- ക്രിസ്റ്റീന ദാസിനു ഡോക്ടറേറ്റ്
- ക്രൈസ്തവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച സ്ഥലത്തുനിന്നു ബലംപ്രയോഗത്തിലൂടെ പുറത്തെടുക്കാൻ പാടില്ല: സുപ്രീം കോടതി
- ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് വേഗം പുറത്തുവിടണം: കെസിവൈഎം
- ഫാ. വര്‍ഗീസ് താണിയത്ത് ചാരിറ്റബിള്‍ ട്രസ്റ്റ്; വീട് നിര്‍മിച്ചു നല്കി
- തപസ്സുകാലം ദൈവത്തിലേക്കും മനുഷ്യരിലേക്കുമുള്ള ആത്മീയ യാത്ര : ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
- ലോകമെമ്പാടും യൂട്യൂബ് പണിമുടക്കി; ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ദുരിതത്തിൽ
- അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിന് തുടക്കമിട്ട് കണ്ണൂർ രൂപത.
- ലിയോ പാപ്പയുടെ 2026 ലെ നോമ്പുകാല സന്ദേശം
Browsing: Church
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും പെട്ടെന്ന് പുറത്തുവിടണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ തക ർക്കുന്ന നിലപാടുകൾ തിരുത്ത ണമെന്നും കെസിവൈഎം വാർഷിക സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു. തലശേരി അതിരൂപതയുടെ ആതിഥേയത്വത്തിൽ രണ്ടു ദിവസങ്ങളിലായി സാൻ ജോസ്മെട്രോപൊളിറ്റൻ സ്കൂളിൽ നടന്ന കെസിവൈഎം 48-ം സംസ്ഥാന വാർഷിക സെനറ്റ്, സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
പതിവ് ത്യാഗങ്ങൾക്കപ്പുറം ദൈവത്തിന്റെ ഹൃദയം വീണ്ടും കണ്ടെത്താൻ വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ട്, ലിയോ പാപ്പ 2026 ലെ നോമ്പുകാല സന്ദേശം പുറത്തിറക്കി. സഭ ഈ പുണ്യകാലത്തേക്ക് പ്രവേശിക്കുമ്പോൾ, കൂടുതൽ ശ്രദ്ധയോടെ കേൾക്കുകയും കൂടുതൽ ആധികാരികമായി ഉപവസിക്കുകയും അവർ സംസാരിക്കുന്ന വാക്കുകൾ പോലും ശുദ്ധീകരിക്കുകയും ചെയ്യുന്ന ഒരു ആഴത്തിലുള്ള പരിവർത്തനം സ്വന്തമാക്കുവാൻ പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.
സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ ഇറാന്റെ സുരക്ഷാ സേന നടത്തിയ ആക്രമണങ്ങൾക്കിടെ 19 ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ മാസം അരങ്ങേറിയ പ്രകടനങ്ങൾക്കിടെയുണ്ടായ വെടിവയ്പ്പിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച രണ്ടുപേർ ഉൾപ്പെടെയാണ് 19 ക്രൈസ്തവർക്ക് ജീവൻ നഷ്ട്ടമായത്. ഇറാനിലെ മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന യുകെ ആസ്ഥാനമായുള്ള ആർട്ടിക്കിൾ 18 സംഘടനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഫ്രാൻസിസ്കൻ ശതാബ്ദിയുടെ ഈ വർഷത്തിൽ, അസീസി നഗരം യൂറോപ്യൻ ഭൂഖണ്ഡത്തിലെമ്പാടുമുള്ള ആയിരക്കണക്കിന് ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ്. ” ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിംഗ് ” എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ, പരസ്പരമുള്ള സൗഹൃദം, പ്രാർത്ഥന, ആഘോഷങ്ങൾ എന്നിവയിലൂടെ, വിശുദ്ധ ഫ്രാൻസിസിന്റെ സമാധാന സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
പൊതുനന്മ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത, ഒരു രാഷ്ട്രത്തിന്റെ പ്രത്യേകിച്ചും ഇറ്റലിയുടെ “ധാർമ്മികവും ആത്മീയവുമായ” പൈതൃകവുമായി ബന്ധപ്പെട്ടതിനാൽ, അവയെ “ഭൗതിക വശങ്ങളിലേക്ക് ചുരുക്കാൻ കഴിയില്ല” എന്ന് എടുത്തു പറഞ്ഞുകൊണ്ട്, ഇറ്റലിയിലെ പ്രവിശ്യകളുടെ മേലധികാരികളുടെ സമ്മേളനത്തെ, ലിയോ പതിനാലാമൻ പാപ്പാ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. രാജ്യത്തിന്റെ സുരക്ഷയെ കുറ്റകൃത്യങ്ങളുടെയും കലാപങ്ങളുടെയും അടിച്ചമർത്തലിലേക്ക് ചുരുക്കുന്നത് അതിനെ ദരിദ്രമാക്കുകയും അതിന്റെ ധാർമ്മികവും ആത്മീയവുമായ മാനത്തെ ഇല്ലാതാക്കുകയും ചെയ്യുമെന്നും പാപ്പാ എടുത്തു പറഞ്ഞു.
വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അടുത്തിടെയുണ്ടായ അവഹേളന ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നു. സുരക്ഷ കൂടുതൽ ഏർപ്പെടുത്തുവാനാണ് തീരുമാനിക്കുന്നതെന്നും എന്നാൽ സൈനികവൽക്കരണമല്ല നടത്തുന്നതെന്നും, ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ സെൻറ് പീറ്റേഴ്സ് ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റും പാപ്പയുടെ വികാരി ജനറലുമായ കർദ്ദിനാൾ മൗറോ ഗാംബെറ്റി പറഞ്ഞു.
കാമറൂണിൽ വിഘടനവാദികൾ തട്ടികൊണ്ടുപോയ വൈദികൻ അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ. 2025 നവംബർ 15-ന് കാമറൂണിലെ ബമെൻഡ അതിരൂപതയിൽ നിന്ന് തട്ടിക്കൊണ്ടുപോകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ആറ് കത്തോലിക്ക വൈദികരിൽ ഒരാളായ ഫാ. ജോൺ ബെരിൻയുയ് ടാറ്റയെയാണ് ലെയോ പതിനാലാമൻ മാർപാപ്പ അതിരൂപതയുടെ നിയുക്ത സഹായ മെത്രാനായി നിയമിച്ചിരിക്കുന്നത്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി എറണാകുളം – അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നിർമിച്ച ഏഴു വീടുകൾ കൈമാറി. വിലങ്ങാട്ടെ ദുരിതബാധിതർക്കാണ് വീടുകൾ നിർമിച്ചുനൽകിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതിരൂപത നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നിർമിച്ച ഏഴു വീടുകളാണ് പൂർത്തീകരിച്ചു കൈമാറിയത്.
ലോകത്ത് സമാധാനം സംജാതമാകുവാൻ നോമ്പ് കാലത്തു പ്രാർത്ഥിക്കുവാൻ ആഹ്വാനവുമായി യൂറോപ്യൻ സഭ. യുദ്ധങ്ങളും ആക്രമണങ്ങളുംക്കൊണ്ട് സംഘർഷഭരിതമായ ലോകത്ത്, പ്രത്യേകിച്ച് യുക്രൈനിലും മധ്യപൂർവ്വേഷ്യയിലും സമാധാനം പുലരുവാൻ വേണ്ടിയാണ് പ്രാർത്ഥനയ്ക്കു നിർദേശം നൽകിയിരിക്കുന്നത്.
ജാർഖണ്ഡിലെ ഡോർമയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കപ്പൂച്ചിൻ വൈദികര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തെ തുടർന്ന് ഓർഡർ ഓഫ് ഫ്രയേഴ്സ് മൈനർ കപ്പൂച്ചിൻ അംഗങ്ങളായ ഫാ. ഗ്രിഗറി ബിലുങ് (55), ഫാ. സ്റ്റാനിസ്ലോസ് കുജുർ (68) എന്നിവരാണ് മരിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
