- മാതൃദിനത്തിൽ സൈക്ലോ വാക്കത്തോൺ സംഘടിപ്പിക്കാൻ ആസ്റ്റാ
- ഇന്ത്യൻ ട്വന്റി 20 ടീമിൽ വലിയ മാറ്റങ്ങൾക്ക് ബിസിസിഐ
- ”ഹിംസ അവസാന മാര്‍ഗമാകണം” ട്രംപിന്റെ ആണവാരോപണം തള്ളി ലെയോ പാപ്പാ
- ”ഇറാന് ആണവായുധം അനുവദിക്കാനാകില്ല” എന്നതാകണംലെയോ പാപ്പയ്ക്ക് റൂബിയോ നല്‍കേണ്ട സന്ദേശമെന്ന് ട്രംപ്
- കൂടുതല്‍ മതേതരമായ സ്പെയിനിലേക്കുള്ള ലെയോ പാപ്പായുടെ സന്ദര്‍ശനം
- സമാധാനത്തിന്റെ ഒരു വർഷം ; ലിയോ പാപ്പ നിയമിതനായിട്ട് ഒരു വർഷം
- ലെയോ പാപ്പായുടെ പേരില്‍ പുതിയ ശലഭവര്ഗത്തിന്പേര് നല്കി ഗവേഷകര്‍
- ഗൃഹാതുരതയുടെ രാഷ്ട്രീയവിജയം
Browsing: Books
ഇതുവരെ കണ്ടതിനും കേട്ടതിനും അപ്പുറം ആ വ്യക്തിത്വത്തിന്റെ ജീവിതത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളും നിലപാടുകളും ഉള്‍ക്കാഴച്ചകളും സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണിത്.
സഭയിലും സമൂഹത്തിലും ഫ്രാന്‍സിസ് പാപ്പ ചെലുത്തിയ അജപാലനപരവും രാഷ്ട്രീയവും ആത്മീയവും പരിസ്ഥിതിപരവുമായ സ്വാധീനത്തെക്കുറിച്ച് 21 എഴുത്തുകാര്‍ തയ്യാറാക്കിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
ഞാന്‍ വാതിലടയ്ക്കുന്നേയില്ല പെരുമഴ എന്നിലേക്ക് പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാതെ ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ.’ഇന്നത്തെ തലമുറയ്ക്ക് അതിശയകരമായി തോന്നിയോക്കാവുന്ന, നമ്മുടെ നാടിന്റെ ഒരു കാലഘട്ടത്തിലെരാഷ്ട്രീയ സാമൂഹ്യ ചരിത്രം മിതമായ ഭാഷയില്‍ ആവിഷ്‌ക്കരിക്കുന്ന ഈ പുസ്തകം അതിന്റെ അനുഭവസാക്ഷ്യമെന്ന നിലയില്‍ വായിക്കപ്പെടേണ്ടതാണ്.—
ഇവന്‍ എന്റെ പ്രിയ സി.ജെ.എന്ന തലക്കെട്ട് സി.ജെ യുടെ ‘ഇവന്‍ എന്റെ പ്രിയപുത്രന്‍’ എന്ന തലക്കെട്ടു മോഷ്ടിച്ചതാണ്…. കത്തോലിക്കക്കാരിയായ ഏതോ ഒരു റോസിയെ സ്വന്തമാക്കാന്‍ യാക്കോബായക്കാരനായ ഏതോ ഒരു തോമസ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചുവെന്ന് -കേള്‍ക്കുമ്പോള്‍ ഇന്നതൊരു സാധാരണ സംഭവം. അതിനെന്താ ….? എന്നേ ആരും ചോദിക്കു …. പക്ഷേ, റോസിയുടെ പിതാവ്. സഭ പണ്ട് തെമ്മാടിക്കുഴിയില്‍ അടക്കിയ സാക്ഷാല്‍ എം.പി.പോള്‍ ആണെങ്കിലോ ? അപ്പോള്‍ സംഭവത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും മാറി മറിയും….
