- ക്രിസ്തുവിന്റെ ഉയിർപ്പ്, നമ്മെ പുതുജീവിതത്തിലേക്ക് ഉയർത്തുന്നു: പാപ്പാ
- പാപ്പയുടെ ‘ഉര്‍ബി ഏത്ത് ഓര്‍ബി’ ആശീര്‍വാദം ഇന്ന്
- കൊളോസിയത്തിൽ, കുരിശിന്റെ വഴിയ്ക്ക് നേതൃത്വം വഹിച്ച്, പാപ്പാ
- ബിസിനസ് ക്ലാസ് ബസ്; കെഎസ്ആർടിസിയുടെ സ്വപ്ന സാക്ഷാത്കാരം
- മാതൃദിനത്തിൽ സൈക്ലോ വാക്കത്തോൺ സംഘടിപ്പിക്കാൻ ആസ്റ്റാ
- ഉത്ഥാനത്തിന്റെ പ്രകാശം നിരാശയില്‍നിന്ന് പ്രത്യാശയിലേക്കുള്ള മനുഷ്യയാത്ര
- സഹോദര്യ സ്നേഹത്തിൽനിന്ന് ലോകത്തിൽ പ്രത്യാശ: കർദ്ദിനാൾ പരൊളീൻ
- ഇന്ന് ദുഃഖവെള്ളി; യേശുവിന്റെ പീഡാനുഭവ സ്മരണയില്‍ വിശ്വാസികൾ
Browsing: Church
ഈസ്റ്റർ സന്ദേശത്തില്‍ ലോകമെമ്പാടും സമാധാനത്തിനായി ആഹ്വാനം ചെയ്ത് ലെയോ പാപ്പ. യുദ്ധം, അക്രമം, അനീതി എന്നിവയാൽ മുറിവേറ്റ ഒരു ലോകത്തിലേക്ക് പുനരുത്ഥാനത്തിന്റെ പ്രത്യാശ കൊണ്ടുപോകാൻ ക്രൈസ്തവ സമൂഹത്തെ പ്രേരിപ്പിക്കുന്ന വിധത്തിലായിരിന്നു പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം. ക്രിസ്തു നമ്മെ അനുഗ്രഹിക്കുകയും ലോകം മുഴുവൻ അവന്റെ സമാധാനം നൽകുകയും ചെയ്യട്ടെയെന്നും ഇന്നലെ ഏപ്രിൽ 5ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഈസ്റ്റർ രാവിലെ ദിവ്യബലിമധ്യേ പ്രസംഗത്തില്‍ പാപ്പ പറഞ്ഞു.
കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ‘അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം’. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സിസിസി 1471 ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഈസ്റ്റര്‍ ദിനത്തില്‍ പാപ്പ നല്‍കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്.
“കർത്താവ് തന്റെ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; അവൻ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ”, ഇതായിരുന്നു സമാപന പ്രാർത്ഥനയിൽ പാപ്പായുടെ വാക്കുകൾ
ഉയിര്‍പ്പ് ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാണ്. കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ ആഘോഷം ഈശോയുടെ ഉയിര്‍പ്പാണ്. കല്ലറ നഷ്ടസ്വപ്നങ്ങളുടെയും പൊലിഞ്ഞ മോഹങ്ങളുടെയും ഇരുളടഞ്ഞ ഓര്‍മ്മപ്പെടുത്തലാണെങ്കില്‍ ക്രിസ്തുവിന്റെ ശൂന്യമായ കല്ലറ പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഒളിമങ്ങാത്ത വെളിച്ചമാണ്.
തികച്ചും ദുർബലവും ആശങ്കാജനകവുമായ അവസ്ഥയിലൂടെയാണ് ലോകത്തിന്റെ പലയിടങ്ങളിലും ആളുകൾ കടന്നുപോകുന്നതെന്നും, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ സഹോദരസ്നേഹമാതൃകയിൽ പരസ്പരം സ്നേഹിക്കുന്നിടത്ത് പ്രത്യാശയുടെ നാമ്പുകൾ ഉടലെടുക്കുമെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ.
യേശുക്രിസ്തുവിന്റെ കാൽവരിയിലെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിക്കുന്നു.
40 നാൾ നീണ്ടുനിന്ന വലിയ നോമ്പിന്റെ സുപ്രധാന ദിനമായ പെസഹ വ്യാഴ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത ഭദ്രാസന ദേവാലയമായ എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വച്ച് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ പിതാവ് തിരഞ്ഞെടുക്കപ്പെട്ട ശിഷ്യപ്രതിനിധികളുടെ കാലുകൾ ചുംബിക്കുന്നു
കെ. സി. വൈ. എം കൊച്ചി രൂപതയുടെ ‘അഗാപ്പെ’ സിസ്റ്റർ ഹെലന ആൽബി എ. എസ്. എ ഉത്ഘാടനം ചെയ്യുന്നു. ആൽവിൻ ജോസഫ്, ഡാനിയ ആന്റണി, സി. മേരി എ. എസ്. എ , സെക്രട്ടറി അക്ഷയ മരിയ ഷിജി , സനൂപ് ദാസ്, ഡയസ് ആന്റണി, എസ്., എം. എക്സ് ജൂഡ്സൺ എന്നിവർ സമീപം.
സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയിലേക്ക് ഭാരതത്തില്‍ നിന്നുള്ള അൽമായ വനിത ക്രിസ്റ്റീൻ നഥാനെ നിയമിച്ച് ലെയോ പാപ്പ. മുംബൈ സ്വദേശിയായ കത്തോലിക്ക അല്മായ വനിത നേതാവായ ക്രിസ്റ്റീനെ സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയിൽ അംഗമായി നിയമിച്ചിരിക്കുന്നത്.
വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആർഎ (FCRA)യിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതികൾക്കെതിരെ കെ.എൽ.സി.എ വരാപ്പുഴ അതിരൂപത മാനേജിങ് കൗൺസിൽ യോഗം ശക്തമായ വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങളെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിന്റെ സമീപനം ജനാധിപത്യത്തിന് അനുരൂപമല്ലെന്ന് യോഗം നിരീക്ഷിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
