലിക ആശ്വാസമായി കോടതി വിധി. നഗര വികസനമെന്ന പേരില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമൂഹത്തെ കുടിയിറക്കുവാന്‍ സിഡിഎ നടത്തിയ ശ്രമം നിര്‍ത്തിവെയ്ക്കാനുള്ള കീഴ് കോടതി ഉത്തരവ് ഇസ്ലാമാബാദിലെ ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ കോടതി ശരിവെച്ചു. ഈ വിധി ക്രൈസ്തവര്‍ക്ക് തത്കാലികമായെങ്കിലും പ്രതീക്ഷ നൽകുന്നു.
ഏപ്രിൽ 15 ബുധനാഴ്ച പ്രാദേശികസമയം രാവിലെ പത്തോടെ, ഇന്ത്യയിൽ ഉച്ചകഴിഞ്ഞ് രണ്ടരയോടെ, അപ്പസ്തോലിക യാത്രയുടെ രണ്ടാം പാദമായ കാമറൂണിലേക്ക് പാപ്പാ യാത്രയായി. നാലായിരത്തിൽപ്പരം കിലോമീറ്ററുകൾ സഞ്ചരിച്ച് പ്രദേശികസമയം വൈകുന്നേരം മൂന്നുമണിയോടെ paappa യൗന്തേ ൻസിമാലൻ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തി. കാമറൂണിലെ ഔദ്യോഗികസമയവും അൾജീരിയയുടേതിന് തുല്യമാണ്.
ക്രൈസ്തവസഭയുടെ ആരംഭകാലം മുതലേ ശക്തമായ എതിര്‍പ്പുകളാണ് മറ്റു മതവിഭാഗക്കാരില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുള്ളത്. ധാരാളം പേര്‍ രക്തസാക്ഷികളായി. മധ്യകാലഘട്ടത്തില്‍ കത്തോലിക്ക സഭ ശക്തമായ വളര്‍ച്ച കാഴ്ചവച്ചുവെങ്കിലും ഭീഷണികള്‍ അപ്പോഴും തുടര്‍ന്നു. ഇസ്ലാം മതവിശ്വാസികളില്‍ നിന്നും യഹൂദരില്‍ നിന്നുമുള്ള പീഡനങ്ങളും അവഹേളനങ്ങളും ഈ ഘട്ടത്തിലും തുടര്‍ന്നു. എന്നു മാത്രമല്ല, ഭൂരിഭാഗം ക്രൈസ്തവരുണ്ടായിരുന്ന പാശ്ചാത്യരാജ്യങ്ങളിലെ ഭരണാധികാരികളുടെ സമീപനവും സുഖകരമായിരുന്നില്ല.
ഫൊറോന പള്ളി ഫ്രാന്‍സിസ്കന്‍ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു
പോണേല്‍ ഇടവകയില്‍ നിന്നും വികാരി ജോര്‍ജ് കുറുപ്പത്തച്ചന്റെ നേതൃത്വത്തില്‍ 2024 ഫെബ്രുവരി 19-നു 14 പേരടങ്ങുന്ന സംഘം യാത്ര തിരിച്ചതു മുതല്‍ തിരിച്ചെത്തുന്നതുവരെയുള്ള സംഭവബഹുലമായ മിഷന്‍ യാത്രയുടെ ഒരു പരിച്ഛേദം അവതരിപ്പിക്കാന്‍ ഏറെ സന്തോഷമുണ്ട്. ലോറന്‍സ് പുളിക്കല്‍, പയസ് ജോസഫ്, ഫ്രാന്‍സിസ് പഷ്ണിപ്പറമ്പില്‍, നെല്‍സണ്‍, ഡോ.ഗ്രിഗറി പോള്‍, സോണി ചിറ്റേഴത്ത്, ജസ്റ്റിന്‍ കെ.ജെ, ഫ്രാന്‍സിസ് സേവ്യര്‍ പി.വി, ഫ്രാന്‍സിസ് ടി.ടി തോപ്പില്‍, ദേവസി ടി.ജി, ഹിലാരി കയ്യാത്ത്, ടോണി സര്‍ജ്യൂസ്, മാനുവല്‍ ഷാബു എന്നിവരായിരുന്നു സംഘാംഗങ്ങള്‍.
1985 ലും 1995 ലും ജോൺ പോൾ രണ്ടാമനും 2009 ൽ ബെനഡിക്റ്റ് പതിനാറാമനും ശേഷം ലിയോ പതിനാലാമൻ പാപ്പാ, കാമറൂൺ മണ്ണിൽ കാലുകൾ കുത്തിയപ്പോൾ, സമാധാനത്തിന്റെ ദൂതൻ എന്ന നിലയിലാണ്, അദ്ദേഹത്ത ജനങ്ങൾ വരവേറ്റത്. ഭിന്നതകളും പിരിമുറുക്കങ്ങളും മറികടക്കാനുള്ള രാജ്യത്തിന്റെ യഥാർത്ഥ ആഗ്രഹത്തിന്റെ അടയാളമായി പാപ്പായെ വരവേറ്റുകൊണ്ട്, വഴിയോരങ്ങളിലും, പ്രധാന കവലകളിലും ഉയർന്ന ബാനറുകളും മറ്റും, സമാധാനത്തിനായുള്ള സാധാരണക്കാരായ ജനതയുടെ ആഗ്രഹമാണ് വെളിപ്പെടുത്തുന്നത്.
രാവിലെ 10.10-ന് ഇറ്റലിയുടെ ഈത്ത എയർവെയ്സിന്റെ വിമാനത്തിൽ, 4.014 കിലോമീറ്ററുകൾ അകലെയുള്ള കാമറൂണിലെ യൗന്തേയിലേക്ക് പരിശുദ്ധ പിതാവ് യാത്രയായി. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പരിശുദ്ധ പിതാവ് യൗന്തേയിലെ യൗന്തേ ൻസിമാലൻ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയത്.
സഭയുടെ എല്ലാ തലങ്ങളിലും അടിമുടി മാറ്റങ്ങളുടെ സൂചന നല്കി കര്‍ദിനാള്‍മാര്‍ക്ക് ലിയോ 14-ാമന്‍ പാപ്പയുടെ കത്ത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
