- മതാധ്യാപകക്ഷേമനിധിയും കന്യാസ്ത്രീകൾക്കുള്ള ക്ഷേമ പെൻഷനും(ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് ചെയർമാൻ – കെസിബിസി ജാഗ്രത കമ്മീഷൻ)
- കർദ്ദിനാൾ ആന്റണി പൂള സിബിസിഐയുടെ പ്രസിഡന്റ്
- ഇസ്ലാമാബാദിൽ ചാവേർ ആക്രമണം; മരണം 69 ആയി
- അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; നിറഞ്ഞാടി വൈഭവ്
- സ്ത്രീ ജനനേന്ദ്രിയ ഛേദം: സാമൂഹിക വിപത്തിനെതിരെ ഒരുമിച്ചു പോരാടാം: യു എൻ
- നേപ്പാളിൽ തിരഞ്ഞെടുപ്പ്: പ്രത്യാശയോടെ യുവജനനിര
- നൈജീരിയയിൽ തടവിലായിരുന്ന വിശ്വാസികൾ മോചിതരായി
- സാഹോദര്യം, യാഥാർഥ്യമാകുന്നത് ബഹുമാനത്തിലും, പങ്കുവയ്ക്കലിലും, അനുകമ്പയിലും : പാപ്പാ
Browsing: Church
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ അടുത്ത കാലത്തായി ചർച്ച ചെയ്യപ്പെട്ട രണ്ട് വിഷയങ്ങളാണ് സണ്‍ഡേ സ്കൂൾ അധ്യാപകർക്കായുള്ള ക്ഷേമനിധിയും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള വിവിധ മതസ്ഥാപനങ്ങളിൽ താമസിക്കുന്നവർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ തടസങ്ങൾ നീക്കുമെന്ന മന്ത്രിസഭാ തീരുമാനവും. ഈ രണ്ട് വിഷയങ്ങളിലും കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കുകയുണ്ടായിരുന്നു.
ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂളയെ തിരഞ്ഞെടുത്തു. ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന സിബിസിഐയുടെ പൊതുസമ്മേളനത്തിനിടെ നടന്ന തെരഞ്ഞെടുപ്പിലാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ പിൻഗാമിയായി കർദ്ദിനാൾ ആന്റണി പൂളയെ തെരഞ്ഞെടുത്തത്.
വടക്കേ നൈജീരിയയിലെ, കടുന പ്രവിശ്യയിൽ, ജനുവരി മാസം പതിനെട്ടാം തീയതി രണ്ടു ദേവാലയങ്ങളിലായി നടന്ന ആക്രമണങ്ങൾക്കിടയിൽ, 166 ഓളം വിശ്വാസികളെ തട്ടിക്കൊണ്ടു പോകുകയും തടവിലാക്കുകയും ചെയ്തിരുന്നു. ജനുവരി അവസാനത്തോടെ ഏകദേശം എൺപതോളം തടവുകാരെ വിട്ടയച്ചിരുന്നു. ബാക്കിയുണ്ടായിരുന്ന എൺപത്തിയാറോളം വിശ്വാസികളെയാണ് , ഫെബ്രുവരി മാസം നാലാം തീയതിയോടെ മോചിപ്പിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഫീദെസ് വാർത്താ ഏജൻസിയാണ് പങ്കുവച്ചത്.
അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തോടനുബന്ധിച്ചും, ഫ്രാൻസിസ് പാപ്പായും, ഗ്രാൻഡ് ഇമാം അഹ്മദ് അൽ-ത്വയ്യൂബും മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖ ഒപ്പിട്ടതിന്റെ 7-ാം വാർഷികത്തിലും ഏവരെയും അഭിസംബോധന ചെയ്യുവാൻ തനിക്കു ലഭിച്ച അവസരത്തിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ടാണ് ലിയോ പതിനാലാമൻ പാപ്പാ, തന്റെ സന്ദേശം ആരംഭിച്ചത്.
