Browsing: Church

കത്തോലിക്കാ സഭ എന്തുകൊണ്ടാണ്, കുടിയേറ്റക്കാരുടെ വിഷയത്തിൽ അധികം താത്പര്യം കാണിക്കുന്നതെന്ന ഒരു ചോദ്യം സമീപകാലത്ത് ഉയർന്നുവന്നിട്ടുണ്ട്. പ്രത്യേകമായി, പാപ്പാമാർ തങ്ങളുടെ സന്ദേശങ്ങളിൽ, കുടിയേറ്റക്കാർക്ക് വേണ്ടി സംസാരിക്കുമ്പോൾ, മുഖം തിരിക്കുന്ന ഒരു പ്രവണതയും വിശ്വാസികൾക്കിടയിൽ ഉടലെടുത്തിട്ടുണ്ട്. വിശപ്പിന്റെ വിളി അറിയണമെങ്കിൽ, ആഹാരത്തിനു ബുദ്ധിമുട്ട് അനുഭവിക്കണം എന്ന് പറയുന്നതുപോലെ, കുടിയേറ്റത്തിന്റെ കയ്പുനിറഞ്ഞ വേദന മനസ്സിലാകണമെങ്കിൽ, അത്തരം ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോയ വ്യക്തികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ.

ലിയോപോളിയിലുള്ള ബെർണദീത്ത സന്ന്യാസാശ്രമസമുച്ചയത്തിനുനേരെയുണ്ടായ ആക്രമണത്തിൽ 22 പേർക്കെങ്കിലും പരിക്കേറ്റു. ഉക്രൈൻ രാജ്യാതിർത്തിയിൽനിന്ന് അകലെ പടിഞ്ഞാറൻ ഉക്രൈൻ നഗരമായ ലിയോപോളിയിൽപ്പോലും റഷ്യൻ ആക്രമണം രൂക്ഷമായി തുടരുന്നവെന്ന് മേയർ അന്ദ്രി സാദോവി. മാർച്ച് 24-ന് മാത്രം ആയിരത്തോളം ഡ്രോണുകളാണ് റഷ്യ അയച്ചത്.

ആർച്ച്ബിഷപ് സാറ മുള്ളാലി കാന്റർബറി ആർച്ച്ബിഷപ്പായി സ്ഥാനമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ മാർച്ച് 26.ന് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ അയച്ച തന്റെ സന്ദേശത്തിലാണ് ഇരുസഭകളും തമ്മിലുള്ള ബന്ധം തുടരേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചത്.

ബംഗ്ലാദേശിൽ, ജോയ്‌പുർഹാത്ത് എന്ന പുതിയ രൂപത കൂടി ലെയോ പതിനാലാമൻ പാപ്പ സ്ഥാപിച്ചു. ബംഗ്ലാദേശിലെ ധാക്ക അതിരൂപതയുടെ കീഴിൽ ആയിരിക്കും പുതിയ രൂപത നിലവിൽ വരുക. പുതിയ രൂപത സ്ഥാപിച്ചിരിക്കുന്നത്, രാജ്ഷാഹി രൂപതയിൽ നിന്നും ദിനാജ്പൂർ രൂപതയിൽ നിന്നും വേർപെടുത്തിയാണ്. രാജ്ഷാഹി രൂപതയിലെ വൈദികനായ മോൺസിഞ്ഞോർ പോൾ ഗോമസിനെ, പാപ്പ പുതിയ രൂപതയുടെ ആദ്യ മെത്രാനായി നിയമിച്ചു.

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ ) നു ഇന്ന് 54 വയസ്സ്. കെ.എൽ.സി.എ ലത്തീൻ സഭയുടെ സമുദായ സംഘടന രൂപീകൃതമായത് 1972 മാർച്ച്‌ 26 ന് ആണ്. ഇന്ന് മാർച്ച്‌ 26 ന് കെ.എൽ.സി.എ സ്ഥാപിതമായിട്ട് 54 വർഷം ആകുന്നു .

വത്തിക്കാന്‍ സിറ്റി: ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടണ്‍ ജെ. ഷീനെ സെപ്റ്റംബര്‍ 24-ന് സെന്റ് ലൂയിസില്‍…

കത്തോലിക്കാ സഭയിലെ പൗരോഹിത്യ ശുശ്രൂഷയെ പുരുഷന്മാരിൽ മാത്രം ഭരമേൽപ്പിക്കുന്നതിനെ അപ്പോസ്തോലിക പിന്തുടർച്ചയുടെ വെളിച്ചത്തിൽ മനസ്സിലാക്കാമെന്നും “സുവിശേഷപരമായ ദാനധർമ്മത്തിൽ തീക്ഷ്ണതയുള്ളവരും” “ധൈര്യമുള്ള മിഷനറിമാരും” ആയ പുരോഹിതന്മാരെയാണ് പൗരോഹിത്യത്തിലേക്ക് ആഹ്വാനം ചെയ്യുന്നതെന്നും ലിയോ പതിനാലാമൻ പാപ്പ ബുധനാഴ്ച പറഞ്ഞു.

വ്യത്യസ്ത ആരാധനാക്രമ രീതികളോട് താല്‍പ്പര്യമുള്ള കത്തോലിക്കര്‍ക്കിടയില്‍ സ്‌നേഹത്തിന്റെയും പരസ്പര ധാരണയുടെയും പുതിയൊരു ചൈതന്യം ആവശ്യമാണെന്ന് പാപ്പ

ദിബ്രുഗഡ് രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന ഫാ. ജോസഫ് മൂലന്റെ മരണം സ്ഥിരീകരിച്ചതായി രൂപത അധികൃതർ അറിയിച്ചു. 91 വയസ്സായിരുന്നു, മാർച്ച് 24 ന് ദിബ്രുഗഡിൽ നിന്ന് എറണാകുളത്തേക്ക് വിവേക് ​​എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തെ കാണാതായത്.