- ബിഷപ് സെല്‍വരാജന്റെ മെത്രാഭിഷേകത്തിന്റെഒന്നാം വാര്‍ഷികം മാര്‍ച്ച് 25-ന്
- ക്രൈസ്തവര്‍ വിവേചനം നേരിടുന്നു, മുസ്ലീം വിഭാഗത്തിന് കൂടുതല്‍ വിലപേശല്‍ ശേഷി ജസ്റ്റിസ് ജെ. ബി. കോശി
- പ്രമുഖ മിഷണറി സന്ന്യാസിനിമദര് മേരി റോസ് ഥാപ്പ അന്തരിച്ചു
- ബിഷപ് ജെറോം ദാസ് അന്തരിച്ചു
- മദ്ധ്യപൂർവ്വദേശങ്ങളിൽ തുടരുന്ന യുദ്ധത്തെ ശക്തമായി അപലപിച്ച് പാപ്പാ
- ലെയോ പാപ്പാ, ആറുപേരുടെ വിശുദ്ധ നാമകരണ പ്രക്രിയയ്ക്ക് അംഗീകാരം നൽകി
- യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ; ജെറുസലേമിൽ ഓശാന ഞായർ പ്രദിക്ഷണം നടത്തില്ല
- വിശുദ്ധ ദിനങ്ങളിലെ പരീക്ഷകളും ഔദ്യോഗിക പരിപാടികളും: ക്രൈസ്തവ വിശ്വാസത്തോടുള്ള അവഗണന അവസാനിപ്പിക്കുക
Browsing: Church
നെയ്യാറ്റിന്‍കര രൂപതയുടെ രണ്ടാമത്തെ അധ്യക്ഷന്‍ ബിഷപ് ഡോ. ഡി. സെല്‍വരാജന്റെ മെത്രാഭിഷേകത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം മാര്‍ച്ച് 25 ന് നടക്കും. ”അനുകമ്പയോടെ ശുശ്രുഷിക്കാന്” എന്ന ആപ്തവാക്യവുമായ് നെയ്യാറ്റിന്‍കര രൂപതയുടെ ഇടയനായി 2025 മാര്‍ച്ച് 25-നാണ് മെത്രാഭിഷേകകര്‍മ്മം നടന്നത്.
മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഹെല്‍പ്പ് ഓഫ് ക്രിസ്റ്റ്യന്‍സ് (എംഎസ്എംഎച്ച്സി) സഭയുടെ പ്രഥമ സുപ്പീരിയര്‍ ജനറലും വടക്കുകിഴക്കന്‍ ഇന്ത്യയിലെ പ്രമുഖ മിഷനറിയുമായിരുന്ന മദര്‍ മേരി റോസ് ഥാപ്പ മാര്‍ച്ച് 22-ന് ഗുവാഹത്തിയില്‍ അന്തരിച്ചു. അവര്‍ക്ക് 91 വയസ്സായിരുന്നു. ആദരണീയയായ മിഷനറിയും ആത്മീയ വഴികാട്ടിയുമായിരുന്ന മദര്‍ ഥാപ്പ, താന്‍ താമസിച്ചിരുന്ന ഗുവാഹത്തിയിലെ എംഎസ്എംഎച്ച്സി പ്രൊവിന്ഷ്യലേറ്റിലായിരുന്നു അന്ത്യദിനങ്ങള്‍ കഴിച്ചുകൂട്ടിയത്.
കുഴിത്തുറ രൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ് എമെരിറ്റസ് ഡോ. ജെറോം ദാസ് വരുവല്‍ (74) അന്തരിച്ചു. 2026 മാര്‍ച്ച് 24 ചൊവ്വാഴ്ച പുലര്‍ച്ചെ 1:30-ന് ചെന്നൈ ചേറ്റ്പേട്ടിലെ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദി പുവര്‍ കെയര്‍ ഹോമിലായിരുന്നു അന്ത്യം.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹം ചെന്നൈയിലെ കാവേരി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
ദ്ധ്യപൂർവ്വദേശങ്ങളിൽ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങൾ അനുസ്മരിച്ചും, സമാധാനത്തിനായി പ്രാർത്ഥനകൾക്ക് ക്ഷണിച്ചും ലിയോ പതിനാലാമൻ പാപ്പാ. മാർച്ച് 22 ഞായറാഴ്ച വത്തിക്കാനിൽ പതിനായിരത്തോളം ആളുകൾക്കൊപ്പം ത്രികാലജപപ്രാർത്ഥന നയിക്കവെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യർ ദുരിതങ്ങളിൾ നേരിടുന്നതിൽ പാപ്പാ ആശങ്ക രേഖപ്പെടുത്തി.