രാജ്യത്തു ക്രൈസ്തവർ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്ത് ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) യുടെ 37-ാമത് വാർഷിക ജനറൽ ബോഡി സമ്മേളനം. സെൻ്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്ന രണ്ടാം ദിന ചർച്ചയില്‍ പ്രധാനമായും കേന്ദ്രീകരിച്ചത് സഭൈക്യം, സഭയുടെ ദൗത്യം, രാജ്യവുമായുള്ള സഭയുടെ ഇടപെടൽ, രാജ്യത്തു സഭ നേരിടുന്ന പ്രശ്നങ്ങൾ എന്നീ വിഷയങ്ങളായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച താൻ പള്ളിയിൽ പോയിരിന്നുവെന്നും ഒരു ഹീറോ ആണെന്ന് ഞാൻ കരുതിയില്ലായെന്നും ചെയ്യേണ്ടത് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഓസ്ട്രേലിയുടെ പുതിയ സൂപ്പര്‍ ഹീറോ ബാലന് പറയുന്നു. ഓസ്റ്റിന്റെ ധീരതയ്ക്കു സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.
പസഫിക് തീരത്തെ മുനിസിപ്പാലിറ്റിയെ ഭീഷണിപ്പെടുത്തിയ സുനാമിയിൽ നിന്ന് രക്ഷിച്ച കൊളംബിയയിലെ ദിവ്യകാരുണ്യ അത്ഭുതത്തിന് 120 വർഷം. 1906 ജനുവരി 31നു പ്രദേശത്തെ നശിപ്പിക്കാൻ വന്ന ഭയാനകമായ തിരമാലയെ നേരിടാൻ ഫാ. ജെറാർഡോയും ഫാ. ജൂലിയനും തിരുവോസ്തിയുമായി പുറപ്പെട്ടപ്പോൾ ഉണ്ടായ അത്ഭുതമാണ് പിന്നീട് കൊളംബിയന്‍ ദിവ്യകാരുണ്യ അത്ഭുതം എന്ന പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങിയത്
ചരിത്രത്തിന്റെയും ചരിത്രപുസ്തകങ്ങളുടെയും ശാസ്ത്രീയ ഡോക്യുമെന്റേഷന്റെയും പ്രാധാന്യം സമൂഹത്തെ ഓര്മിപ്പിക്കുന്നതിന്റെ ഭാഗമായി കെഎല്‍സിഎച്ച്എ 23 ചരിത്രകാരന്മാരെ പുരസ്കാരം നല്കി ആദരിച്ചു. വിവിധ മേഖലകളിലായി ചരിത്രഗവേഷണത്തിലും രേഖപ്പെടുത്തലിലും ദീര്‍ഘകാലമായി നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കിയത്. ഒരു വിഷയത്തില്‍ രണ്ടു ഡസനിലധികം പേര്‍ക്ക് പുരസ്കാരം നല്കിയ അപൂര്‍വ അവാര്‍ഡ്ദാന ചടങ്ങ് മറ്റൊരു ചരിത്രനിമിഷമായി മാറി.
രിത്രവസ്തുതകള്‍ ശേഖരിച്ച് ചരിത്രാവബോധത്തിന്റെ പുത്തന്‍ ശീലുകള്‍ ഇന്നിന്റെ കാഴ്ചപ്പാടുകളിലൂടെ പുതിയ തലമുറയിലേക്ക് പകരാനുള്ള നിയോഗമാണ് ഓരോ ചരിത്രകാരന്മാര്‍ക്കുമുള്ളതെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. അത്യപൂര്‍വമായ ചരിത്രരേഖകള്‍ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പൂര്‍വികരില്‍ നിന്നു ലഭിച്ച അമൂല്യമായ ഗ്രന്ഥശേഖരങ്ങള്‍ സംരക്ഷിക്കുവാന്‍ വരാപ്പുഴ അതിരൂപത പുരാരേഖാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥങ്ങളും രേഖകളും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നതിന്റെ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദിവസവും കൂട്ടക്കൊലകൾ നടക്കുന്ന നൈജീരിയായിൽ സൊകോട്ടോ ബിഷപ്പ് മാത്യു ഹസ്സൻ കുക്കയാണ് രാജ്യത്തെ ദയനീയ അവസ്ഥ ചൂണ്ടിക്കാട്ടി രംഗത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ച 10 പേരും ചൊവ്വാഴ്ച 50 പേരും ബുധനാഴ്ച 100 പേരും കൊല്ലപ്പെടുന്ന മറ്റൊരു രാജ്യവുമില്ലായെന്നും എല്ലാ ആഴ്ചയും കൂട്ടക്കൊലകൾ തുടരുകയാണെന്നും അത്തരമൊരു രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്നും സൊകോട്ടോ ബിഷപ്പ് ചോദ്യമുയർത്തി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
