എറണാകുളം: എറണാകുളം അങ്കമാലി രൂപതകളിൽ നിലാനിന്നിരുന്ന കുർബാന തർക്കത്തിന് പരിഹാരമായി. കഴിഞ്ഞ കുറെ നാളുകളായി നടന്നു വന്ന മാരത്തോൺ ചർച്ചകളിലെ ഒടുവിലാണ് സമവായം ഉണ്ടായിരിക്കുന്നത്.
ബിഷപ്പ് റാഫേൽ തട്ടിലിന്റെയും ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെയും നേത്യത്വത്തിൽ വൈദീകരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഞായറാഴ്ചകളിൽ ഒരു കുർബാന ഏകീകൃത കുർബാന അർപ്പിക്കാം എന്ന് തീരുമാനം എടുത്തതോടെയാണ് ചർച്ചകൾക്ക് പൂർണ്ണ രൂപം ആയത്.
2021 മുതലാണ് ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കം രൂക്ഷം ആയത്. തുടർന്ന് പള്ളികളിലും തെരുവിലും പ്രതിഷേധങ്ങൾ നടത്തപ്പെടുകയും അനേകം വൈകീകർക്കും വിശ്വാസികൾക്കും മർദനമേൽക്കേണ്ടിയും വന്നിരുന്നു..ജൂലൈ മൂന്നിന് മുൻപ് ഇറക്കുന്ന സർക്കുലർ വഴി പുതിയ തീരുമാനം പ്രാബല്യത്തിൽ വരും എന്ന് രൂപത വക്താവ് അറിയിച്ചു.