കസാന്‍ദ്‌സാക്കിസിന്റെ അനശ്വര കഥാപാത്രമായ ‘സോര്‍ബ’യെപ്പോലെ ജീവിതത്തെ ഒരു ലഹരിയായും വലിയൊരു ദര്‍ശനമായും കണ്ട മനുഷ്യനായിരുന്നു ഷെല്‍വി. സുഹൃത്തായ കൊച്ചുബാവ, പ്രസിദ്ധീകരണത്തിന് ‘വൃദ്ധസദനം’ തരാതിരുന്നപ്പോഴുണ്ടായ ഷെല്‍വിയുടെ ആത്മസംഘര്‍ഷം ബെന്യാമിന്‍ അവതരിപ്പിച്ചിരിക്കുന്ന രീതിയില്‍ നിന്ന് ഷെല്‍വിയെ നമുക്ക് മനസിലാക്കാം.
ജെന്‍സന്‍ സി. ജോസ് തുര്‍ക്കിഷ് സാഹിത്യത്തെ ലോകവേദിയില്‍ അടയാളപ്പെടുത്തിയ നോബല്‍ ജേതാവ് ഓര്‍ഹന്‍…
നോൺ ഫിക്ഷൻ വിഭാഗത്തിൽ 2026 ലെ ഇന്ത്യൻ സാഹിത്യ അവാർഡ് ഡോ. മേരിദാസ് കല്ലൂരിന്റെ “ദേവാസ് തി’ന് . ആചാരങ്ങളും വിശ്വാസവും കലയും ഇഴചേർന്ന കേരളത്തിന്റെ ഊർജസ്വലമായ സാംസ്കാരിക ഭൂപ്രകൃതിയിൽ തദ്ദേശീയ പാരമ്പര്യങ്ങളെ രേഖപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും ഡോ. മേരിദാസിന്റെ സാഹിത്യ സംഭാവനകൾ നിസ്തുലമാണെന്ന് അവാർഡ് വിലയിരുത്തി
വര്‍ഗീയ ഭരണകൂടങ്ങള്‍ വംശഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ലോകത്തിലെ എല്ലാ ജനതകളോടുമുള്ള ഐക്യദാര്‍ഢ്യമാണ് ഈ നോവല്‍. ഭൂമി ഇല്ലാത്തവരുടെ വേദനയില്‍ നമ്മള്‍ പൊള്ളും. പലായനത്തിന്റെ വ്യഥകള്‍ നമ്മെയും തേടിയെത്തുമോ? നമ്മള്‍ ഇന്നോളം അറിയാത്ത പലായനത്തിന്റെ വ്യഥകള്‍ നമ്മെ തേടി വരുന്ന ഒരു കാലം അരികിലുണ്ടോ എന്ന ചോദ്യം നോവലിനെ രാഷ്ട്രീയമായും മനുഷ്യത്വപരമായും ചിരകാല പ്രസക്തമാക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ കോളജ് വിദ്യാര്‍ഥി ജീവിതത്തിലെ അതിദാരിദ്ര്യത്തിന്റെയും അരിഷ്ടതകളുടെയും നേരനുഭവങ്ങള്‍, കെ. ഡിസ്‌ക് സംഘടിപ്പിച്ച യങ് ഇന്നവേറ്റേഴ്‌സ് മീറ്റില്‍ വിദ്യാര്‍ഥികളോട് വൈകാരികമായി പങ്ക് വെച്ച് ചൂടാറും മുമ്പ് മുതിര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സഖാവ് സി. ദിവാകരന്‍ വെളിപ്പെടുത്തിയ, പിണറായിക്ക് ഭക്ഷണത്തോടുള്ള അതിരറ്റ താല്‍പ്പര്യത്തിന്റെ സാക്ഷ്യം വിവാദമായി.
മുന്‍ വിപ്ലവകാരിയും ഹൃസ്വകാലം സുവിശേഷ പ്രവര്‍ത്തകനുമായിരുന്ന വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. പണ്ട് ഏതാനും തലമുറകളെ ഗ്രസിച്ച ഉന്മൂലനരാഷ്ട്രിയ സിദ്ധാന്ത ചരിത്രത്തെ വാര്‍ത്തെടുക്കുന്നതില്‍ സ്റ്റീഫനും ചെറുതല്ലാത്ത പങ്കുണ്ടെന്ന് ഈ ആത്മകഥ പരിശോധിച്ചാല്‍ വ്യക്തമാകും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
