ഒഡിഷയിലെ കൊരാപുട്ട് ജില്ലയിൽ അംസദ പഞ്ചായത്തിൽ അനേകം ക്രിസ്തീയ കുടുംബങ്ങൾ നിരന്തരം പീഡിപ്പിക്കപ്പെടുന്നു എന്നും സ്വന്തം വീടും നാടും ഉപേക്ഷിച്ചു പോകാൻ നിർബന്ധിതരാകുന്നു. 4000 ഓളം വരുന്ന അക്രമകാരികൾ വീടുകളും വസ്തുവകകളും ആക്രമിച്ചെന്നും വധ ശ്രമം വരെ ഉണ്ടായതായും റിപ്പോർട്ട് ഉണ്ട്. പോലീസിന്റെ സഹായത്തോടെ അഭയസ്ഥാനങ്ങളിൽ എത്തിച്ചേരുന്നതുവരെ അടുത്തുള്ള വനത്തിൽ ആയിരുന്നു ഇവർ ഒളിച്ചിരുന്നത്.
അക്രമത്തെ കുറിച്ച് അഭിസംബോധന ചെയ്തു സംസാരിച്ച ബിഷപ് ലീമ ‘ഈ അക്രമങ്ങൾ മുൻപേ പ്ലാൻ ചെയ്തു നടത്തിയതാണെന്നും ക്രിസ്തീയ വിശ്വാസികൾക്ക് അവരുടെ വീടുകൾക്കും സ്വത്തിനും വളരെ ഏറെ നഷ്ടം ഉണ്ടായെന്നും കുടുംബങ്ങൾ വല്യ ഭയത്തിലാണ് ഉള്ളതെന്നും’ അറിയിച്ചു. ക്രിസ്ത്യൻ സംഘടനകളുടെ നിരന്തര നിർബന്ധത്തിനു വഴങ്ങി ജില്ലാ കളക്റ്ററുടെ ഉത്തരവോടെ ഏതാനം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
നിരന്തരമായി ഒഡിഷയിലെ വിവിധ സ്ഥലങ്ങളിൽ ക്രിസ്തീയ വിശ്വാസികൾ ആക്രമണത്തിന് ഇരയാകുന്നു എന്ന് ബിഷപ്പ് ലിമ പറഞ്ഞു. ഗ്രാമവാസികളുടെ ഇടയിൽ ക്രിസ്ത്യൻ വിശ്വാസം അവരുടെ പാരമ്പര്യം തകർക്കും എന്ന അബദ്ധ ധാരണ പരത്തി ഗ്രാമവാസികളെ തന്നെ സ്വന്തം ആൾക്കാർക്കെതിരെ തിരിച്ചു കൊണ്ടാണ് ആക്രമണങ്ങൾ നടത്തുന്നത് എന്ന് ബിഷപ്പ് അറിയിച്ചു.