വിശുദ്ധരുടെ നാമകരണ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെറാരോയുമായി ലിയോ പതിനാലാമൻ പാപ്പ കൂടിക്കാഴ്ച നടത്തി. ആറ് പേരെ വിശുദ്ധരായി ഉയർത്തുന്ന പ്രാരംഭ നടപടികൾ ആരംഭിക്കാൻ ഡിക്കാസ്റ്ററിയെ അധികാരപ്പെടുത്തി.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വർഷവും ആയിരങ്ങൾ പങ്കെടുത്തുക്കൊണ്ടിരിന്ന ജെറുസലേമിലെ ഓശാന ഞായർ പ്രദിക്ഷണം റദ്ദാക്കി. ഒലിവ് മലയിൽ നിന്ന് ജറുസലേം വരെ നീണ്ടുനിൽക്കുന്ന പരമ്പരാഗത ഓശാന ഞായർ പ്രദിക്ഷണം റദ്ദാക്കിയതായും പകരം ഇതുവരെ തീരുമാനിച്ചിട്ടില്ലാത്ത ഒരു സ്ഥലത്ത് നഗരത്തിനുവേണ്ടിയുള്ള പ്രാർത്ഥന നടത്തുമെന്നും ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പ്രഖ്യാപിച്ചു.
ക്രൈസ്തവ വിശ്വാസികൾ അങ്ങേയറ്റം ഭക്തിയോടെ ആചരിക്കുന്ന പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ പ്രധാനപ്പെട്ട മത്സര പരീക്ഷകളും സർക്കാർ ഉദ്യോഗസ്ഥർക്കാ യുള്ള തിരഞ്ഞെടുപ്പ് ട്രെയിനിങ് പ്രോഗ്രാമുകളും നിശ്ചയിച്ചിട്ടുള്ള അധികൃതരുടെ നടപടിയിൽ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനായി കെ.എൽ.എം. (KLM) കൊച്ചി രൂപതയുടെ നേതൃത്വത്തിൽ 32 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 16 വള്ളങ്ങൾ വിതരണം ചെയ്തു. എംപവർ ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസിൻ്റെ സഹായത്തോടെയാണ് വള്ളങ്ങൾ നൽകിയത്. സെൻ്റ് പീറ്റേഴ്സ് ഇടവകയിൽ നടന്ന വിതരണോദ്ഘാടനം കൊച്ചി രൂപത വികാരി ജനറാൾ മോൺ. ജോസി കണ്ടനാട്ടുതറ നിർവ്വഹിച്ചു.
ഈസ്റ്റർ ഞായറാഴ്ചയും പരീക്ഷ നടത്തി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ. ഓശാന ഞായറാഴ്ച പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും തീയതി പുനപരിശോധിച്ചില്ല. നേരത്തെ തന്നെ ഈസ്റ്റർ അവധികൾ അറിയാമായിരുന്നിട്ടും പരീക്ഷ നടത്താനുള്ള യുപിഎസ്സിയുടെ തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നത്.
നോമ്പ് കാലത്തോടനുബന്ധിച്ച് സെന്റ് പോൾസ് ദൈവാലയ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ‘നോമ്പ് എന്ന് കേൾക്കുമ്പോൾ’ എന്ന വിഷയത്തിൽ ഇടവകതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. മാർച്ച് 22-ന് നടന്ന പരിപാടി ഇടവക വികാരി ഫാദർ ഷാജു കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
